kerala
എം ചടയന്‍; ദലിത്-മുസ്‌ലിം കൂട്ടായ്മയുടെ മുഖ്യകണ്ണി: കരീം ചേലേരി
ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഴയങ്ങാടി: പ്രമുഖ ദലിത് നേതാവും മുസ്‌ലിംലീഗ് മുന്‍ എംഎല്‍എയുമായിരുന്ന എം ചടയന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ സമുദ്ധാരണത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച പ്രഗല്‍ഭനായ നേതാവായിരുന്നുവെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം ചേലേരി.
ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച 52-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്രാസ് കേരള അസംബ്ബി മണ്ഡത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധിയായി ദലിത്, പിന്നാക്ക ജനവിഭാഗത്തിന്റെ നിയമനിര്‍മാണ വേദിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ചടയനെന്നും കരിം ചേലേരി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എ.പി ബദറുദ്ദീന്‍ അധ്യക്ഷനായി. ചടയന്റെ സ്മൃതി മണ്ഡപത്തില്‍ ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന്‍ മണലായയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. എഴുത്തുകാരനും കോളമിസ്റ്റു ഗ്രന്ഥ കര്‍ത്താവുമായ മഹമൂദ് മാട്ടൂലിനെ ചടങ്ങില്‍ആദരിച്ചു.
മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദലി ഹാജി, ദലിത് ലീഗ് സംസ്ഥാന ട്രഷറര്‍ എസ് കുമാരന്‍, സെക്രട്ടറിമാരായ ആര്‍ വാസു, യു.വി മാധവന്‍, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍, വി.കെ.പി ഹമീദലി, മാട്ടുല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍, മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി ഇബ്രാഹിം, പി.കെ.പി മുഹമ്മദ് അസ്ലം, മാടായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.യു റഫീക്ക്, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി, ഒ ബഷീര്‍, എ പ്രഭാകരന്‍, പി പ്രേമന്‍, ബി അഷ്‌റഫ്, പ്രകാശന്‍ പറമ്പന്‍, രമേശന്‍ എരിപ്രം പങ്കെടുത്തു.
kerala
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.
kerala
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.
kerala
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.
പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
-
kerala14 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം