kerala
ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം; ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങള്‍ക്ക് ശക്തിപകരേണ്ട സമയം: പി.അബ്ദുല്‍ ഹമീദ്
രാജ്യത്ത് ഭരണകൂട ഒത്താശയോടെ ന്യൂനപക്ഷ വേട്ട ശക്തമായി തുടരുന്ന സാഹചര്യമാണെന്നും ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങളെയടക്കം വേട്ടയാടുന്ന കാലത്ത് അവക്ക് ശക്തിപകരേണ്ട സമയാണെന്നും മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ.
മലപ്പുറം: രാജ്യത്ത് ഭരണകൂട ഒത്താശയോടെ ന്യൂനപക്ഷ വേട്ട ശക്തമായി തുടരുന്ന സാഹചര്യമാണെന്നും ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങളെയടക്കം വേട്ടയാടുന്ന കാലത്ത് അവക്ക് ശക്തിപകരേണ്ട സമയാണെന്നും മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ. ചന്ദ്രിക വാര്‍ഷിക പ്രചാരണ കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ഫാസി്സ്റ്റ് ഭരണകൂടം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മാധ്യമങ്ങളെയാണ്. ഭരണഘടനയുടെ നാലാം തൂണിനെ നിശബ്ദമാക്കാനും അധികാരങ്ങള്‍ വെട്ടികുറക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നു. സംഘ് പരിവാര്‍ ശക്തികള്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. വല്ലാത്തൊരു ഭീകരാന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. മര്‍ദിത പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചക്കും അവരുടെ ഉന്നമനത്തിനും എന്നും കരുത്തായി നിന്ന പ്രസിദ്ധീകരണമാണ് ചന്ദ്രിക. പതിറ്റാണ്ടുകളായി ആ ദൗത്യം വളരെ കൃത്യമായി തന്നെ നിറവേറ്റി പോന്നു. കലാ, സാഹിത്യ, സാംസ്്കാരിക മേഖലകളില്‍ മലയാളത്തിന് വലിയ പിന്തുണ നല്‍കി. എഴുത്തുകാരെ വളര്‍ത്തി. ന്യൂനപക്ഷ, സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന മുസ്്‌ലിംലീഗിന് കരുത്തായി എന്നും നിലകൊണ്ടു. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ സമൂഹത്തിനും സമുദായത്തിനും വെളിച്ചമാകാന്‍ ചന്ദ്രികക്കായി അദ്ദേഹം പറഞ്ഞു.


മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. ചന്ദ്രിക കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം എഴുത്തുകാരന്‍ മണമ്പൂര്‍ രാജന്‍ ബാബുവിന് കോപ്പി നല്‍കി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. ചന്ദ്രിക സംസ്ഥാന കോഓര്‍ഡിനേറ്ററായി മികച്ച സേവനം ചെയ്യുന്ന അരിമ്പ്ര മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. 2023-24, 2024-25 വാര്‍ഷിക കാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച മണ്ഡലം, നഗരസഭ, പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 2024-25 വാര്‍ഷിക കാമ്പയിനില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത നിയോജക മണ്ഡലം യഥാക്രമം കൊണ്ടോട്ടി, മലപ്പുറം, വേങ്ങര, നഗരസഭ- കൊണ്ടോട്ടി, മഞ്ചേരി, പഞ്ചായത്ത് -ചീക്കോട്, മൂന്നിയൂര്‍, പൂക്കോട്ടൂര്‍ എന്നിവര്‍ക്കും 2024-25 വാര്‍ഷിക കാമ്പയിനില്‍ നിയോജക മണ്ഡലം-കൊണ്ടോട്ടി, മലപ്പുറം, തിരൂരങ്ങാടി, നഗരസഭ-കോട്ടക്കല്‍, മഞ്ചേരി, പഞ്ചായത്ത്-മൂന്നിയൂര്‍, ചീക്കോട്, നന്നമ്പ്ര എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍, അഷ്‌റഫ് കോക്കൂര്‍, ഇസ്്മായില്‍ മൂത്തേടം, എം.എ ഖാദര്‍, കെ കുഞ്ഞാപ്പുഹാജി, പി.എസ്.എച്ച് തങ്ങള്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, കെ.എം ഗഫൂര്‍, ഉസ്മാന്‍ താമരത്ത്, കെ.പി മുഹമ്മദ് കുട്ടി,പി.എ ജബ്ബാര്‍ ഹാജി, അന്‍വര്‍ മുള്ളമ്പാറ, ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലിക്കല്‍, അഡ്്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എം സല്‍മാന്‍. മലപ്പുറം റസിഡന്റ് എഡിറ്റര്‍ ഇഖ്്ബാല്‍ കല്ലുങ്ങല്‍ പ്രസംഗിച്ചു.


