News
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കും; നിരീക്ഷിച്ച് അമേരിക്ക
റോക്കറ്റിന്റെ അവശിഷ്ടങ്ങളെച്ചൊല്ലി ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎസ് ബഹിരാകാശ ഗവേഷകര്‍ റോക്കറ്റിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്

വാഷിങ്ടന്‍: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്ന നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിനെ നിരീക്ഷിച്ചു വരികയാണെന്നു യുഎസ്. ഈ ആഴ്ച അവസാനം ചൈനയുടെ റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബി ഭൂമിയുടെ അന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. മേയ് എട്ടിന് റോക്കറ്റ് ഭൗമാന്തരീക്ഷത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങളെച്ചൊല്ലി ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎസ് ബഹിരാകാശ ഗവേഷകര്‍ റോക്കറ്റിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്.
‘തിരിച്ചുവരവിന്’ മണിക്കൂറുകള്‍ക്കു മുന്‍പുമാത്രമായിരിക്കും റോക്കറ്റിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന കൃത്യമായ മേഖല കണ്ടെത്താന്‍ സാധിക്കുകയെന്ന് യുഎസ് സ്പേസ് കമാന്‍ഡ് പ്രതികരിച്ചു. റോക്കറ്റ് ഭൂമിയിലെത്തുന്നതുവരെ യന്ത്രഭാഗങ്ങള്‍ എവിടെയെന്ന് എല്ലാ ദിവസവും 18ാം സ്പേസ് കണ്ട്രോള് സ്ക്വാഡ്രണ്‍ നിരീക്ഷിച്ചു വിവരങ്ങള്‍ നല്‍കും. മേയ് നാലു മുതല്‍ ഈ പ്രക്രിയ ആരംഭിച്ചു. USSPACECOM ഉം ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കും.
ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്ന റോക്കറ്റ് ന്യൂയോര്‍ക്കിന്റെ വടക്ക്, ബെയ്ജിങ്, ന്യൂസീലന്‍ഡ് എന്നിവയ്ക്കു മുകളിലൂടെ കടന്നു പോയിട്ടുണ്ടെന്നു ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്രഭാഗങ്ങളിലോ, ഒറ്റപ്പെട്ട പ്രദേശങ്ങളിലോ വീഴാനാണു സാധ്യത.
kerala
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.
gulf
ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്ട്രേഷന് ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍
ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്ട്രേഷന് ജൂലൈ 20ന് അവസാനിക്കും.

kerala
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.
ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന് പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
GULF3 days ago
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴിൽ പദ്ധതി നാലാം ഘട്ടം തയ്യൽ മിഷീൻ വിതരണം ചെയ്തു
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