Connect with us

News

പട്ടാള ഭരണം; ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി രാജിവെച്ചു

പകരം സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. 

Published

on

പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. രാജി അംഗീകരിച്ചതായി പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറിയിച്ചു. പകരം സൗദി അറേബ്യയിലെ അംബാസഡര്‍ ചോയ് ബ്യുങ് ഹ്യുക്കിനെ പുതിയ പ്രതിരോധമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

അതിനിടെ ഭരണ പ്രതിസന്ധി മറികടക്കാന്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തി. പട്ടാളഭരണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് സൈനിക നി യമം പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് പ്രസിഡന്റിനെതിരെ അടിയന്തര ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.

പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാകണമെങ്കില്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെയും ഭരണഘടനാബെഞ്ചില്‍ ആറു ജഡ്ജിമാരുടെയും പിന്തുണ വേണം. 300 അംഗ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷവും ചെറു കക്ഷികളും ചേര്‍ന്ന് 192 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയിലെ ചില അംഗങ്ങളും പ്രതിപക്ഷ നീക്കത്തെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ചു

ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

Published

on

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.

മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.

ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.

ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.

Continue Reading

Football

നെയ്മര്‍ സാന്റോസിലേക്ക്‌

ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Published

on

2025 സീസണ്‍ അവസാനത്തോടെ സഊദി ക്ലബ് അല്‍ഹിലാലുമായി കരാര്‍ അവസാനിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇന്റര്‍ മിയാമിയിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ തന്റെ ആദ്യകാല ക്ലബായ സാന്റോസുമായി കരാറിലെത്താനാണ് 32 കാരന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

2023ല്‍ റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്ന് അല്‍ഹിലാലിലെത്തിയ നെയ്മറിന് പരിക്ക് കാരണം സഊദി പ്രോ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിലിറങ്ങാനായില്ല. ഏഴ് മത്സരങ്ങളില്‍ ക്ലബിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോളാണ് നേടിയത്. ഇതോടെ സീസണ്‍ അവസാനത്തോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായി.

അമേരിക്കന്‍ ക്ലബായി ഇന്റര്‍ മിയാമിയിലേക്ക് നെയ്മര്‍ ചേക്കേറുമെന്നും വാര്‍ത്ത പ്രചരിച്ചു. പിഎസ്ജില്‍ സഹതാരമായിരുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ സാന്നിധ്യവും ഈ നീക്കത്തിന് ശക്തി പകര്‍ന്നു. മുന്‍ ബാഴ്‌സ സഹതാരം ലൂയി സുവാരസും കരിയറിലെ അവസാനകാലത്ത് അമേരിക്കല്‍ ക്ലബിലാണ് കളിക്കുന്നത്. നെയ്മര്‍ കൂടി എത്തിയാല്‍ ബാഴ്‌സയിലെ പഴയ എംഎസ്എന്‍ ത്രയം വീണ്ടും കളത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2017ല്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് വിട്ടതോടെയാണ് ഈ ത്രയം അവസാനിച്ചത്.

ഫുട്‌ബോള്‍ കരിയറില്‍ വഴിത്തിരിവായ സാന്റോസിലേക്ക് മടങ്ങുക വഴി 2026 ഫിഫ ലോകകപ്പും നെയ്മര്‍ ലക്ഷ്യമിടുന്നു. സാന്റോസിനായി 177 മത്സരങ്ങളില്‍ നിന്നായി 107 ഗോളുകളാണ് ബ്രസീലിയന്‍ അടിച്ചുകൂട്ടിയത്. നെയ്മര്‍ ക്ലബ് വിടുന്നതോടെ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെയെത്തിക്കാനാണ് അല്‍ഹിലാല്‍ ശ്രമം നടത്തുന്നത്.

Continue Reading

gulf

ജിദ്ദയിൽ കെ.എം.സി.സി വടംവലി മത്സരം സംഘടിപ്പിച്ചു; റീമാക്സ് ലൈറ്റിങ് റെഡ് അറേബ്യ റിയാദ് ജേതാക്കള്‍

ഖാലിദ് ബിൻ വലീദ് അൽറുസൂഖ്‌ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

Published

on

സംഘബലത്തിന്റെ ശക്തിയിൽ ബുദ്ധികൂർമതയയും കൈക്കരുത്തുമെല്ലാം ഒത്തുചേർന്ന് കാണികളെ ആവേശം കൊള്ളിച്ച കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരം കായിക പ്രേമികൾക്ക് വേറിട്ട അനുഭവമായി. ഖാലിദ് ബിൻ വലീദ് അൽറുസൂഖ്‌ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

കായിക ശക്തി തെളിയിച്ച് സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, യു.എ.ഇലെയും ശക്തരായ 14 ടീമുകൾ മാറ്റുരച്ച ബെസ്റ്റ് ഓഫ് ത്രീ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ ടീം ജേതാക്കളായി. ജേതാക്കൾക്ക് ട്രോഫിയും 10,001 റിയാൽ കാശ് പ്രൈസും ലഭിച്ചു. പി.എം.വൈ.കെ മുണ്ടുപറമ്പ് ടീം രണ്ടാം സ്ഥാനവും കെ.എം.സി.സി നിലമ്പൂർ മണ്ഡലം ടീം മൂന്നാം സ്ഥാനവും സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.

