Connect with us

kerala

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Published

on

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.മണിപ്പൂരിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നതും, ആശങ്കപ്പെടുത്തുന്നതുമാണ്.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഒരു ജനതക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ നീതി എന്ന് പറയുന്നത് ഭയ രഹിതരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. അതില്ലാതെ മറ്റെന്ത്‌ ഉണ്ടായിട്ടും കാര്യമില്ല. ഭരിക്കപ്പെടുന്ന സമൂഹത്തിന് സമാധാനത്തിലും ഭയരഹിതരായും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കൽ ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. അത്തരമൊരു ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. അതിനോടുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിസ്സംഗത ഭീതി ജനിപ്പിക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹിംസയുടെ രാഷ്ട്രീയമാണ് മണിപ്പൂരിലും ബി.ജെ.പി പ്രയോഗിക്കുന്നത്. മഹിതമായ ജനാധിപത്യ മൂല്യങ്ങളാണ് ഇതിലൂടെ അപകടപ്പെടുന്നത്. മണിപ്പൂരിന്റെ വർത്തമാന ചിത്രങ്ങൾ ലോകത്തിന് മുന്നിൽ ഈ മഹാരാജ്യത്തെ നാണം കെടുത്തിയിരിക്കുന്നു. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാൻ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന് സാധ്യമല്ല. ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്ന് കയറുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. കുറ്റകരമായ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. പ്രധാന മന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങണം. അശാന്തിയുടെ തീ ആളിക്കത്തുന്ന മണിപ്പൂരിന്റെ മണ്ണിൽ സമാധാനം തിരിച്ചെടുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending