Connect with us

News

മെസി, നെയ്മര്‍, ഹാരി, സലാഹ്; ഇവരൊക്കെ ഇനി എങ്ങോട്ട്?

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്.

Published

on

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി. ജര്‍മനിയില്‍ ബയേണ്‍ മ്യുണിച്ച്. ഫ്രാന്‍സില്‍ പി.എസ്.ജി. ഇറ്റലിയില്‍ നാപ്പോളി. സ്‌പെയിനില്‍ ബാര്‍സിലോണ. കോവിഡ് അതിജീവനത്തിന് ശേഷം യൂറോപ്പിലെ പ്രബലമായ അഞ്ച് ഫുട്‌ബോള്‍ ലീഗുകള്‍ വിജയകരമായി സമാപിച്ചിരിക്കുന്നു. ഇനി അടുത്ത സീസണ്‍ മുന്‍നിര്‍ത്തിയുള്ള ഒരുക്കമാണ്. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്. പി.എസ്.ജിയില്‍ നിന്നും ലിയോ മെസി കുടുമാറ്റം പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹം എങ്ങോട്ടാണ്…? പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനത്തിന്റെ നായകന്‍ ഹാരി കെയിനും പുതിയ താവളം തേടുന്നു. പി.എസ്.ജി വിടാന്‍ തന്നെയാണ് നെയ്മറിന്റെ തീരുമാനം. ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് അടുത്ത സീസണില്‍ ഇല്ലെന്നിരിക്കെ മുഹമ്മദ് സലാഹ് ലിവര്‍ വിടുമോ എന്ന ചോദ്യമുയരുന്നു. സീസണില്‍ മേജര്‍ കിരീടങ്ങള്‍ നഷ്ടമായ റയല്‍ മാഡ്രിഡ് കിലിയന്‍ എംബാപ്പേക്കായി ആഞ്ഞ് പിടിച്ചാല്‍ പി.എസ്.ജി എന്ത് ചെയ്യുമെന്ന ചോദ്യവും ബാക്കി…

മെസി ബാര്‍സക്കോ

ഈ ചോദ്യം പുതിയതല്ല. പലക്കുറി പലവിധം പലരും ചോദിച്ചിരിക്കുന്നു. 35 കാരനായ അര്‍ജന്റീനക്കാരന്‍ ഇനി എങ്ങോട്ടാണ്.. ദീര്‍ഘകാലം അദ്ദേഹം ബാര്‍സയുടെ താരമായിരുന്നു. അവസാന രണ്ട് വര്‍ഷം പി.എസ്.ജിയിലെത്തി. പാരീസ് നഗരത്തില്‍ നിന്നും അനുഭവങ്ങള്‍ മോശമായ സാഹചര്യത്തിലാണ് മെസി പുതിയ താവളം തേടുന്നത്. പഴയ തട്ടകമായ ബാര്‍സയിലെത്താനാണ് മെസിക്കും കുടുംബത്തിനും താല്‍പ്പര്യം. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്.

