Connect with us

News

ലിബിയ പ്രളയം; മരണനിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം

കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ തുടച്ചുനീക്കപ്പെട്ട ലിബിയയിലെ ഡെര്‍ന നഗരത്തില്‍ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം തുടരുന്നു.

Published

on

ട്രിപ്പോളി: കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ തുടച്ചുനീക്കപ്പെട്ട ലിബിയയിലെ ഡെര്‍ന നഗരത്തില്‍ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം തുടരുന്നു. കിഴക്കും പടിഞ്ഞാറുമായി രണ്ട് ഭരണകൂടങ്ങള്‍ക്കു കീഴിലുള്ള രാജ്യത്ത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.

ഡെര്‍നയില്‍ ഇരു വിഭാഗങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും സഹായിക്കാന്‍ ആളില്ലാതെ ദുരന്തബാധിതര്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും മാത്രമാണ് ഡെര്‍നയുടെ പ്രധാന ആശ്രയം. പ്രളയത്തില്‍ 11,300 പേര്‍ മരിക്കുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥിരീകരിച്ച മരണനിരക്ക് നാലായിരമാണെന്ന് ഒരു ലിബിന്‍ ഗ്രൂപ്പ് അറിയിച്ചു. 3283 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി കിഴക്കന്‍ ഭരണകൂടത്തിന്റെ ആരോഗ്യ മന്ത്രി ഉസ്മാന്‍ അബ്ദുല്‍ ജലീല്‍ പറയുന്നു. ഒരു ലക്ഷത്തോളം പേര്‍ അധിവസിച്ചിരുന്ന ഡെര്‍ന നഗരം ഒറ്റരാത്രികൊണ്ടാണ് ഒലിച്ച് കടലിലെത്തിയത്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമ്പോള്‍ നിരവധി മൃതദേഹങ്ങള്‍ തീരത്ത് അടിയുന്നുണ്ട്.

അവഗണിക്കപ്പെട്ടിരുന്ന രണ്ട് ഡാമുകള്‍ ഡാനിയല്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് തകര്‍ന്ന് ദശലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ വെള്ളം ഡെര്‍നയെ ലക്ഷ്യമിട്ട് കുതിച്ചെത്തുകയായിരുന്നു. ദുരന്തത്തില്‍ 46,000ത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്. 1500 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ലിബിയക്കാര്‍ സഹായവുമായി നഗരത്തില്‍ എത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഗ്രീക്ക് സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചുപേര്‍ റോഡപകടത്തില്‍ മരിച്ചു. മൃതദേഹങ്ങളും ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങളും മാലിന്യങ്ങളും കുന്നുകൂടി നഗരത്തിലെ ഭൂഗര്‍ഭ ജലവും മലിനമായി തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറുകള്‍ ആരും ആശ്രയിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടിമാലിയില്‍ പിക്ക്അപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

on

നേര്യമംഗലത്ത് പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അസം സ്വദേശി അഷ്‌കര്‍ അലി (26) ആണ് മരിച്ചത്.

അടിമാലി ചീയപ്പാറയിലാണ് സംഭവം.നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സോഫ്റ്റ് വെയര്‍ കൃത്രിമം കണ്ടെത്താന്‍ വിശദ അന്വേഷണവുമായി ഇ.ഡി

കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

Published

on

കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപ, വായ്പ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ചതിൽ ശക്തമായ അന്വേഷണത്തിന് ഇ.ഡി. ബാങ്കിന്റെ സോഫ്റ്റ്‌വെയറില്‍ വ്യാപകമാറ്റം വരുത്തിയതും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചതും കള്ളപ്പണ ഇടപാടിനാണെന്ന നിഗമനത്തിലാണ് അന്വേഷണം.

സോഫ്റ്റ് വെയറിൽ കൃത്രിമം വരുത്തിയതിന് പിന്നിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമല്ലെന്നും ഉന്നതരുടെ പിന്തുണയുണ്ടായിരുന്നെന്നുമാണ് വിലയിരുത്തൽ. കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.

ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിർമിച്ച വി-ബാങ്ക് സോഫ്റ്റ് വെയറിലാണ് അട്ടിമറി നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു.

എന്നാൽ, വായ്പത്തട്ടിപ്പിലൊതുങ്ങി ഈ അന്വേഷണം മുന്നോട്ടുപോയില്ല. സോഫ്റ്റ് വെയർ ഒരേസമയം തന്നെ പലരും ഉപയോഗിക്കുന്നതാണ്. ഓരോരുത്തർക്കും പ്രത്യേക യൂസർ ഐ.ഡിയും പാസ് വേഡുമുണ്ട്. ഉത്തരവാദപ്പെട്ട ഒന്നോ രണ്ടോ പേര്‍ മാത്രം അഡ്മിനായിരുന്ന ബാങ്ക് സോഫ്റ്റ്‌വെയറിൽ ഒരു ഘട്ടത്തിൽ 21 പേരെ അഡ്മിന്മാരാക്കി വിപുലമാക്കിയതാണ് ഇ.ഡിയുടെ നിഗമനങ്ങളിലേക്ക് വഴി തുറന്നത്.

നോട്ട് നിരോധന കാലത്ത് ഉപയോഗിച്ച പാസ് വേഡുകളിൽ ചിലതും സംശയകരമാണ്. വിരമിച്ച ഉദ്യോഗസ്ഥന്റെയും സ്വീപ്പറുടെയും വരെ ഐ.ഡിയും പാസ് വേഡും ഈ സമയത്ത് ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക. അതിനുശേഷം പ്രവര്‍ത്തനരഹിതമാകും. എന്നാൽ, നോട്ട് അസാധുവാക്കിയ 2016 നവംബറിൽ സോഫ്റ്റ് വെയറിലെ ഡേ-ഓപൺ, ഡേ-എൻഡ് സംവിധാനത്തിൽ മാറ്റം വരുത്തി രാത്രിയിലും വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന വിധം ക്രമീകരണം വരുത്തിയെന്നാണ് ഇ.ഡി പറയുന്നത്.

ഈ സമയത്തെ തുക നിക്ഷേപിച്ചതും പിൻവലിച്ചതുമായ വിവരങ്ങൾ സോഫ്റ്റ് വെയറിൽനിന്ന് മാഞ്ഞുപോയതായി കണ്ടെത്തിയിരുന്നു. നോട്ട് നിരോധന കാലത്ത് ബാങ്കിലൂടെ 100 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ നിഗമനം.

Continue Reading

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

Trending