ഇവർക്ക് ട്രോഫിക്ക് പുറമെ യഥാക്രമം 6,001, 4,001, 2,001 റിയാൽ വീതം കാശ് പ്രൈസ് ലഭിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരായി സിറാജ് വഴിക്കടവ് (പി.എം.വൈ.കെ മുണ്ടുപറമ്പ്), ഷാജഹാൻ വെങ്ങാട്, നജ്മുദ്ദിൻ (ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ), ഷംനാദ് നിലമ്പൂർ (കെ.എം.സി.സി കനിവ് റിയാദ്), വിബിൻ വയനാട് (സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ്), നൗഷാദ് മണ്ണാർക്കാട് (കെ.എം.സി.സി നിലമ്പൂർ ബാക്ക് സ്റ്റാർ അൽ ഐൻ) എന്നിവരെയും ഏറ്റവും നല്ല കോച്ചായി നിയാസ് മൂത്തേടത്തെയും (പി.എം.വൈ.കെ മുണ്ടുപറമ്പ്) തെരഞ്ഞെടുത്തു.

മത്സരങ്ങൾ കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, അൻവർ ചേരങ്കൈ, ഇസ്മായിൽ മുണ്ടക്കുളം, നാസർ വെളിയങ്കോട്, മുജീബ് പൂക്കോട്ടൂർ, സൗദി പ്രമുഖരായ അബ്ദുൽറഹ്‌മാൻ ഉത്തൈബി, റയാൻ അബ്ദുറഹ്മാൻ, സൈദ് അൽ സഹീരി, മൻസൂർ (അൽമാക്ക് കമ്പനി), ജോയ് മൂലൻ (വിജയ് മസാല), ജംഷീർ (അൽവഫ സൂപ്പർമാർക്കറ്റ്), ഹകീം പാറക്കൽ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ) എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ സകരിയ ആറളം നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് മുന്നോടിയായി മുട്ടിപ്പാട്ട്, ഒപ്പന, അറേബ്യൻ നൃത്തം, ഡാൻസുകൾ തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. കുട്ടികളും വളണ്ടിയർമാരും അണിനിരന്ന മാർച്ച് പാസ്റ്റും നടന്നു.

ഷൗക്കത്ത് ഞ്ഞാറക്കോടൻ, സുബൈർ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, നാസർ മച്ചിങ്ങൽ, അഷ്‌റഫ് താഴേക്കോട്, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, സാമ്പിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, എ.കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, സക്കീർ നാലകത്ത്, ഫത്താഹ് താനൂർ, സകരിയ ആറളം തുടങ്ങിയവർ വടംവലി മൽസരത്തിന് നേതൃത്വം നൽകി.

560 കിലോ ഭാര വ്യവസ്ഥയിൽ ഒരു ടീമിൽ ഏഴ് പേർ എന്ന രീതിയിൽ മത്സരത്തിന്റെ മുഴുവൻ നിബന്ധനകളും നിയമാവലിയും കൃത്യമായി പാലിച്ചുകൊണ്ടാണ് മത്സരം നടന്നത്. ആൾ കേരള വടംവലി അസോസിയേഷൻ സെക്രട്ടറി ആവാസ് കടവല്ലൂർ മത്സരങ്ങൾ നിയന്ത്രിക്കുകയും തന്റെ ഉജ്വലമായ വാഗ്ദോരണികളിലൂടെ ടീമുകളെയും കാണികളെയും ആവേശഭരിതരാക്കി മത്സരത്തിന് ഉത്തേജനം നൽകുകയും ചെയ്തു.

മുസ്തഫ മാസ്റ്റർ, നിസാർ മടവൂർ, ഫൈറൂസ് കൊണ്ടോട്ടി (ടെക്നിക്കൽ), സഫീർ ബാവ, ഷബീർ അലി, ബഷീർ അലി (രജിസ്‌ട്രേഷൻ), സിറാജ് കണ്ണവം, അഷ്‌റഫ് താഴേക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മൂസ പട്ടത്ത്, നാസർ മമ്പുറം (വളണ്ടിയർ), മുംതാസ് ടീച്ചർ, ഷമീല മൂസ, ഖദീജത്തുൽ ഖുബ്റ (വനിതാ വിങ്), ഹാരിസ് ബാബു, സലാഹുദ്ധീൻ (മെഡിക്കൽ), ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ (സ്റ്റേജ്), സലാഹുദ്ധീൻ വാളക്കുട (അവതരണം), ശിഹാബ് പുളിക്കൽ, ലത്തീഫ് വെള്ളമുണ്ട, അലി പേങ്ങാട്ട് എന്നിവരും മത്സരത്തിനാവശ്യമായ സേവനങ്ങൾ നിർവഹിച്ചു.

Continue Reading

Trending