നിലവില്‍ കടക്കെണിയിലാണ് ബാര്‍സ. പുതിയ താരങ്ങളെ വന്‍വിലക്ക് വാങ്ങാന്‍ അവര്‍ക്കാവില്ല. സാമ്പത്തിക ക്രമക്കേട് കേസില്‍ ലാലീഗ മാനേജ്‌മെന്റ് നോട്ടമിട്ടിരിക്കുന്നതിനാല്‍ കണക്കുകള്‍ പ്രധാനമാണ്. റഫറിമാരെ സ്വാധീനിക്കാന്‍ പോലും ബാര്‍സക്കാര്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കേസ് നിലവിലുണ്ട്. നിലവില്‍ ബാര്‍സയുടെ ശബള ബില്‍ 530 ദശലക്ഷം ഡോളറാണ്. ഇത് 177 ദശലക്ഷം ഡോളറായി ചുരുക്കണം. മെസിയെ കൊണ്ടുവരാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് ക്ലബിന്റെ തലവന്‍ ജുവാന്‍ ലപോര്‍ട്ടെ. ഹെഡ് കോച്ച് സാവിക്കും മെസിയോട് വലിയ താല്‍പ്പര്യമുണ്ട്. മെസി വരാനുള്ള വഴികള്‍ രണ്ടാണ്. 1- മെസി സ്വന്തം പ്രതിഫലം വെട്ടിക്കുറക്കണം. 2- മെസിയുടെ വരവിന് കളമൊരുക്കി പത്തോളം താരങ്ങള്‍ സ്വയം പിന്മാറണം. ഇത് രണ്ടും സാധ്യമാവുമോ എന്നതാണ് വലിയ സംശയം. ബാര്‍സക്കൊപ്പം മെസിയെ നോട്ടമിട്ടിരിക്കുന്നവര്‍ ഇറ്റലിയില്‍ നിന്നുള്ള ഇന്റര്‍ മിലാന്‍, അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മിയാമി, സഊദി അറേബ്യയിലെ അല്‍ ഹിലാല്‍ തുടങ്ങിയവരാണ്. ഇവരെല്ലാം വന്‍ തുകയാണ് സൂപ്പര്‍ താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. അല്‍ ഹിലാലാണ് മോഹിപ്പിക്കുന്ന തുക മെസിക്കായി വാഗ്ദാനം ചെയ്തത്. അല്‍ നസറില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്ന സാഹചര്യത്തിലാണ് സഊദി ലീഗില്‍ നിന്നും മെസിക്ക് വലിയ ക്ഷണം വന്നിരിക്കുന്നത്. പുതിയ ഫോര്‍മുല വരുന്നത് മെസിയെ ഇന്റര്‍ മിയാമി വാങ്ങി ലോണില്‍ ബാര്‍സക്ക് കൈമാറാനാണ്. ഇതിനും പക്ഷേ സ്ഥീരീകരണമില്ല

നെയ്മര്‍ യുനൈറ്റഡിലേക്ക്

ബ്രസീലുകാരനായ നെയ്മര്‍ ജൂനിയര്‍ പരുക്കില്‍ തളര്‍ന്ന് അവസാന സീസണില്‍ കുറച്ച് മല്‍സരങ്ങള്‍ മാത്രം പി.എസ്.ജിക്കായി കളിച്ച താരമാണ്. ലോക ഫുട്‌ബോളിലെ അതിവേഗക്കാരനായ വിംഗര്‍ക്കായി നിലവില്‍ രംഗത്തുള്ളത് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ചെല്‍സിയും രംഗത്തുണ്ട്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അടുത്ത സീസണില്‍ ഇടമില്ലാത്ത ക്ലബാണ് ചെല്‍സി. യൂറോപ്പ ലീഗിലും ഇടമില്ല. പ്രീമിയര്‍ ലീഗില്‍ മാത്രം കളിക്കാന്‍ നെയ്മര്‍ വരുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പി.എസ്.ജിയില്‍ തുടരാന്‍ നെയ്മറിന് തടസം കിലിയന്‍ എംബാപ്പേയാണെന്ന സൂചന പ്രസക്തമാണ്. ഇരുവരും അത്ര നല്ല ബന്ധത്തില്ലല്ല. മെസിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നെയ്മര്‍ അര്‍ജന്റീനക്കാരന്‍ പോവുന്നതോടെ ക്ലബില്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്. പ്രീമിയര്‍ ലീഗിലേക്ക് നെയ്മറിന് താല്‍പ്പര്യമുണ്ട്. യുനൈറ്റഡ് കാര്യമായി ക്ഷണിച്ചാല്‍ അദ്ദേഹം പാരീസ് വിട്ട് പുതിയ താവളത്തിലെത്തും.

