Connect with us

kerala

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം; ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്; എം.കെ മുനീര്‍

പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.

Published

on

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു. എന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിയമസഭ പ്രസംഗവും, വാർത്താ സമ്മേളനവും, നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ പങ്കു വച്ച ജി.എസ്.ടി വകുപ്പ് ജീവനക്കാരനും, സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ (എസ്.ഇ.യു.) സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. അഷറഫ് മാണിക്യത്തെയും ജി എസ് ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും സസ്പെന്റു ചെയ്ത നടപടി അപലപനീയം ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എം കെ മുനീർ പ്രസ്താവിച്ചു

സഭാ റ്റി വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് അഷറഫ് മാണിക്യം സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. ഇത് സർക്കാർ നയങ്ങളേയും, മന്ത്രിമാരെയും വിമർശിക്കുന്ന തരത്തിലും, അപകീർത്തിപ്പെടുത്തുന്നതുമാകയാൽ 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 ( എ ) യുടെ ലംഘനമാണന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെന്റു ചെയ്തത്

സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും പോസ്റ്റുകൾ ഷെയർ ചെയ്താൽ അച്ചടക്ക നടപടിക്കു കാരണമായി പരിഗണിക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവുകൾ പോലും പരിഗണിക്കാതെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നുമാത്രമല്ല അതിനെതിരെ പ്രതികരിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഉയർന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേരള പൊതു സമൂഹവും, വാർത്ത മാധ്യമങ്ങളും ആവേശത്തോടെ ഏറ്റെടുത്തതാണ് . ഈ പ്രസംഗം ഫോർവേർഡ് ചെയ്തതിന്റെ പേരിൽ ഒരു ജീവനക്കാരനെ സസ്പെന്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും, ജീവനക്കാരന്റെ മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്.

ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവ കാശങ്ങൾ ആവശ്യപ്പെടുന്ന ജീവനക്കാരുടെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ ഫാസിസമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. നീതി നിഷേധങ്ങൾക്കു നേരെ ശബ്ദമുയർത്തുകയും, അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന സർവ്വീസ് സംഘടന നേതാക്കളെ തെരഞ്ഞുപിടിച്ച് സസ്പെൻഷൻ ഉൾപ്പടെയുള നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാരിന്റെ നീക്കം യുഡിഎഫ് ആവശ്യമെങ്കിൽ ഏറ്റെടുക്കുമെന്നും മുനീർ പ്രസ്താവിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

Published

on

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.

ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.

Continue Reading

kerala

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു

കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

Published

on

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending