Connect with us

india

ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം; യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

ശാഖയില്‍ മറ്റുള്ളവര്‍ക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Published

on

ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്‍ മറ്റുള്ളവര്‍ക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഐടി പ്രൊഫഷണല്‍ അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

താന്‍ മാത്രമല്ല ഇരയെന്നും ആര്‍എസ്എസ് ക്യാമ്പുകളില്‍ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഐഐ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘സത്യമാണെങ്കില്‍, ഇത് ഭയാനകമാണ്. ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് ഈ ക്യാമ്പുകളില്‍ ഇന്ത്യയിലുടനീളമുള്ളത്. ആര്‍എസ്എസ് നേതൃത്വം ഉടന്‍ നടപടിയെടുക്കണം, അവര്‍ ശുദ്ധരാകണം. ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പെണ്‍കുട്ടികളുടേത് പോലെ വ്യാപകമായ ബാധയാണ്. ഈ പറഞ്ഞറിയിക്കാനാവാത്ത ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ചുറ്റുമുള്ള നിശബ്ദത ലംഘിക്കേണ്ടതുണ്ട്.’

ഒക്ടോബര്‍ 9 ന് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ അജിയെ (26) മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ തമ്പലക്കാട് സ്വദേശിയായ അജി, ആര്‍എസ്എസുകാരുടെ തുടര്‍ച്ചയായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു. അജിയുടെ മൃതദേഹം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് ലോഡ്ജ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

വര്‍ഷങ്ങളോളം വിഷാദരോഗം ഉള്‍പ്പെടെയുള്ള കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ പോരാടിയ ശേഷമാണ് തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അതേ ദിവസം തന്നെ ലൈവായി വന്ന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെഡ്യൂള്‍ ചെയ്ത പോസ്റ്റില്‍ അനന്ദു പറഞ്ഞു. കുട്ടിക്കാലത്ത് താന്‍ നേരിട്ട ഭയാനകമായ ലൈംഗികാതിക്രമം മൂലമാണ് ഈ അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.

‘ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ഒരു പെണ്‍കുട്ടിയോ, പ്രണയബന്ധമോ, കടബാധ്യതയോ, അതുപോലുള്ള മറ്റെന്തെങ്കിലും കാരണമോ അല്ല. എന്റെ ഉത്കണ്ഠയും വിഷാദവും മൂലമാണ് ഞാന്‍ ഇത് ചെയ്യുന്നത്. കൂടാതെ, എന്റെ മരുന്നുകള്‍ കാരണം, എനിക്ക് എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു.

കുട്ടിക്കാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന അനന്ദു, കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച ലൈംഗികവും ശാരീരികവുമായ ആവര്‍ത്തിച്ചുള്ള പീഡനങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക രോഗങ്ങള്‍ക്ക് സംഘടനയാണ് ഉത്തരവാദിയെന്ന് ആരോപിച്ചു.

india

സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി. സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് രാഹുല്‍ ഗാന്ധി. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.’ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ചു.

‘നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’ പ്രിയങ്ക ഗാന്ധി എക്സില്‍ പങ്കുവെച്ചു.

Continue Reading

india

ചെങ്കോട്ട സ്‌ഫോടനം; റോഡിൽ ചിതറിയ കൈ കണ്ടെന്ന് ദൃക്‌സാക്ഷി

ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

Published

on

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ദൃക്‌സാക്ഷികളുടെ പ്രതികരണം പുറത്ത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാഗങ്ങൾ ദൂരത്തേക്ക് തെറിച്ചുപോയെന്നും ഇവർ പറയുന്നുണ്ട്. ‘സ്‌ഫോടനത്തിന് പിന്നാലെ ആരുടേയോ കൈ റോഡിൽ കണ്ടു, ഭയന്ന് സ്തംഭിച്ചു പോയി. എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല’ എന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഒരു കിലോ മീറ്റർ വരെ ദൂരത്തിൽ സഫോടന ശബ്ദം കേട്ടുവെന്നും സമീപത്തുള്ളവർ പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതായാണ് വിവരം. സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകീട്ട് 6.52ഓടെയായിരുന്നു സ്ഫോടനം.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്‌ക്വാഡ്, എൻഐഎ, ഫോറൻസിക് ഉദ്യോ?ഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്‌ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.

Continue Reading

india

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്‌ഫോടനം: ഒന്‍പത് മരണം; രാജ്യമെങ്ങും അതീവ ജാഗ്രത

സ്‌ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു. മുംബൈ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.

രാത്രി ഏഴുമണിയോടെ മെട്രോസ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ 1-ന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, രണ്ടുകാറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കു തീപിടിച്ചു. പൊട്ടിത്തെറിയുടെ ആഘാതം രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരെ അനുഭവപ്പെട്ടു.

സ്‌ഫോടനശബ്ദം കേട്ടതോടെ പ്രദേശം മുഴുവന്‍ ഭീതിയിലായി. ”നടുറോഡില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു; ഇത്രയും വലിയ സ്ഫോടനശബ്ദം ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല,” പ്രദേശത്തെ കടയുടമ പറഞ്ഞു.

മുപ്പതിലധികം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എല്‍എന്‍ജെപി ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. ഇരുപതോളം അഗ്‌നിരക്ഷാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി.

ബോംബ് സ്‌ക്വാഡ്, എന്‍എസ്ജി, ഫൊറന്‍സിക് ടീം എന്നിവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഭീകരശ്രമം ആണോ എന്നതും എന്‍ഐഎ പരിശോധിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചു.

ജമ്മു-കശ്മീര്‍ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെ ആയുധങ്ങളുമായി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് സ്ഫോടനം ഉണ്ടായത്.

Continue Reading

Trending