Connect with us

More

മാനന്തവാടി നഗരസഭയില്‍ സി.പി.എം-സിപിഐ ഭിന്നത; ഭരണ പ്രതിസന്ധി

Published

on

മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തിന് അവകാശവാദവുമായി സിപിഐ രംഗത്ത്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ മൂന്നണികളിലെ ഘടക കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നത്. ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ പദവികള്‍ വച്ചുമാറണം. ഇന്ന് സി.പി.എം ഭരണമേറ്റെടുത്ത് രണ്ടര വര്‍ഷമാകും. ധാരണ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍, ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകണം. ഇതുപ്രകാരം മാനന്തവാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.

എസ്ടി പുരുഷ കൗണ്‍സിലര്‍ ഇല്ലാത്തതിനാലാണ് സിപിഐ ആദ്യമെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആവശ്യപ്പെട്ടത്. മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി.പി.ഐ. പ്രതിനിധി ശോഭരാജന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ജോണി മറ്റത്തിലാനി സി.പി.എം.ഏരിയാ സെക്രട്ടറിക്ക് ഒരു മാസം മുമ്പ് കത്ത് നല്‍കിയിരുന്നുവെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

മാനന്തവാടി മണ്ഡലത്തില്‍ ഏറെനാളായി സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടലിന്റെ പാതയിലാണ് നീങ്ങുന്നത്. കുറുവ വിഷയത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം. എന്തുനിലപാട് സ്വീകരിക്കുമെന്നാണിനി അറിയേണ്ടത്. മാനന്തവാടി നഗരസഭയില്‍ സിപിഎമ്മിന് 18ഉം യുഡിഎഫിന് 15 ഉം സി.പി.ഐക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ഇരു വിഭാഗവും അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ നഗരസഭയിലെ സ്വതന്ത അംഗത്തിന്റെയും യുഡിഎഫിന്റയും തീരുമാനങ്ങള്‍ നഗരസയിലെ ഭരണമാറ്റത്തിന് വരെ കാരണമായേക്കും. പ്രതിഭ ശശിയാണ് ഇപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍. ചെയര്‍മാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനാല്‍ ചെയര്‍മാന്റെ ചുമതലയും വൈസ് ചെയര്‍പേഴ്‌സണ്‍ തന്നെയാണ് വഹിക്കുന്നുണ്ട്. അതിനിടെ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ സി.പി.എം.

അടുത്തിടെ ഒ.ആര്‍.കേളു എം.എല്‍ എ യെ മുന്‍നിര്‍ത്തി നടത്തിയ സമരം വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റ് ലക്ഷ്യം വെച്ചെന്ന ആരോപണവും ശക്തമാവുകയാണ്. 2009 ല്‍ വയനാട് ലോകസഭ മണ്ഡലം നിലവില്‍ വന്നപ്പോള്‍ മുതല്‍ സി.പി.ഐയുടെ സീറ്റാണ്. സി.പി.ഐയക്ക് എടുത്ത് പറയാന്‍ തക്ക സ്വാധീനമില്ലാത്ത വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും സി.പി.എമ്മിനാണ് വോട്ട് കൂടുതല്‍. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെയും പ്രവര്‍ത്തനത്തിന്റെയും ചുക്കാന്‍ സി.പി.എമ്മിന്റെ കയ്യിലാണ്.

എന്നാല്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ മാത്രം നിലനിന്നിരുന്ന സി.പി.എം, സി.പി.ഐ ഭിന്നത കുറുവ വിഷയത്തോടെ ജില്ല തലത്തിലേക്ക് വളര്‍ന്നതോടെയാണ് സി.പി.എം. ജില്ല നേതൃത്വം ലോക സഭ സീറ്റ് കൈപ്പിടിയില്‍ ഒതുക്കാന്‍ നീക്കം തുടങ്ങിയത്. തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്തിടെ വീണ്ടും മുന്നണിയില്‍ എത്തിയ വീരന്‍ വിഭാഗത്തിന് സീറ്റ് നല്‍കാനുള്ളള ചരട് വലി ശക്തമാക്കാനും സി.പി.എം ശ്രമങ്ങള്‍ നടത്തിയേക്കും.

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending