Connect with us

More

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോടില്‍ ലയിച്ച് ഉത്തരവായി

Published

on

 

കോഴിക്കോട്: ഒരു വ്യാഴവട്ടത്തോളം മലപ്പുറത്ത് സേവനത്തിന്റെ മുദ്ര ചാര്‍ത്തിയ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോടില്‍ ലയിപ്പിച്ച് ഉത്തരവായി. രാജ്യത്ത് ഏറ്റവുമധികം പേര്‍ സമീപിക്കുന്ന പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തിന് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത 17 ന് മലപ്പുറത്തിന് താഴ് വീഴുന്നതിന് പിറകെ 20 മുതല്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് 36 ജിവനക്കാരെയും മാറ്റി നിയമിച്ചതോടെ സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ എണ്ണം മൂന്നായി ചുരുങ്ങും.
രാജ്യത്ത് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്തിന് യു.പി.എ സര്‍ക്കാറിന്റെ സമ്മാനമായി 2006ലാണ് പാസ്‌പോര്‍ട്ട് അനുവദിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായിരുന്നു സേവനം. പിന്നീട് പാലക്കാടിനെ കൊച്ചിയിലെ പാസ്‌പോര്‍ട്ട് ഓഫീസിന് കീഴിലേക്ക് മാറ്റിയപ്പോഴും തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല.
പുതിയ തീരുമാനത്തോടെ 17 മുതല്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് കീഴില്‍ കാസര്‍ക്കോട്, കണ്ണൂര്‍, വയനാട് ഉള്‍പ്പെടെ അഞ്ചു ജില്ലകളുടെ ചുമതലയാവും. 48 ജീവനക്കാരാണ് കോഴിക്കോട് ഓഫീസിലുള്ളത്. മലപ്പുറത്തുള്ള 36 പേരും ചേരുന്നതോടെ ഇത് 84 ആവും. പുതിയവര്‍ക്കുളള സൗകര്യം ഏര്‍പ്പെടുത്തിയാലും ഓഫീസ് പ്രവര്‍ത്തനം നേരെയാവാന്‍ സമയമെടുക്കും.
ജനസംഖ്യാനുപാതികമായി മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം പാസ്‌പോര്‍ട്ടുകളുള്ള മേഖലയും പുതിയ തീരുമാനത്തോടെ കോഴിക്കോട് മേഖലയാവും. മലപ്പുറം പാസ്‌പോര്‍ട്ട് നിലനിര്‍ത്താനുള്ള ശ്രമവുമായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നീക്കമാണ് ജനപ്രതിനിധികളും സംഘടനകളും ചെയ്തത്. പുതിയ നയവും എന്‍.ഡി.എയുടെ മുന്‍വിധികളുമാണ് തിരിച്ചടിയായത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പുനഃസ്ഥാപിക്കാന്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ശ്രമം തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending