Connect with us

kerala

ഇടതു പക്ഷത്തിൻ്റെ പ്രധാന അജണ്ട അക്രമ രാഷ്ട്രീയവും, അഴിമതിയും, സ്വജനപക്ഷപാതവും: എം.കെ മുനീർ

യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മാത്രമാണ് ഇന്നും മണ്ഡലത്തിന് മുതൽക്കൂട്ടായിട്ടുള്ളത്.

Published

on

കൊടുവള്ളി: അക്രമ രാഷ്ട്രീയവും, അഴിമതിയും, സ്വജനപക്ഷപാതവും മാത്രം അജണ്ടയാക്കി കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളജനതയെ വഞ്ചിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.കെ മുനീർ പറഞ്ഞു. കൊടുവള്ളിയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭാഗത്തു നിന്നുണ്ടായ അവഗണനയുടെ കഥകളാണ് വോട്ടർമാർക്ക് പറയാനുള്ളത്. യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മാത്രമാണ് ഇന്നും മണ്ഡലത്തിന് മുതൽക്കൂട്ടായിട്ടുള്ളത്.

താമരശ്ശേരി താലൂക്ക്‌, കൊടുവള്ളി ഗവ: കോളെജ്, നരിക്കുനി – പൂനൂർ റോഡ്, പടനിലം കാക്കൂർ റോഡ്, കിഴക്കോത്ത് ഹോമിയോ സിദ്ധ ഹോസ്പിറ്റൽ എന്നിവ അതിനുദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നരിക്കുനിയിലെ സ്ഥാനാർത്ഥി പര്യടനത്തിൽ സംസാരിക്കുകയായിരുന്നു എം.കെ മുനീർ. ജനഹൃദയങ്ങൾ കീഴടക്കിയ സ്ഥാനാർത്ഥി പര്യടനത്തിന് നരിക്കുനിയിലെ തടപ്പറമ്പിൽ തുടക്കമായി. ജില്ലാ മുസ് ലിം ലീഗ് ജന.സെക്രട്ടറി എം.എ റസാക്ക് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ സജീഷ് അദ്ധ്യക്ഷത വഹിച്ചു.

കൊടോളി, ഭരണിപ്പാറ, പറശ്ശേരിമുക്ക്, കൊട്ടയോട്ട് താഴം, കാരുകുളങ്ങര, നെല്യേരിതാഴം, വരിങ്ങിലോറ മല, പുത്തൻവീട്താഴം, ചെങ്ങോട്ടുപൊയിൽ, പൂളക്കോട്ട്താഴം, നെട്ടോടിതാഴം, വടേകണ്ടിതാഴം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി പര്യടനം പാലോളിതാഴത്ത് സമാപിച്ചു. വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, എം.എം വിജയകുമാർ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി സംസാരിച്ചു. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും മുഹമ്മദ് തലക്കോട് നന്ദിയും പറഞ്ഞു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending