Culture
നിഷാദ് ഒരു വാക്‌സിന്‍ വിരോധിയല്ല; ആ സ്‌കൂളില്‍ അന്ന് സംഭവിച്ചത് എന്താണ്: നിഷാദ് പറയുന്നു

ഇത് നിഷാദ് പൂക്കയില്‍, മലപ്പുറത്ത് വാക്‌സിന്‍ കുത്തിവെപ്പ് തടയാന്‍ വരുന്ന വാക്‌സിന്‍ വിരോധികളായി മാതൃഭൂമിയും, കേരളത്തിലെ മുസ്ലിം തീവ്രവാദിയായി ബി ജെ പി നേതാവ് സുരേന്ദ്രനും, മുസ്ലീങ്ങളുടെ മതപരമായ വാക്‌സിന്‍ വിരുദ്ധത എന്ന് പ്രചരിപ്പിക്കാനായി യുക്തിവാദികളും, വാക്‌സിന്‍ അനുകൂലികളുടെ കയ്യടിവാങ്ങാനായി കളക്ടര്‍ ബ്രോയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ചിത്രം ഇദ്ധേഹത്തിന്റേതാണു. സത്യത്തെ മനോഹരമായി എങ്ങനെയൊക്കെ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കി, പിന്നെ അതിനെ പേപ്പട്ടിയാക്കി എങ്ങനെ തല്ലിക്കൊല്ലാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. നാരദ ന്യൂസ് ഡോക്ടറെ ഉദ്ധരിച്ച് എഴുതിയ റിപ്പോര്‍ട്ട് പോലും ശുദ്ധ കളവാണു.
നിഷാദ് ഒരു വാക്‌സിന്‍ വിരോധിയല്ല, എന്ന് മാത്രമല്ല അദ്ധേഹം നല്ലൊരു വാക്‌സിന്‍ അനുകൂലി കൂടിയാണു. തന്റെ എല്ലാ കുട്ടികള്‍ക്കും ഇതുവരെയുള്ള മുഴുവന്‍ വാക്‌സിനുകളും കൃത്യമായി എടുത്ത ഉത്തരവാദിത്തമുള്ള നല്ലൊരു പിതാവുകൂടിയാണദ്ധേഹം. റൂബല്ല വാക്‌സിന്‍ കുത്തിവെപ്പും തന്റെ കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറായ വ്യക്തിയുമാണു. എന്താണു ആ സ്‌കൂളില്‍ അന്ന് സംഭവിച്ചത് എന്ന് നിഷാദ് പറയുന്നു:
1500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വ്യാഴാഴ്ച ആയുധ പൂജകാരണം സ്‌കൂള്‍ നേരത്തെ വിട്ടതിനു ശേഷം നടന്ന പി ടി എ എകസിക്യൂട്ടീവ് യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടക്കാന്‍ പോകുന്ന വാക്‌സിന്‍ കാമ്പിനെ പറ്റി വിവരിച്ചു. ആ യോഗത്തില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചുരുക്കം ചില രക്ഷിതാക്കള്‍ക്ക് മാത്രമാണു വാക്‌സിനെ കുറിച്ച് അറിയിപ്പ് കിട്ടിയത്. പിന്നീട് വന്ന തുടര്‍ച്ചയായ അവധി ദിനങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ വാക്‌സിന്‍ കൊടുക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തി. ഈ വാക്‌സിന്‍ എടുക്കുന്ന വിവരം ഓരോ കുട്ടിയുടേയും രക്ഷിതാവ് അറിയണമെന്നും രക്ഷിതാവിന്റെ അറിവില്ലാതെ വാക്‌സിന്‍ കൊടുക്കരുത് എന്നുമാണു സ്‌കൂളില്‍ പോയി അന്ന് പറഞ്ഞത്. വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ്, കുട്ടിക്ക് എന്തെങ്കിലും രോഗമുണ്ടോ, എന്തെങ്കിലും മരുന്ന് കഴിക്കുന്ന കുട്ടിയാണോ എന്നൊക്കെ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കാണു കൃത്യമായി അറിയുക. അതുകൊണ്ട് ഓരോ കുട്ടിയുടേയും മാതാപിതാക്കളുടെ അറിവോടെ മാത്രമേ വാക്‌സിന്‍ കൊടുക്കാന്‍ പാടുള്ളൂ എന്നാണു ഡോക്ടറോട് പറഞ്ഞത്.
തുടര്‍ന്ന് പി ടി എ ഭാരവാഹികളുമായും സ്‌കൂള്‍ അധികാരികളുമായും ബന്ധപ്പെട്ടു. ഓരോ ക്ലാസ് ടീച്ചറും ഫോണില്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ട് അവരെ വിവരമറിയിക്കുകയുംസമ്മതം വാങ്ങിക്കുകയും ചെയ്യാനുള്ള ഏര്‍പ്പാട് ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ ഡോക്ടര്‍ വന്ന് ശബ്ദം കുറച്ച് സംസാരിക്കൂ എന്നും, ഉള്ള കുട്ടികള്‍ തന്നെ എന്തോ പ്രശ്‌നമാണു എന്ന് ഭയന്ന് തിരിച്ച് പോകുമെന്ന് പറയുന്നതാണു, വാക്‌സിന്‍ തടയരുതേ എന്ന് കേണപേക്ഷിക്കുന്നു എന്ന തരത്തില്‍ മാത്രഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അതിനെ പിന്നീട് സ്ഥാപിത താല്‍പര്യക്കാര്‍ പലരും അവരുടെ പലവിധ അജണ്ടകള്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണു ചെയ്തത്.
വാക്‌സിന്‍ അനുകൂലിയായ, തന്റെ കുട്ടികള്‍ക്ക് മുഴുവന്‍ വാക്‌സിനും നല്‍കിയ നിഷാദിനെ വാക്‌സിന്‍ വിരുദ്ധനാക്കിയതില്‍ കെ എസ് ഇ ബി താല്‍കാലിക ജീവനക്കാരനായി കുടുമ്പം പുലര്‍ത്തുന്ന നിഷാദ് ദുഖിതനാണു. അതിനേക്കാളുപരി, തന്റെ വേഷത്തിന്റേയും രൂപത്തിന്റേയും പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ വാക്‌സിന്റെ മറവില്‍ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ പ്രചാരകരോടുള്ള അമര്‍ഷത്തിലാണദ്ധേഹം. സോഷ്യല്‍ മീഡിയയിലും മാതൃഭൂമി പത്രത്തിലും കാര്യമറിയാതെയും കരുതികൂട്ടിയും പലരാലും പ്രചരിപ്പിച്ച കള്ള വാര്‍ത്തയുടെ ഏറ്റവും പുതിയ ഇര്‍അയാണിന്നദ്ധേഹം. ഭീഷണിയുടെ സ്വരത്തില്‍ വരുന്ന ഫോണ്‍കോളുകള്‍ വേറെ. മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങുന്നു എന്ന പേരില്‍ ഒരു പാവം ബധിരനും മൂകനുമായ വ്യക്തിക്ക് സംഭവിച്ച സമാനമായ ദുരനുഭവമാണു ഇന്ന് നിഷാദിനും സംഭവിച്ചത്.
നിഷാദിനു ഇപ്പോള്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ നേരിടാനുള്ള കരുത്ത് സത്യമേവ ജയതേ എന്ന ആപ്തവാക്യമാണെന്ന് നിഷാദ് പറയുന്നു. പിന്നെ മുഴുവന്‍ കുട്ടികളും സര്‍കാറിന്റെ വാക്‌സിന്‍ യജ്ഞത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ധേഹം ഇപ്പോഴും ആവശ്യപ്പെടുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india2 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala2 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
kerala2 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്