ഹാരിക്ക് സിറ്റി

ടോട്ടനം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തളര്‍ന്നു പോയ സംഘമാണ്. അവരെ നയിക്കുന്ന താരമെന്ന നിലയില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ഹാരി കെയിനും നിരാശയിലാണ്. ക്ലബ് വിടാന്‍ തന്നെയാണ് ഇംഗ്ലീഷ് ദേശീയ ടീമിന്റെ നായകന്‍ കൂടിയായ ഹാരിയുടെ തീരുമാനം. പോയ സീസണിലും അദ്ദേഹം ശ്രമം നടത്തിയിരുന്നു. പക്ഷേ അവസാനത്തില്‍ ടോട്ടനം മാനേജ്‌മെന്റ് തടസം നിന്നു. ഇത്തവണ നേരത്തെ തന്നെ അദ്ദേഹം രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ബയേണ്‍ മ്യുണിച്ച്, പി.എസ്.ജി എന്നിവരെല്ലാം അദ്ദേഹത്തിനായി രംഗത്തുണ്ട്. പക്ഷേ അന്തിമ തീരുമാനത്തിന് ഹാരിക്ക് ടോട്ടനത്തിന്റെ പിന്തുണ വേണം. നിലവിലെ കരാര്‍ പ്രകാരം അദ്ദേഹത്തിന് ക്ലബില്‍ ഒരു സീസണ്‍ കുടി കളിക്കാനുണ്ട്. കരാര്‍ റദ്ദാക്കാന്‍ ക്ലബിന്റെ പിന്തുണ വേണം. ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് നഷ്ടമായ സാഹചര്യത്തില്‍ ഹാരിയുടെ മനസില്‍ വലിയ തട്ടകം തന്നെയാണ്

സലാഹ് തുടരുമോ

കഴിഞ്ഞ ദിവസം മുഹമ്മദ് സലാഹ് നടത്തിയ ഒരു പോസ്റ്റ് ലിവര്‍പൂള്‍ ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സീസണില്‍ അദ്ദേഹത്തിന് വലിയ ഓഫര്‍ ക്ലബ് നല്‍കുകയും അത് ഈജിപ്തുകാരന്‍ സ്വീകരിച്ചതുമാണ്. പക്ഷേ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം പുതി താവളം തേടുമെന്നാണ് പ്രചാരണം. പ്രീമിയര്‍ ലീഗില്‍ പല സീസണുകളില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായ സലാഹിനൊപ്പം ലിവര്‍ മുന്‍നിരയിലുണ്ടായിരുന്ന സാദിയോ മാനേ ബയേണിലേക്ക് ചേക്കേറിയത് അവസാന സീസണിലാണ്. റോബര്‍ട്ടോ ഫിര്‍മിനോ എന്ന ബ്രസീലുകാരന്‍ ഈ സീസണോടെ ക്ലബ് വിട്ടു. പുതിയ സീസണ്‍ മുന്‍നിര്‍ത്തി വലിയ താരങ്ങളിലേക്ക് പോവാനുള്ള സാമ്പത്തിക കരുത്തും ലിവറിനില്ല. ഈ സാഹചര്യത്തില്‍ ക്ലബ് അനുമതി നല്‍കുന്ന പക്ഷം സലാഹും പുതിയ തട്ടകം തേടും

മാനേ വീണ്ടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും രാജ്യാന്തര ഫുട്‌ബോളില്‍ സെനഗലിനായും അരങ്ങ് തകര്‍ത്ത വിംഗറാണ് സാദിയോ മാനേ. പക്ഷേ സമാപിച്ച സീസണ്‍ അദ്ദേഹത്തിന് നിരാശയുടേതാണ്. ലിവറില്‍ നിന്നും വന്‍ പ്രതിഫലത്തിന് ബയേണിലെത്തി. ലിവറില്‍ കളിച്ചപ്പോള്‍ നേടാനായത് പോലെ ഗോള്‍ വേട്ടക്കായില്ല. പരുക്ക് വലിയ തലവേദനയായി. ഖത്തര്‍ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന് അവസരം സ്വായത്തമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരത്തിന് പക്ഷേ പരുക്ക് കാരണം ലോകകപ്പ് മൈതാനങ്ങളില്‍ തിളങ്ങാനായില്ല. ലോകകപ്പ് കഴിഞ്ഞ് ജര്‍മനിയില്‍ തിരികെ വന്നപ്പോഴട്ടെ പലവിധ പ്രശ്‌നങ്ങള്‍. സഹതാരം ലിറോയ് സാനേയുമായി വഴക്കിട്ടത് സസ്‌പെന്‍ഷനില്‍ കലാശിച്ചു. പലപ്പോഴും അദ്ദേഹം ബെഞ്ചില്‍ മാത്രമായി. നിലവിലെ കോച്ച് തോമസ് തുഷേലിന് മാനേയോട് താല്‍പ്പര്യമില്ല. അദ്ദേഹം അത് പരസ്യമാക്കിയ സാഹചര്യത്തില്‍ എങ്ങോട്ടാവും മാനേ…?

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending