Connect with us

More

കമലിന്റെ ആമിയില്‍ അഭിനയിക്കരുതെന്ന് മഞ്ജുവാര്യര്‍ക്ക് ഭീഷണി

Published

on

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്ന് പിന്‍മാറാന്‍ മഞ്ജുവാര്യര്‍ക്ക് ഭീഷണി. ആമിയായി അഭിനയിക്കരുതെന്നും ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കമല്‍ ആമിയായി അഭിനയിക്കാന്‍ മഞ്ജുവാര്യരെ ക്ഷണിക്കുന്നത്.

മഞ്ജു പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് താഴെയാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെയര്‍ ഓഫ് സൈനബാനുവിന്റേതാണ് പുതിയ ചിത്രം. കമലുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ പ്രശ്‌നം എന്നാണ് കരുതുന്നത്. ദേശീയ ഗാനവിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ കമലിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മഞ്ജുവാര്യര്‍ക്കുനേരെയുള്ള ഭീഷണിയും. വിദ്യാബാലന്‍ ആമിയെ ഉപേക്ഷിച്ചുവെങ്കില്‍ അതിന് പിന്നില്‍ ഒരു കാര്യമുണ്ടായിരിക്കും. എന്നിട്ടും മഞ്ജുചേച്ചി അത് ഏറ്റെടുത്തില്ലേ? ദേശീയ ഗാനത്തെ അപമാനിച്ച ഒരാളുടെ സിനിമയില്‍ തന്നെ ചേച്ചിക്ക് അഭിനയിക്കണോ തുടങ്ങി കമന്റുകള്‍ നിരവധിയാണ്. ചേച്ചിക്ക് പറ്റിയ വേഷമല്ല ഇതെന്നും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംവിധായകന്റെ കൂടെ അഭിനയിക്കുന്നത് ആരാധകരെ വിഷമിപ്പിച്ചുവെന്നും കമന്റുകളുണ്ട്.

നേരത്തെ ബോളിവുഡ് നടി വിദ്യാബാലനായിരുന്നു ആമിയാവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന വിദ്യ പിന്‍മാറുകയായിരുന്നു. പിന്‍മാറ്റത്തിന്റെ കാരണം അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടും ഇല്ല. പിന്നീട് ഏറെ അന്വേഷണത്തിനൊടുവിലാണ് കമല്‍ മഞ്ജുവിലേക്ക് എത്തുന്നത്. അതിനിടെ പല നടിമാരും ആമിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും തീരുമാനമായിട്ടുണ്ടായിരുന്നില്ല.

kerala

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്

Published

on

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

Continue Reading

kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published

on

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Continue Reading

Trending