Connect with us

kerala

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബ്; പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു.

Published

on

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബിന്റെ വിയോഗത്തിലൂടെ അടഞ്ഞു പോയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മകന്‍ നൗഷാദ് മരണ വാര്‍ത്ത വിളിച്ചറിയിച്ചത് മുതല്‍ മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു. പാണക്കാട് കുടുംബവുമായി ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. മുസ്ലിം ലീഗില്‍ വാര്‍ത്തെടുത്ത വ്യക്തിത്വം എന്ന് തന്നെ നിസ്സംശയം അദ്ദേഹത്തെ കുറിച്ച് പറയാം.

വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ശരീഫ് സാഹിബിനെ കുറിച്ച് ഓര്‍ക്കാനുണ്ട്. ആ കാലത്ത് മലപ്പുറത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന കട തുറക്കാന്‍ വേണ്ടി അതിരാവിലെ ഞാനും, ജ്യേഷ്ഠനും, അനിയനും കൂടി പോകുന്ന യാത്രയില്‍ സഹയാത്രികനായി പതിവായി ശരീഫുമുണ്ടാകും. ഞങ്ങള്‍ പോകുന്ന വാഹനത്തില്‍ കയറാനായി പാതി വഴിയില്‍ അദ്ദേഹം എന്നുമുണ്ടാകും.

അദ്ദേഹത്തെ ചന്ദ്രികയില്‍ ഇറക്കിയിട്ടാണ് ഞങ്ങള്‍ തിരിച്ചു കടയിലേക്ക് വരിക. വൈകുന്നേരം കടയടച്ച് തിരിച്ചു പോരുമ്പോള്‍ ഞങ്ങളുടെ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം തിരിച്ചു പോന്നിരുന്നതും. അത് ഒരു പതിവ് ചര്യയായിരുന്നു. അത്ര മാത്രം ഞങ്ങളുടെ ജീവിതത്തോട് അദ്ദേഹം സഹവാസം പുലര്‍ത്തിയിരുന്നു.

പൊതു പ്രവര്‍ത്തനത്തിന്റെ തിരക്കുകളിലേക്ക് ഞാന്‍ വഴി മാറിയപ്പോഴും ഈ അവസാന കാലം വരെ എന്റെ ജ്യേഷ്ഠനുമൊത്ത് ആ സഹവാസം മുറ തെറ്റാതെ തുടര്‍ന്നിരുന്നു.ഇടക്കാലത്ത് അദ്ദേഹം പ്രവാസലോകത്തേക്ക് പോയപ്പോഴും നിത്യേനയെന്നോണം വിളിച്ചു ബന്ധപ്പെട്ടിരുന്നതും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നതും ഓര്‍ത്ത് പോകുന്നു.

എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വയനാട്ടിലെ ഭാര്യ വീട്ടിലേക്ക് വിരുന്ന് പോയപ്പോള്‍ അദ്ദേഹം കൂടെ പോന്നതൊക്കെ ഇപ്പോഴും നിറമുള്ള ഓര്‍മകളാണ്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളും അനുഭവങ്ങളുമുണ്ട്. ജീവിതത്തോട് അത്രയും ചേര്‍ന്ന് നിന്ന ഒരു സന്തത സഹചാരിയുടെ വിയോഗ വാര്‍ത്ത സൃഷ്ഠിച്ച ദുഖവും വേദനയും ഇപ്പോഴും അണഞ്ഞിട്ടില്ല.നാഥന്‍ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending