Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ ഒരുക്കങ്ങള്‍ ശക്തമാക്കി മുസ്‌ലിം ലീഗ്‌

പഞ്ചായത്ത്-മുനിസിപ്പൽ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള പ്രത്യേക വികസന കാഴ്ചപ്പാടുകൾ തയാറാക്കാനും സമിതികൾക്ക് രൂപം നൽകി

Published

on

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി മുസ്ലിംലീഗ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളത്തിലെ എട്ട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതികൾക്ക് ആലപ്പുഴയിൽ ചേർന്ന ലീഡേഴ്സ് മീറ്റ് അന്തിമരൂപം നൽകി. പഞ്ചായത്ത്-മുനിസിപ്പൽ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള പ്രത്യേക വികസന കാഴ്ചപ്പാടുകൾ തയാറാക്കാനും സമിതികൾക്ക് രൂപം നൽകി. പാർട്ടി സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, എം.എൽ.എമാർ എന്നിവർ അടങ്ങിയ മൂന്നംഗ സമിതിക്കാണ് ഓരോ ജില്ലയുടെയും ചുമതല. നീരീക്ഷകരുടെ സാന്നിധ്യത്തിൽ സെപ്തംബർ ഒന്ന് മുതൽ 15വരെയുള്ള ദിവസങ്ങളിൽ എട്ട് ജില്ലകളിലും പഞ്ചായത്ത്, മുനിസിപ്പൽ തലം വരെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ജില്ലാതല യോഗങ്ങൾ ചേരും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള കർമ്മ പരിപാടികളെ കുറിച്ചും അത്തരം യോഗങ്ങളിൽ രൂപരേഖ തയാറാക്കും.

സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനും മുന്നണി സംവിധാനം കൂടുതൽ ഐക്യപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങൾ യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ വർദ്ധിപ്പിക്കാനുളള പദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്. മലബാറിന് സമാനമായ നിലയിൽ തെക്കൻ കേരളത്തിലും പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തും. എട്ട് ജില്ലകളിൽ നിന്നുള്ള മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർമാരും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരും പോഷക സംഘടനകളുടെ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം വൈകിട്ട് നാലിന് സമാപിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. എം സലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ, അഡ്വ. മുഹമ്മദ് ഷാ, പാറക്കൽ അബ്ദുല്ല എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. നൗഷാദ് ഹുദവി പുതുപ്പറമ്പ്, അബ്ദുൽ കബീർ സി. ചുങ്കത്തറ എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് നന്ദി രേഖപ്പെടുത്തി. എം.എൽ.എമാരായ യു. എ ലത്തീഫ്, എൻ.എ നെല്ലിക്കുന്ന്, ടി. വി ഇബ്രാഹീം, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ, നേതാക്കളായ കെ. ഇ അബ്ദുറഹ്മാൻ, എം. അൻസാറുദ്ദീൻ, വി.കെ.പി ഹമീദലി, സി. ശ്യാംസുന്ദർ, എം. എ സമദ്, എ.എം നസീർ, അഡ്വ. എച്ച്. ബഷീർകുട്ടി, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, കെ.എസ് സിയാദ്, അസീസ് ബഡായി, റഫീഖ് മണിമല, ടി. എം ഹമീദ്, സമദ് മേപ്രത്ത്, നൗഷാദ് യൂനിസ്, സുൽഫിക്കർ സലാം, ബീമപള്ളി റഷീദ്,നിസാർ മുഹമ്മദ് സുൽഫി, അഹമ്മദ്കുട്ടി ഉണ്ണിക്കുളം,അഡ്വ. എം റഹ്മത്തുല്ല,അഡ്വ. എ.എ റസാഖ്,ഹനീഫ മുന്നിയൂർ, സുഹറ മമ്പാട്, അഡ്വ. പി കുൽസു,ഷിബു മീരാൻ, കമാൽ എം. മാക്കിയിൽ, കെ.എം ഇബ്രാഹിം, പി.എ അഹമ്മദ് കബീർ, ആർ.വി അബ്ദുറഹീം, ടി.കെ നവാസ്, എസ്.എൻ പുരം നിസാർ തുടങ്ങിയവർ സംസാരിച്ചു.

kerala

വയനാട് പനമരത്ത് ഇടത് പ്രസിഡന്റിന് മര്‍ദനമേറ്റു: സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി

പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു.

Published

on

വയനാട് പനമരത്ത് പഞ്ചായത്തംഗത്തിന് മർദനമേറ്റു. പഞ്ചായത്തംഗമായ ബെന്നി ചെറിയാനാണ് മർദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബെന്നി ആരോപിച്ചു.

പനമരം പഞ്ചായത്ത് ഇടത് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു. ഭരണം നഷ്ടപ്പെട്ടതിലെ അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നും ബെന്നി ആരോപിച്ചു.

രാത്രി എട്ടുമണിയോടെ ഫോൺ ചെയ്യുന്നതിനിടെ പനമരം ടൗണിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേട്: സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിച്ച് രേഖകള്‍ പുറത്ത്‌

സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി.

Published

on

കൊവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേടില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നുള്ള രേഖകള്‍ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ നിയമസഭ മറുപടിയാണ് ഇതിലൊന്ന്.

സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി. ഇതോടെ നിയമസഭക്കകത്തും പുറത്തും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്.

2024 ജനുവരി 29ന് നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അനിത ടെക്സ്റ്റിക്കോട്ട് 2020 മാര്‍ച്ച് 28ന് 550 രൂപ നിരക്കില്‍ 25000 കിറ്റുകള്‍ നല്‍കാന്‍ സന്നദ്ധതയറിയിച്ച് കെ.എം.എസ്.സി.എല്ലിന് കത്തുനല്‍കിയതെന്ന് വീണ ജോര്‍ജ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് 10,000 കിറ്റുകള്‍ മാത്രമാണ് വാങ്ങിയതെന്നും മറുപടിയിലുണ്ട്.

പിറ്റേന്നാണ് മൂന്നിരട്ടി വിലക്ക് സാന്‍ ഫാര്‍മക്ക് ഓര്‍ഡര്‍ നല്‍കിയത്. 450 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നല്‍കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 550 രൂപക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്.

ഇതിലും നടപടിയുണ്ടായില്ല. കോവിഡിനെ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ക്വട്ടേഷന്‍, ടെന്‍ഡര്‍ ഔപചാരികതകളില്‍ ഇളവും നല്‍കി. ഇതിന്റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങല്‍.

Continue Reading

kerala

ജമാഅത്തെ ഇസ്ലാമിയടുള്ള സിപിഎമ്മിന്റെ ബന്ധം: ചിത്രങ്ങളും ചോദ്യങ്ങളുമായി പ്രതിപക്ഷം

ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടു കിട്ടാന്‍ സി.പി.എം അവരോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടെ പഴയകാല സി.പി.എം-ജമാഅത്ത് സഹകരണത്തിന്റെ ചിത്രങ്ങള്‍ കെ.പി.എ മജീദ് സഭയില്‍ ഉയര്‍ത്തിക്കാട്ടി.

Published

on

മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയും പഴയ ബന്ധത്തിന്റെ തെളിവുകള്‍ വെളിപ്പെടുത്തിയും പ്രതിപക്ഷം.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടു കിട്ടാന്‍ സി.പി.എം അവരോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടെ പഴയകാല സി.പി.എം-ജമാഅത്ത് സഹകരണത്തിന്റെ ചിത്രങ്ങള്‍ കെ.പി.എ മജീദ് സഭയില്‍ ഉയര്‍ത്തിക്കാട്ടി.

ജമാഅത്തെ ഇസ്ലാമി അമീറിനൊപ്പം പിണറായി വിജയനും കെ.ടി. ജലീലും ഇരിക്കുന്ന ചിത്രം, മുഖ്യമന്ത്രി അമീറുമായി സംസാരിക്കുന്ന ചിത്രം, കോടിയേരി ബാലകൃഷ്ണനുമായി മുന്‍ അമീര്‍ ടി. ആരിഫലി സംസാരിക്കുന്ന ചിത്രം എന്നിവയാണ് മജീദ് കാട്ടിയത്. അവസരം കിട്ടിയാല്‍ നിങ്ങള്‍ അവരുമായി ഇപ്പോഴും സംസാരിക്കുമെന്നും പി.ഡി.പിയോട് നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് ചോദിച്ചു.

എ.കെ.ജി സെന്ററില്‍ നിന്നുള്ള കാപ്‌സ്യൂളുകളാണ് സഭയില്‍ അവതരിപ്പിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് മൂന്ന് എം.പിമാരാണുള്ളത്. ഇതില്‍ രണ്ടുപേരും വിജയിച്ചത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടാണ്. 2011 ഏപ്രില്‍ നാലിന് വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി മുമ്പും രാഷ്ട്രീയ ചര്‍ച്ചകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്.

മുമ്പ് നിയമസഭയില്‍ ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി ‘തീവ്രവാദ പേരുപറഞ്ഞ് ആര്യാടന്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണെന്നും ഇത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ തെളിവാണെന്നു’മുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവും നജീബ് ഓര്‍മിപ്പിച്ചു.

Continue Reading

Trending