kerala
അഴിമതിയില്‍ മുങ്ങിക്കുളിച്ച നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാകുന്നു; കായംകുളം സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം
പട്ടികജാതി സഖാക്കളുടെ വിവാഹ ചടങ്ങിൽ പച്ച വെള്ളം പോലും കുടിക്കാതെ അയിത്തം കാട്ടുന്ന നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന ഗുരുതര ആരോപണവും നോട്ടിസിലൂടെ ഉയർത്തുന്നു.

ഒരുമിച്ച് നിന്ന നേതാക്കൾ മൂന്ന് ചേരിയിലായി ചിതറിയതോടെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം. പാർട്ടിയെ മോശപ്പെടുത്തുന്ന പ്രവണതകൾ നേതാക്കളിൽ നിന്നുണ്ടാകുന്നു എന്ന വിമർശനമാണ് സമ്മേളനങ്ങളിൽ പ്രധാനമായും ഉയരുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച നേതാക്കൾ പാർട്ടിക്ക് ബാധ്യതയാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
നേതാക്കളുടെ ബി.ഡി.ജെ.എസ് ബന്ധം, ബി.ജെ.പിയിലേക്കുള്ള വോട്ട് ചോർച്ച എന്നിവയും ചർച്ചയാകുന്നു. വിഭാഗീയത ശക്തമായതോടെ പല ബ്രാഞ്ച് സമ്മേളനങ്ങളും നിർത്തിവെക്കേണ്ടി വന്നതും നേതാക്കൾക്ക് പാർട്ടി ഘടകങ്ങളിൽ സ്വാധീനം നഷ്ടമായതിന്റെ സൂചനയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
സംസ്ഥാന തലത്തിലെ ചേരിതിരിവ് കാലത്ത് പോലും സംഭവിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കൃഷ്ണപുരം ലോക്കൽ സമ്മേളനത്തിൽ തെറ്റായ ഇടപെടലുകൾ നടന്നതായ ആക്ഷേപവും ശക്തമാണ്. പകരം പ്രതിനിധിയായിരുന്ന മുതിർന്ന പ്രവർത്തകൻ രഘുനാഥൻ പിള്ളയെ ഭീഷണിപ്പെടുത്തി സമ്മേളനത്തിൽ നിന്നും പുറത്താക്കിയതും വിമർശനത്തിനിടയാക്കി. ഏരിയയിലെ ആദ്യ സമ്മേളനത്തിൽ തന്നെ കല്ലുകടിയുണ്ടായതിലും നേതൃത്വം അസംതൃപ്തിയിലാണ്.
ഇതിനിടെ പാർട്ടിയിലെ അപചയങ്ങൾ ചൂണ്ടികാട്ടി സേവ് സി.പി.എം ഫോറത്തിന്റെ പേരിൽ ഇറങ്ങിയ നോട്ടിസിലൂടെ പാർട്ടിക്കുള്ളിൽ പുകയുന്ന അസംതൃപ്തി പരസ്യ പോരിന് വഴിമാറുകയാണ്. പാർട്ടിക്കായി മുഴുവൻ സമയവും കഷ്ടപ്പെടുന്നവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്നതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. സ്ഥാപിത താൽപര്യക്കാരെയും നേതാക്കളുടെ ഇഷ്ടക്കാരെയും തിരുകി കയറ്റുന്നതിനെയും വിമർശിക്കുന്നു. ബി.ജെ.പിയുടെ വളർച്ചയെ പ്രതിരോധിക്കുന്ന തരത്തിൽ സംഘടന സംവിധാനം മെച്ചപ്പെടുത്തുന്നതിലും വീഴ്ച വരുത്തി.
പാർട്ടിക്ക് വേരോട്ടമുള്ള നാട്ടിൽ ദലിത്-പിന്നാക്ക വിഭാഗങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ ബോധപൂർവം ശ്രമങ്ങളുണ്ടാകുന്നു. പട്ടികജാതി സഖാക്കളുടെ വിവാഹ ചടങ്ങിൽ പച്ച വെള്ളം പോലും കുടിക്കാതെ അയിത്തം കാട്ടുന്ന നേതാക്കളാണ് പാർട്ടിയിലുള്ളതെന്ന ഗുരുതര ആരോപണവും നോട്ടിസിലൂടെ ഉയർത്തുന്നു. വരും ദിവസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ വിഷയം കൂടുതൽ ചർച്ചയാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
kerala
വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ശ്രമം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
kerala
ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്
. കെ. സുരേന്ദ്രന്, വി. മുരളീധരന്, സി.കെ പത്മനാഭന് തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്. കെ. സുരേന്ദ്രന്, വി. മുരളീധരന്, സി.കെ പത്മനാഭന് തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിനു ശേഷം മുതര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് തൃശൂരില്‍ നടന്നുകൊണ്ടാരിക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്, വി. മുരളീധരന്, സി.കെ പത്മനാഭന് എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്.
kerala
നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന് ഷൗക്കത്ത്
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാരായ എംബി രാജേഷ്, കെ.രാജന് ന്നിവര്‍ ആര്യാടന് ഷൗക്കത്തിനെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്. ആര്യാടന് ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News2 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്