Connect with us

Video Stories

മജീസിയക്ക് തുര്‍ക്കിയിലേക്ക് പറക്കാം; സഹായഹസ്തവുമായി എം.ഇ.എസ്

Published

on

കോഴിക്കോട്: ഒക്‌ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന രാജ്യാന്തര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്ന ദേശീയതാരം മജീസിയ ബാനുവിന് സഹായഹസ്തം. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയാണ് ഒരുലക്ഷം രൂപയുടെ സഹായവുമായി മുന്നോട്ടുവന്നത്. വടകര ഓര്‍ക്കാട്ടേരിയിലെ സാധാരണ കുടുംബാംഗമായ മജിസിയക്ക് ചാമ്പ്യന്‍ഷിപ്പിനും പരിശീലനത്തിനുമുള്ള സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ‘ചന്ദ്രിക’ വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ താരത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമെടുക്കുകയായിരുന്നു. തുക ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി എം.ഇ.എസ് അധികൃതര്‍ അറിയിച്ചു.
മാഹി ഡെന്റല്‍ കോളജിലെ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ മജ്‌സിയ, ഓര്‍ക്കാട്ടേരിയിലെ അബ്ദുല്‍ മജീദിന്റേയും റസിയയുടേയും ഏകമകളാണ്. ചെറുപ്പം മുതലേ പവര്‍ലിഫ്റ്റിംഗില്‍ താല്‍പര്യം പ്രകടിപ്പിച്ച കടത്തനാട്ടുകാരി ദേശീയ അന്തര്‍ദേശീയ മീറ്റുകളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കി.

2016ല്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കോഴിക്കോടും 2017ല്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയുമായിരുന്നു. ഈ വര്‍ഷങ്ങളില്‍ സംസ്ഥാന ജില്ലാ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍ നേട്ടവും കൈവരിച്ചു. 2017ല്‍ ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലെ ഡെഡ് ലിഫ്റ്റില്‍ വെള്ളിമെഡല്‍ നേടിയും ശ്രദ്ധേയയായി. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം നേടി. ഈ വര്‍ഷം ആലപ്പുഴയില്‍ നടന്ന കേരള സ്‌റ്റേറ്റ് ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലും മജിസിയയെ തേടിയെത്തിയിരുന്നു. കോഴിക്കോട് ജയജിമ്മിലെ ജയദാസനാണു പവര്‍ലിഫ്റ്റിംഗ് പരിശീലകന്‍. ഇ.വി സലീഷിന് കീഴിലാണ് പഞ്ചഗുസ്തി പരിശീലിക്കുന്നത്.

kerala

കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

Published

on

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും.

രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.

ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.

Continue Reading

Video Stories

നെഹ്‌റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

Published

on

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പള്ളാത്തുരുത്തി ക്ലബ്ബ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.

ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading

Video Stories

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

Published

on

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര്‍ മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending