Connect with us

Sports

ആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്

താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി

Published

on

ലണ്ടൻ: അടുത്ത മാസം തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ തയ്യാറെടുപ്പിനായി താരങ്ങളെ നേരത്തെ വിളിച്ചുവരുത്താനുള്ള ദേശീയ ടീമുകളുടെ നീക്കത്തെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആശങ്ക പ്രകടിപ്പിച്ചു. താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി, വിവിധ ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ തുടരുന്നുവെന്ന് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.

യുനൈറ്റഡിന്റെ നിരയിൽ നിന്ന് കാമറൂണിന്റെ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്‌റോയി, ഐവറി കോസ്റ്റ് താരമായ അമാദ് ഡിയാലോ എന്നിവരാണ് നേഷൻസ് കപ്പിനായി ദേശീയ ടീമുകളിൽ ചേരാനൊരുങ്ങുന്നത്. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് ടൂർണമെന്റ് നടക്കുന്നത്.

സാധാരണയായി മത്സരങ്ങൾക്ക് രണ്ട് ആഴ്‌ച മുമ്പ് താരങ്ങളെ ദേശീയ ടീമുകൾ വിളിച്ചുവരുത്തും. എന്നാൽ ഡിസംബർ 8-ന് വോൾവ്‌സിനെതിരെയും ഡിസംബർ 15-ന് ബോൺമൗത്തിനെയുംതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കായി ഈ താരങ്ങൾ ക്ലബിനൊപ്പം തുടരണം എന്നതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആവശ്യം.

Sports

സ്വന്തം മൈതാനത്ത് ലിവര്‍പൂളിന് കനത്ത തോല്‍വി

പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.

Published

on

ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്‍ഗന്‍ ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.

12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ്‍ 2-1 ന് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

 

Continue Reading

Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നായകന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Published

on

തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും.

കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.

 

Continue Reading

Sports

20,000 റണ്‍സ് നേട്ടത്തിന് ഇനി 98 മാത്രം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലൂടെ തിരിച്ചെത്തുന്ന രോഹിത് ശര്‍മ

നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം

Published

on

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ വെറ്ററന്‍ താരം രോഹിത് ശര്‍മ വീണ്ടും നീല ജഴ്‌സിയണിയാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം.

98 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് കരിയറിലെ അപൂര്‍വ നേട്ടം സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 502 മത്സരങ്ങളില്‍ നിന്ന് രോഹിത് 19,902 റണ്‍സാണ് നേടിയിട്ടുള്ളത്. 98 റണ്‍സ് കൂടി ചേര്‍ത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ 20,000 റണ്‍സ് ക്ലബ്ബില്‍ അദ്ദേഹം പ്രവേശിക്കും.

ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍. സച്ചിന്‍ 34,357 റണ്‍സുമായി ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സമ്ബാദകനാണ്. 29,000 റണ്‍സ് കടന്ന മറ്റൊരു താരവും ലോകത്ത് ഇല്ല. കുമാര്‍ സംഗക്കാര 28,016 റണ്‍സുമായി രണ്ടാം സ്ഥാനത്തും, 27,673 റണ്‍സുമായി കോഹ്ലി മൂന്നാം സ്ഥാനത്തുമാണ്. ദ്രാവിഡിന്റെ അക്കൗണ്ടില്‍ 24,208 റണ്‍സ്.

67 ടെസ്റ്റുകളില്‍ നിന്ന് 4,301 റണ്‍സ്, ട്വന്റി20യില്‍ 4,231 റണ്‍സ്, ഏകദിനത്തില്‍ 11,370 റണ്‍സ്ഇവയാണ് രോഹിത്തിന്റെ നിലവിലെ കണക്കുകള്‍. ഏകദിനത്തില്‍ 33 സെഞ്ച്വറിയും 59 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിനുണ്ട്.

2024 ട്വന്റി20 ലോകകപ്പ് കിരീടത്തിന് ശേഷം രോഹിത് ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. മേയില്‍ ടെസ്റ്റിനോടും വിട പറഞ്ഞ താരം, 2027 ഏകദിന ലോകകപ്പുവരെ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിക്കും. കഴുത്തിന് പരിക്കേറ്റ ശുഭ്മന്‍ ഗില്‍ ഏകദിന പരമ്പരയില്‍ കളിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്. അങ്ങനെയെങ്കില്‍ നായകസ്ഥാനത്തേക്ക് കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയില്‍.

 

Continue Reading

Trending