Connect with us

More

മേഘാലയയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു; സത്യപ്രതിജ്ഞക്ക് മുമ്പേ ബി.ജെ.പിയെച്ചൊല്ലി അഭിപ്രായഭിന്നത

Published

on

ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള സഖ്യകക്ഷി ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.എസ്.പി.ഡി.പി) രംഗത്തെത്തിയത്.

സഖ്യകക്ഷിയില്‍ നിന്ന് ബിജെപിയെ പുറത്താക്കണമെന്നും അല്ലാതെ തന്നെ കേവല ഭൂരിപക്ഷം ഉണ്ടെന്നും കാണിച്ചാണ് ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിലപാട് തിരുത്തി രംഗത്ത് വന്നത്. മുഖ്യമന്ത്രിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എച്ച്.എസ്.പി.ഡി.പി സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചതായാണ് വിവരം.

തങ്ങളുടെ തീരുമാനത്തിന് മറ്റ് സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ എച്ച്.എസ്.പി.ഡി.പി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

അതേസമയം മേഘാലയയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍. പി.പി) അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രാവിലെ 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

അതേസമയം ബി.ജെ.പിക്കും എച്ച്.എസ്.പി.ഡി.പിക്കും രണ്ട് അംഗങ്ങള്‍ വീതമാണ് ഉളളത്. ഈ രണ്ടു മുന്നണികള്‍ ഇല്ലാതെ തന്നെ 32 അംഗങ്ങളുടെ പിന്തുണ എന്‍.പി.പിക്ക് ഉണ്ട്.
എന്നാല്‍ എച്ച്.എസ്.പി.ഡി.പി പിന്തുണ പിന്‍വലിച്ചാലും എന്‍.പി.പി-ബി.ജെ.പി സഖ്യത്തിന് ഭരണം നേടാന്‍ തടസമാകില്ല. 60 അംഗ നിയമസഭയില്‍ എന്‍.പി.പിക്ക് 19 ഉം ബി.ജെ.പിക്ക് രണ്ടും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആറും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് നാലും അംഗങ്ങളുണ്ട്. ഇതിനു പുറമെ എന്‍.പി.പി-ബി.ജെ.പി മുന്നണിക്ക് ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി പണം വാരിയെറിയുകയാണെന്നും മറ്റു പാര്‍ട്ടികളുടെ തോളില്‍ കയറിയിരുന്ന് വെടിയുതിര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ സാങ്മ പ്രതികരിച്ചു.

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

Trending