ചന്ദ്രിക സാഹിത്യ ലോകത്തിന് നല്‍കിയ പിന്തുണ മഹത്തരം: മണമ്പൂര്‍ രാജന്‍ ബാബു
മലപ്പുറം: മലയാള സാഹിത്യ ലോകത്ത് ചന്ദ്രികക്ക് വലിയ സ്ഥാനമുണ്ടെന്നും ഇന്ന് മലയാള എഴുത്തുകാരില്‍ അധികവും ചന്ദ്രിക ഉയര്‍ത്തി കൊണ്ടുവന്നവരാണെന്നും എഴുത്തുകാരനും കവിയുമായ മണമ്പൂര്‍ രാജന്‍ ബാബു. 1970-കളില്‍ ചന്ദ്രിക ആഴ്ച്ചപതിപ്പില്‍ എഴുതിയത് ഓര്‍ക്കുന്നു. അന്ന് അഞ്ചു രൂപയാണ് പ്രതിഫലം നല്‍കിയത്. എം.ടിയും പത്മനാഭനുമടക്കം പ്രമുഖരെല്ലാം ചന്ദ്രിക ആഴ്ച്ചപതിപ്പിലെ സ്ഥിരം എഴുത്തുകാരായിരുന്നു. എഴുതി തുടങ്ങുന്നവര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി. പ്രസിദ്ധീകരണങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അപകടകരമാണ്. ഇതിനെ പ്രതിരോധിക്കണം. ഹിറ്റ്്‌ലര്‍ പണ്ട് ചെയ്തത് ഗ്രന്ഥശാലകള്‍ക്ക് തീയിടുകയായിരുന്നു. അതുപോലെയാണ് ബിജെപി സര്‍ക്കാറും ചെയ്യുന്നത്. ഇതേ ഹിറ്റ്‌ലര്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ആരും മറക്കരുത്. ഏകാധിപതികള്‍ക്കെല്ലാം കാലം മറുപടി കൊടുത്തിട്ടുണ്ട്. പോസ്റ്റര്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചും മറ്റു പല പരിഷ്‌കാരങ്ങളുമായി പ്രസിദ്ധീകരണങ്ങളെയടക്കം ബുദ്ധിമുട്ടിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരണം. ചന്ദ്രിക ദിനപത്രവും ആഴ്ച്ചപ്പതിപ്പുമെല്ലാം ഭംഗിയോടെ കൂടുതല്‍ ശോഭയോടെ മലയാളത്തില്‍ തുടരണം. അദ്ദേഹം പറഞ്ഞു.


kerala
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം
പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്.
പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.
സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി.
സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ദുർഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.
kerala
അടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം
ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അടൂര്‍: ഭാര്യയെ കാണാനില്ലെന്ന തെറ്റിദ്ധാരണയില്‍ നാലുവയസ്സുകാരനായ മകനെ കൂട്ടി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം തിങ്കളാഴ്ച രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് നടന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന അശ്വിന്‍ ബസിന് മുന്നിലേക്കാണ് പിതാവ് മകനെ എടുത്ത് പെട്ടെന്ന് ചാടിയത്. ഡ്രൈവര്‍ ഇളമണ്ണൂര്‍ മാരൂര്‍ ചാങ്കൂര്‍ സ്വദേശി ബി. ഉണ്ണികൃഷ്ണന്‍ സഡന്‍ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയതോടെ ദുരന്തം ഒഴിവായി.
സംഭവത്തിനുശേഷം പിതാവ് മകനെ കൂട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു. പിന്നീട് ഇയാള്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ജംഗ്ഷന്‍ ഭാഗത്തേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാര്‍ഡ് ജി. ശ്രീവത്സന്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എസ്.ഐമാരായ ജി. സുരേഷ് കുമാര്‍, ടി.എന്‍. അയൂബ്, സി.പി.ഒ ഷിമിം എന്നിവര്‍ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോലീസിനോട് ഇയാള്‍ ”ഭാര്യ കാണാനില്ല, എന്നെ വിട്ടുപോയി” എന്നുമായിരുന്നു പറയുന്നത്. എന്നാല്‍ ഈ സമയം ഭാര്യ ഭര്‍ത്താവിനെയും മകനെയും തിരഞ്ഞ് ആശുപത്രിയിലായിരുന്നു. ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്തി.
തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ഇരുവരും ആശ്വസിച്ചു. പിന്നീട് ആലപ്പുഴ സ്വദേശികളായ കുടുംബത്തെ പൊലീസ് സുരക്ഷിതമായി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്കയച്ചു.
kerala
ചെങ്കോട്ട സ്‌ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം
ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം
തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.
ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. 9 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. നിർത്തിയിട്ടിരുന്ന മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
kerala1 day agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
entertainment3 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News3 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
india1 day agoഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്
-
kerala3 days agoവടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
-
News2 days agoകെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇസ്രാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്ത് ഹമാസ്
-
kerala2 days agoകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

