Connect with us

More

ലവ് യു പാരീസ്-9: റോളണ്ട് ഗാരോസ് എന്ന ചരിത്ര ഭൂമി

Published

on

ഈ ഡയറിക്കുറിപ്പെഴുതുന്നത് ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിലെ കോർട്ട് ഫിലിപ്പ് ചാട്ട് ലർ മൈതാനത്ത് നിന്നാണ്. ലോക ഒന്നാം നമ്പർ താരമായ നോവാക് ദ്യോക്യോവിച്ച് എന്ന സെർബുകാരൻ സിംഗിൾസ് കളിക്കുകയാണ്. ടെന്നിസ് എന്ന ഗെയിമിനെ അറിയാൻ തുടങ്ങിയ കാലം മുതൽ പരിചിതമാണ് പാരീസും ഫ്രഞ്ച് ഓപ്പണും റോളണ്ട് ഗാരോസും. ലോക ടെന്നിസിൽ ആകെ നാല് ഗ്രാൻഡ്സ്ലാമുകളാണ്. ജനുവരിയിൽ മെൽബണിൽ ഓസ്ട്രേലിയൻ ഓപ്പണിൽ തുടക്കം. ജൂണിൽ പാരീസിൽ ഫ്രഞ്ച് ഓപ്പൺ. ജൂലൈയിൽ ലണ്ടനിൽ വിംബിൾഡൺ, ഒടുവിൽ ന്യൂയോർക്കിൽ യു.എസ് ഓപ്പൺ. ഇതിൽ ഫ്രഞ്ച് ഓപ്പണിനുള്ള സവിശേഷത മറ്റ് ഗ്രാൻഡ്സ്ലാമുകൾ പുൽതകിടിയിൽ നടക്കുമ്പോൾ ഫ്രഞ്ച് ഓപ്പൺ കളിമൺ കോർട്ടിലാണ്. ഗ്രാസിൽ മികവ് പുലർത്തുന്നവർക്ക് ക്ലേ പ്രശ്നമാവാറുണ്ട്.

റഫേൽ നദാൽ എന്ന സ്പാനിഷ് താരമാണ് വർത്തമാനകാല പുരുഷടെന്നിസ് താരങ്ങളിൽ കളിമൺ കോർട്ടിലെ മുടിചുടാമന്നൻ. അദ്ദേഹവും നിലവിലെ ലോക ഒന്നാം നമ്പർ പുരുഷതാരം കാർലോസ് അൽകറാസും ഒളിംപിക്സ് പുരുഷ ഡബിൾസിൽ സ്പെയിനിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് കാണാൻ കഴിഞ്ഞ ദിവസം ഭാഗ്യമുണ്ടായിരുന്നു. ഫ്രഞ്ചുകാർക്ക് ഇഷ്ടപ്പെട്ട കായികവിനോദം ഫുട്ബോളാണ്. അത് കഴിഞ്ഞാൽ റഗ്ബി,പിന്നെ ഹാൻഡ്ബോൾ. ജനപ്രീതിയിൽ നാലാം സ്ഥാനമാണ് ടെന്നിസിന്. പക്ഷേ ടെന്നിസ് കാണികളാണ് അച്ചടക്കത്തിലും മാന്യതയിലും ഒന്നാമന്മാർ. ലണ്ടനിലെ ലോർഡ്സിൽ ക്രിക്കറ്റ് കാണുന്ന ഇംഗ്ലീഷുകാരെക്കുറിച്ച് പറയാറുള്ളത് അവരാണ് തറവാടികൾ എന്നാണ്. ഇംഗ്ലീഷ് ബാറ്റർ ബൗണ്ടറി അടിച്ചാലും എതിർ നിരയിലെ കളിക്കാരൻ പന്തിനെ അതിർത്തി കടത്തിയാലും ഇംഗ്ലീഷ് കാണികൾ കൈയ്യടിക്കും. അതിനെ ഗ്യാലറിയിലെ ജെൻറിൽമാനിസം എന്ന് വിശേഷിപ്പിക്കുന്നത് പോലെയാണ് റോളണ്ട് ഗാരോസിലെ ഫ്രഞ്ച് കാണികൾ. നല്ല സർവ്വിന്, റിട്ടേണിന്, ഫോർഹാൻഡ് റിട്ടേണിന്, ലോംഗ് റാലികൾക്ക് അവർ നിരന്തരം കൈയ്യടിക്കുന്നു. പൊരിവെയിലിലാണ് മൽസരങ്ങൾ.

ഫ്രഞ്ചുകാർക്ക് വെയിലിനെ ഇഷ്ടമാണ്. കാഠിന്യം കുറവാണ് വെയിലിന്. കുടുംബസമേതമാണ് ഭൂരിപക്ഷവും കളി കാണാൻ വരുക. കൈവശം അത്യാവശ്യ ഭക്ഷണസാധനങ്ങൾ, പിന്നെ മാന്യമായ ആസ്വാദനമാണ്. ഭക്ഷണപദാർത്ഥങ്ങളുടെ ഒരവശിഷ്ടവും പുറത്തേക്ക് വലിച്ചെറിയില്ല. ചോക്ലേറ്റ് റാപ്പർ പോലും സ്വന്തം ബാഗിലേക്ക് മാറ്റും. യൂജിൻ അഡ്രിയാൻ റോളണ്ട് ജോർജ് ഗാരോസ് എന്ന ഫ്രഞ്ച് വ്യോമയാന വിദഗ്ദ്ധൻറെ സ്മരണക്കായാണ് ഇരുപതിലധികം കളിമുറ്റങ്ങളുള്ള വിശാല ടെന്നിസ് വേദിക്ക് ആ പേര് നൽകിയത്. ആധുനിക ഫ്രഞ്ച് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട് അദ്ദേഹത്തിന്. 1913 ൽ ആദ്യമായി മെഡിറ്റനേറിയൻ കടലിന് മുകളിലൂടെ ആദ്യമായി വിമാനം പറത്തിയത് ഗാരോസായിരുന്നു.

ഒന്നാം ലോകമഹായുദ്ധ വേളയിൽ അദ്ദേഹം ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. 1918 ൽ യുദ്ധവേളയിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. തുടർന്നാണ് ഫ്രഞ്ച് ഓപ്പൺ വേദിക്ക് അദ്ദേഹത്തിൻറെ പേര് നൽകിയത്. ഫ്രഞ്ച് ഓപ്പൺ മൽസരങ്ങളുടെ ചരിത്രത്തിന് 133 വർഷത്തെ ചരിത്രമുണ്ട്. 1891 മുതലാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. റഫേൽ നദാൽ എന്ന സ്പാനിഷ് സൂപ്പർ താരത്തിനാണ് കളിമൺ കോർട്ടിൽ നിറഞ്ഞ ആരാധകർ. 14 തവണയാണ് അദ്ദേഹം ഇവിടെ സിംഗിൾസ് ചാമ്പ്യനായത്. ലോക വനിതാ ടെന്നിസിലെ ഇതിഹാസങ്ങളായ ക്രിസ് എവർട്ടും മാർട്ടിന നവരത് ലോവയുമെല്ലാം അരങ്ങ് തകർത്ത വേദിയെ സാക്ഷിയാക്കി ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്. 90 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള മലയാള പത്രത്തിലേക്കുളള വരികൾ പിറവിയെടുക്കുന്നത് കായിക ലോകത്തെ മഹത്തായ വേദിയിൽ നിന്നാണല്ലോ….!!

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

kerala

വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph) വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ പകല്‍ സമയത്ത് കടുത്ത ചൂട് തുടരുകയാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

More

ഗസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരണം 400 കടന്നു

Published

on

​റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ​ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ​ഗസയിൽ കൊല്ലപ്പെടുകയും 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പലസ്തീൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഗസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയർന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിൻ്റെ നാല് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗസയിൽ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

Trending