Connect with us

Football

ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി അവസാന സ്ഥാനക്കാരായ മെസ്സിപ്പട വീണ്ടും ഫൈനലില്‍

മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം.

Published

on

അമേരിക്കന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍സിനാറ്റിയെ വീഴ്ത്തി അവസാന സ്ഥാനത്തുള്ള ഇന്റര്‍മയാമി ഈ സീസണില്‍ രണ്ടാം ഫൈനലില്‍ കടന്നു.

അമേരിക്കന്‍ ഓപ്പണ്‍ കപ്പിന്റെ സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്റര്‍ മയാമി ഫൈനലില്‍ കടന്നത്. നിശ്ചിത സമയവും അധിക സമയവും ഇരുടീമുകളും സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മെസ്സി പടയുടെ വിജയം. മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം. മത്സരത്തില്‍ 2:0 ത്തിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ്.

ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ തന്നെ സിന്‍സിനാറ്റി മുന്നില്‍ എത്തി. മയാമിയുടെ പ്രതിരോധ പിഴവ് മുതലെടുത്തായിരുന്നു സിന്‍സിനാറ്റി മുന്നിലെത്തിയത്. ലൂസിയാനോ അക്കോസ്റ്റ ആണ് ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 21ാം മിനിറ്റില്‍ സിന്‍സിനാറ്റി വീണ്ടും വലചലിപ്പിച്ചു. പക്ഷേ ഇത്തവണ ഓഫ്‌സൈഡില്‍ കുരുങ്ങി സിന്‍സിനാറ്റിയുടെ ഗോള്‍ നഷ്ടമായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ സിന്‍സിനാറ്റി മുന്നില്‍ നിന്നു.

ആവേശവും അപ്രതീക്ഷിത ട്വിസ്റ്റുകളും ഒരുപോലെ നിറഞ്ഞ് നിന്നതായിരുന്നു രണ്ടാം പകുതി. തുടക്കത്തില്‍ പന്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സിന്‍സിനാറ്റി 53ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബ്രാന്‍ഡന്‍ വാസ്‌ക്വസ് ആണ് രണ്ടാം ഗോള്‍ നേടിയത്. 60 മിനിറ്റ് പിന്നിട്ട ശേഷമാണ് മയാമി മത്സരത്തിലേക്ക് തിരികെ വന്നത്. 67ാം മിനിറ്റില്‍ ലിയോനാര്‍ഡോ കാമ്പാന മയാമിയുടെ ആദ്യ ഗോള്‍ നേടി. പിന്നീട് മയാമിയ്ക്ക് സമനില നല്‍കാതിരിക്കാന്‍ സിന്‍സിനാറ്റി കിണഞ്ഞ് ശ്രമിച്ചു. ലീഡ് ഉയര്‍ത്താനുള്ള സിന്‍സിനാറ്റിയുടെ ശ്രമങ്ങളും ശക്തമായിരുന്നു. പക്ഷേ ഇഞ്ചുറി ടൈമില്‍ മയാമിയുടെ തിരിച്ചുവരവ്. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ലിയോനാര്‍ഡോ കാമ്പാനയുടെ രണ്ടാം ഗോള്‍. സ്‌കോര്‍ 22 ന് തുല്യം. ഇതോടെ മത്സരം അധിക സമയത്തിലേക്ക്.

അധിക സമയത്ത് തുടക്കം തന്നെ മയാമി ലീഡെടുത്തു. ജോസഫ് മാര്‍ട്ടിനെസ് ആയിരുന്നു ?ഗോള്‍ കുറിച്ചത്. സ്‌കോര്‍ 32 ന് മയാമി മുന്നില്‍. 02 പിന്നില്‍ നിന്ന ശേഷം മയാമിയുടെ തിരിച്ചുവരവ്. സമനില ഗോളിനായി സിന്‍സിനാറ്റി ആക്രമണം കടുപ്പിച്ചു. ഒരു വിധം പ്രതിരോധിച്ച് മയാമി പിടിച്ചുനിന്നു. എന്നാല്‍ 113ാം മിനിറ്റില്‍ സിന്‍സിനാറ്റി ഒപ്പമെത്തി. യുയ കുബോയുടെ ഗോള്‍ സിന്‍സിനാറ്റിയെ ഒപ്പമെത്തിച്ചു. ബാക്കിയുള്ള ഏഴ് മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മറ്റൊരു ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്റര്‍ മയാമിക്ക് ജയം.

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending