Connect with us

kerala

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം; ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്; എം.കെ മുനീര്‍

പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.

Published

on

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു. എന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിയമസഭ പ്രസംഗവും, വാർത്താ സമ്മേളനവും, നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ പങ്കു വച്ച ജി.എസ്.ടി വകുപ്പ് ജീവനക്കാരനും, സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ (എസ്.ഇ.യു.) സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. അഷറഫ് മാണിക്യത്തെയും ജി എസ് ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും സസ്പെന്റു ചെയ്ത നടപടി അപലപനീയം ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എം കെ മുനീർ പ്രസ്താവിച്ചു

സഭാ റ്റി വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് അഷറഫ് മാണിക്യം സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. ഇത് സർക്കാർ നയങ്ങളേയും, മന്ത്രിമാരെയും വിമർശിക്കുന്ന തരത്തിലും, അപകീർത്തിപ്പെടുത്തുന്നതുമാകയാൽ 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 ( എ ) യുടെ ലംഘനമാണന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെന്റു ചെയ്തത്

സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും പോസ്റ്റുകൾ ഷെയർ ചെയ്താൽ അച്ചടക്ക നടപടിക്കു കാരണമായി പരിഗണിക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവുകൾ പോലും പരിഗണിക്കാതെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നുമാത്രമല്ല അതിനെതിരെ പ്രതികരിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഉയർന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേരള പൊതു സമൂഹവും, വാർത്ത മാധ്യമങ്ങളും ആവേശത്തോടെ ഏറ്റെടുത്തതാണ് . ഈ പ്രസംഗം ഫോർവേർഡ് ചെയ്തതിന്റെ പേരിൽ ഒരു ജീവനക്കാരനെ സസ്പെന്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും, ജീവനക്കാരന്റെ മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്.

ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവ കാശങ്ങൾ ആവശ്യപ്പെടുന്ന ജീവനക്കാരുടെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ ഫാസിസമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. നീതി നിഷേധങ്ങൾക്കു നേരെ ശബ്ദമുയർത്തുകയും, അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന സർവ്വീസ് സംഘടന നേതാക്കളെ തെരഞ്ഞുപിടിച്ച് സസ്പെൻഷൻ ഉൾപ്പടെയുള നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാരിന്റെ നീക്കം യുഡിഎഫ് ആവശ്യമെങ്കിൽ ഏറ്റെടുക്കുമെന്നും മുനീർ പ്രസ്താവിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Published

on

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.

2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

kerala

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

Published

on

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

Continue Reading

Trending