Sports
സ്വന്തം മൈതാനത്ത് ലിവര്‍പൂളിന് കനത്ത തോല്‍വി
പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.
ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്ഗന് ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.
12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.
ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ് 2-1 ന് ബ്രെന്റ്ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Sports
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ് നായകന്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന് ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന് ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്നൗവിലേക്ക് യാത്രതിരിക്കും.
കേരള ടീം സഞ്ജു സാംസണ് (നായകന്), അഹമ്മദ് ഇമ്രാന് (ഉപനായകന്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്കറിയ, ബിജു നാരായണന്, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന് ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്, വിഘ്നേശ് പുത്തൂര്‍, സല്മാന് നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.
Sports
20,000 റണ്‍സ് നേട്ടത്തിന് ഇനി 98 മാത്രം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലൂടെ തിരിച്ചെത്തുന്ന രോഹിത് ശര്‍മ
നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ വെറ്ററന്‍ താരം രോഹിത് ശര്‍മ വീണ്ടും നീല ജഴ്സിയണിയാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം.
98 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് കരിയറിലെ അപൂര്‍വ നേട്ടം സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 502 മത്സരങ്ങളില്‍ നിന്ന് രോഹിത് 19,902 റണ്‍സാണ് നേടിയിട്ടുള്ളത്. 98 റണ്‍സ് കൂടി ചേര്‍ത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ 20,000 റണ്‍സ് ക്ലബ്ബില്‍ അദ്ദേഹം പ്രവേശിക്കും.
ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍. സച്ചിന് 34,357 റണ്‍സുമായി ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സമ്ബാദകനാണ്. 29,000 റണ്‍സ് കടന്ന മറ്റൊരു താരവും ലോകത്ത് ഇല്ല. കുമാര്‍ സംഗക്കാര 28,016 റണ്‍സുമായി രണ്ടാം സ്ഥാനത്തും, 27,673 റണ്‍സുമായി കോഹ്ലി മൂന്നാം സ്ഥാനത്തുമാണ്. ദ്രാവിഡിന്റെ അക്കൗണ്ടില്‍ 24,208 റണ്‍സ്.
67 ടെസ്റ്റുകളില്‍ നിന്ന് 4,301 റണ്‍സ്, ട്വന്റി20യില്‍ 4,231 റണ്‍സ്, ഏകദിനത്തില്‍ 11,370 റണ്‍സ്ഇവയാണ് രോഹിത്തിന്റെ നിലവിലെ കണക്കുകള്‍. ഏകദിനത്തില്‍ 33 സെഞ്ച്വറിയും 59 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിനുണ്ട്.
2024 ട്വന്റി20 ലോകകപ്പ് കിരീടത്തിന് ശേഷം രോഹിത് ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. മേയില്‍ ടെസ്റ്റിനോടും വിട പറഞ്ഞ താരം, 2027 ഏകദിന ലോകകപ്പുവരെ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിക്കും. കഴുത്തിന് പരിക്കേറ്റ ശുഭ്മന്‍ ഗില്‍ ഏകദിന പരമ്പരയില്‍ കളിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്. അങ്ങനെയെങ്കില്‍ നായകസ്ഥാനത്തേക്ക് കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയില്‍.
Sports
മൂന്നാംദിന ടിക്കറ്റ് എടുത്ത ആരാധകരോട് ട്രാവിസ് ഹെഡിന്റെ ക്ഷമാപണം
വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിന്റെ ഭേദപ്പെട്ട വിജയം കരസ്ഥമാക്കി. വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം തീര്‍ന്നു എന്നത് ആഷസ് ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.
ഓസീസിന്റെ വേഗ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ്. 83 പന്തില്‍ 123 റണ്‍സ് നേടി ഹെഡ് ഇംഗ്ലീഷ് ബൗളര്‍മാരെ തകര്‍ത്തു; 16 ഫോറുകളും നാല് സിക്സറുകളും ഉള്‍പ്പെടെ.
മത്സരശേഷം ഹെഡ് രസകരമായ ശൈലിയില്‍ മൂന്നാം ദിനത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത 60,000 ക്രിക്കറ്റ് ആരാധകരോട് ക്ഷമ ചോദിച്ചു.
‘ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു; ഞങ്ങളെ ഒന്ന് പ്രതിരോധത്തിലാക്കി. പക്ഷേ മത്സരം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. എല്ലാം വളരെ വേഗത്തില്‍ നടന്നു. ഇങ്ങനെ രണ്ട് ദിവസത്തിനുള്ളില്‍ ജയിക്കാനായത് വലിയ കാര്യം തന്നെയാണ്. നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു,” ട്രാവിസ് ഹെഡ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ബാറ്റിങും ബൗളിങും രണ്ടുദിവസത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞതോടെ ഓസ്ട്രേലിയ പരമ്പരയില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ മുന്നേറ്റം നേടി.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala24 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

