Connect with us

GULF

ഖമീസ് മുഷൈത്തിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ. യൂസഫ് അലി എം.എ യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുഷൈത്ത് ഉദ്‌ഘാടനം നിർവഹിച്ചു

Published

on

അസീർ: മലയാളികൾ ഉൾപ്പടെയുള്ള ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അസീർ പ്രവിശ്യയിലെ ആദ്യത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ഖമീസ് മുഷൈത്തിൽ പ്രവർത്തനമാരംഭിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ. യൂസഫ് അലി എം.എ യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുഷൈത്ത് ഉദ്‌ഘാടനം നിർവഹിച്ചു.

സൗദി അറേബ്യയുടെ പ്രഖ്യാപിത വികസന പദ്ധതിയായ വിഷൻ 2030 ൻ്റെ ഭാഗമായി
റീട്ടെയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് രാജ്യത്തുടനീളം സ്ഥാപിക്കുന്ന 100 ഹൈപ്പർ മാർക്കറ്റുകളിൽ അറുപതാമത്തെ ഹൈപ്പർ സ്റ്റോർ ആണ് ഇന്ന്
ഖമീസ് മുഷൈത്തിലെ മുജാൻ പാർക്കിൽ പ്രവർത്തനം ആരംഭിച്ചത്.

ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങളോടെ ആവശ്യമായതെല്ലാം ഒരുക്കുമെന്ന ഉറപ്പാണ് ഞങ്ങൾ നൽകുന്നതെന്ന് ഉദ്‌ഘാടന വേളയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. സമീപഭാവിയിൽ അബഹയിലും ഖമീസിലുമായി രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഉപഭോക്താക്കൾക്ക് സമ്മാനിക്കും.

താങ്ങാനാവുന്ന വിലയിൽ മികച്ച ഗുണനിലവാരത്തിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മാത്രം നൽകുന്ന ലുലുവിന്റെ പ്രതിബദ്ധത മനസ്സിലാക്കിയ സൗദി ഉപഭോക്താക്കളുടെ പിന്തുണയാണ് ലുലുവിന്റെ വളർച്ചയിൽ നിർണായകമായ പങ്ക്‌ വഹിച്ചത്. നഗരങ്ങൾക്കൊപ്പം ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘ ദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെ അത്തരം പ്രദേശങ്ങളിലും ലുലു പ്രവർത്തിക്കുന്നുണ്ട്.

കൂടാതെ സ്വദേശികൾക്കും ഇന്ത്യക്കാർക്കും ലുലുവിൽ മികച്ച ജോലി നൽകുന്നതിനായി കൃത്യമായ റിക്രൂട്മെന്റ് പ്രോസസ്സിലൂടെ ട്രെയിനിംഗും മറ്റ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളും സംഘടിപ്പിക്കും.

സൗദിയിൽ ഉടനീളം അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലുവിനെ മാറ്റിയെടുത്ത എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാൻ പാർക്കിലെ 71,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.
മികച്ച ഭാവി കെട്ടിപ്പടുക്കുവാനായുള്ള സൗദി ഭരണാധികാരികളുടെ ലക്ഷ്യത്തിനോടപ്പം ലുലു മാനേജ്മെന്റിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് സൗദിയിലെ ലുലുവിന്റെ വളർച്ച.

സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ 17 സ്റ്റോറുകൾ കൂടി സമീപ ഭാവിയിൽ തുറക്കുന്നതിലൂടെ സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയും.

സൗദി അറേബ്യയുടെ വളർച്ചയുടെ ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സുസ്ഥിര വികസന തന്ത്രങ്ങൾക്ക് പിന്തുണ നൽകുന്നത് ഇനിയും തുടരും. ഞങ്ങളുടെ
ഓരോ സംരംഭങ്ങൾക്കും ഭരണാധികാരികൾ നൽകുന്ന സഹായങ്ങൾക്കും
പ്രോത്സാഹനങ്ങൾക്കും അളവറ്റ നന്ദിയുണ്ടെന്നും
ശ്രീ. യൂസഫലി കൂട്ടിച്ചേർത്തു.

മുജാൻ പാർക്ക് മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ലുലു സ്റ്റോർ ഉപഭോക്തൃ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഉത്പന്നങ്ങൾ നൽകുന്ന
സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ലുലു കണക്റ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്റ്റോർ തുടങ്ങിയ സെക്ഷനുകളും ഉണ്ടാകും.

1100 കാർ പാർക്കിംഗ് സൗകര്യം, 12 ചെക്ക് ഔട്ട് കൗണ്ടറുകൾ, 4 സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും ലുലുവിൽ ലഭ്യമാണ്. കൂടാതെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പനിയുടെ നയം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകളും, പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-രസീത് ചെക്ക്ഔട്ടും ലുലുവിൽ ഒരുക്കിയിട്ടുണ്ട്

ആരോഗ്യകരമായ ഡയറ്റ് ഫൂഡ്, ‘ഫ്രീ ഫ്രം’ ഫൂഡ് ഐറ്റംസിന്റെ വിപുലമായ ശ്രേണി, പെറ്റ് ഫൂഡ്, സുഷി, അടങ്ങുന്ന സീഫൂഡ് സെക്ഷൻ, പ്രീമിയം മീറ്റ്, തുടങ്ങി ഇറക്കുമതി ചെയ്‌ത ഉത്പന്നങ്ങളടക്കം നിങ്ങൾക്കായി ലുലുവിൽ സജ്ജമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്

പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു

Published

on

അബുദാബി: അബുദാബി പോലീസ് പരിശീലന കോഴ്‌സുകളില്‍നിന്ന് റിക്രൂട്ട് ചെയ്ത 88 വനിതക ള്‍കൂടി ബിരുദം നേടി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐന്‍ സിറ്റിയി ലെ പോലീസ് യോഗ്യതാ വകുപ്പില്‍ നിന്നുള്ള 88 പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ബേസിക് പ്രിപ്പ റേഷന്‍ കോഴ്സ് ഫോര്‍ ന്യൂ റിക്രൂട്ട്സ് നമ്പര്‍ (63) ന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.
അക്കാദമിക്, സേവന വൈജ്ഞാനികത, സുരക്ഷ, പോലീസ് ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു.
കേഡര്‍മാരെ യോഗ്യരാക്കുക, അവരു ടെ കഴിവുകള്‍ വികസിപ്പിക്കുക, സുരക്ഷയും എമിറേറ്റിനെ സംരക്ഷിക്കാനുള്ള സന്നദ്ധതയും സ്ഥാപന നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസിന്റെ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് അവര്‍ ക്ക് പ്രത്യേക വൈദഗ്ധ്യവും അറിവും നല്‍കുക എന്നിവ പൂര്‍ത്തിയാക്കിയാണ് പുതിയ ബാച്ച് ബിരുദം നേടി സേവനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
പോലീസ്, സുരക്ഷാ മേഖലക്കൊപ്പം തുടരാനുള്ള താല്‍പ്പര്യത്തെയും, ഫീല്‍ഡ് പരിശീലനം പൂ ര്‍ത്തിയാക്കി അക്കാദമിക് പാഠ്യപദ്ധതികള്‍ പഠിച്ചു അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന തലങ്ങളിലെത്താനുമുള്ള വനിതകളുടെ താല്‍പ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
 വിവിധ മേഖലകളില്‍ യുഎഇയുടെ വികസന പ്രക്രിയയില്‍ യുഎഇ വനിതകള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെ ന്നും സുരക്ഷ നിലനിര്‍ത്തുന്നതിലും സുരക്ഷാ മേഖലകളില്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുന്നതിലും അവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അലി ഖാമിസ് അല്‍ യമഹി, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രതിനിധി കേണല്‍ മുഹമ്മദ് ഖാമിസ് അല്‍ കാബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
Continue Reading

GULF

ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

Published

on

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

Continue Reading

GULF

വിലപിടിപ്പുള്ള  വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്   ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’;  ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ് 

Published

on

ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്.
ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്‍, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡ യറക്ടര്‍ കേണല്‍ ഹമദ് ബിന്‍ ഖസ്മൗല്‍ മുന്നറിയിപ്പ് നല്‍കി. അത്തരം അശ്രദ്ധ കുറ്റവാളികള്‍ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ വാല റ്റുകള്‍, ഫോണുകള്‍, ബാഗുകള്‍ തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്തരം സംഭവ ങ്ങള്‍ മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ സംസ്‌കാ രം വളര്‍ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാ ഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്‍ ബിന്‍ ഖസ്മൗല്‍ ഊന്നിപ്പറഞ്ഞു. വാഹന ഉടമകള്‍ വിലപിടി പ്പുള്ള വസ്തുക്കള്‍ കാഴ്ചയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യ ണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങ ള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിലവിലുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കും കാമ്പയിന്‍ അപ്ഡേറ്റുകള്‍ക്കുമായി ഷാര്‍ജ പോലീസി ന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥി ച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കൃത്രിമത്വമോ സംബന്ധിച്ച ഏതൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം  പറഞ്ഞു.
Continue Reading

Trending