Connect with us

Video Stories

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമത്തിന് ഇനി എത്രകാലം?

Published

on

ആള്‍ക്കൂട്ട അക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നാളുകളേറെയായി. ഒരു വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കരടു നിയമമുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിന്റെ കരട് ഇനിയും തയാറായിട്ടില്ല. നടപ്പു സമ്മേളനത്തില്‍ നിയമം കൊണ്ടുവരുന്നതിന് തുടക്കം കുറിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപ്പുസമ്മേളനത്തില്‍ കരട് നിയമം തയാറാക്കി അവതരിപ്പിക്കാനാകില്ലെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ആള്‍ക്കൂട്ട കൊലയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് കരട് നിയമം രൂപീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മിക്കവയും ആസൂത്രിതവും സംഘടിതവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങളെക്കാള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യുന്നവയാണ് മിക്കവയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അനുദിനം വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 30 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. മിക്കവയും ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണങ്ങളുണ്ടായില്ല. ഒരു ദേശീയ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ എല്ലാ ആള്‍ക്കൂട്ട കൊലപാതകങ്ങളും സമാനസ്വഭാവത്തിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളതെന്ന്് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്ന ഇരക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭിന്നമാകുമെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് പശുവിന്റെ പേരിലാണ്. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നിരപരാധികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെന്നതാണ് മറ്റൊരു സമാനത. പശുക്കടത്ത് മാത്രമല്ല, കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവര്‍ എന്ന ആരോപണവും കൊല്ലപ്പെടുന്നവര്‍ക്ക് നേരെ ഉയരുന്നു.
അപരിചിതമായി സ്ഥലത്ത് എത്തപ്പെടുന്നവര്‍, വഴി ചോദിക്കുന്നവര്‍, കറുത്ത നിറമുള്ളവര്‍, പ്രത്യേക വേഷം ധരിച്ചവര്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പൊലീസുകാര്‍ നോക്കുകുത്തിയായി കൊലപാതകത്തിന് സാക്ഷി നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എണ്ണബലം പൊലീസിനില്ലെന്ന ന്യായമാണ് ഇതിന് ഉന്നയിക്കപ്പെടുന്നത്. ചിലപ്പോഴെങ്കിലും പൊലീസുകാരും കൊലപാതകികള്‍ക്കൊപ്പം കൂടുന്നുവെന്ന ആക്ഷേവുമുണ്ട്. ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം ഇവിടെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഒമ്പത് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊലപാതക സമയത്ത് പൊലീസിന്റെ സാന്നിധ്യം ജാര്‍ഖണ്ഡിലുണ്ടായിരുന്നു. ത്രിപുരയിലും പൊലീസ് നോക്കിനില്‍ക്കേയാണ് ആള്‍ക്കൂട്ടം കുറ്റവിചാരണ നടത്തി നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തിലായിരുന്നു മിക്ക കൊലപാതകങ്ങളും.
അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആള്‍ക്കൂട്ട വിചാരണയും നിഷ്ഠൂരമര്‍ദ്ദനവും നിത്യസംഭവമാകുന്നു. കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കുന്ന നൂറ് കണക്കിന് ഹതഭാഗ്യരായ മനുഷ്യരുടെ കഥകള്‍ ആരുമറിയുന്നില്ല. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി പൊലീസിന് കൈമാറുന്ന സാധാരണ മനുഷ്യര്‍ ചിലപ്പോള്‍ ജയിലില്‍ വര്‍ഷങ്ങളോളം കഴിയേണ്ടിയും വരുന്നു. പിന്നാക്ക ജനവിഭാഗങ്ങളെ ഭീതിയില്‍ നിലനിര്‍ത്തുകയെന്ന ഗൂഢ അജണ്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ട്. ഫാസിസം കരാളമായി ഗ്രസിക്കുന്നതിന് മുമ്പ് ഇറ്റലിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സൂചകങ്ങളാണെങ്കില്‍ അത്യധികം ഭയാശങ്കകളോടെ മാത്രമേ ഇന്നത്തെ ഇന്ത്യയെ നോക്കി കാണാന്‍ കഴിയൂ.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് ദളിതനായ അമ്പത്തെട്ട്് വയസ്സുള്ള ഹീരാലാല്‍ ബന്‍ച്ഛഡയാണ്. മയിലിനെ കടത്തിയെന്ന പേരിലാണ് മധ്യപ്രദേശിലെ നീമച് ജില്ലയില്‍ ആള്‍കൂട്ടം ഹീരാലാലിനെ കൊലപെടുത്തിയത്. ന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിദമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ദുസ്ഥിതി പിന്നാക്ക ജനവിഭാഗങ്ങളുടെ സ്വച്ഛജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഈയിടെ നടത്തിയ അഭിപ്രായ പ്രകടനം മതേതര വിശ്വാസികളില്‍ കടുത്ത നിരാശ സൃഷ്ടിക്കുന്നതായിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നഖ്‌വിയുടെ പ്രസ്താവനയില്‍ വ്യക്തമാണ്. ”വിഭജന സമയത്ത് മുസ്‌ലിംകള്‍ പാക്കിസ്താനിലേക്ക് പോയിരുന്നുവെങ്കില്‍ ഈ ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. പോകാതിരുന്നവര്‍ ഇന്ത്യ അവരുടെ സ്വന്തം രാജ്യമെന്ന് കരുതി. ഇപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുന്നു. അവര്‍ അത് സഹിക്കണം’. മന്ത്രിസഭയിലുള്ള മുസ്‌ലിം നാമധാരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഭാവിയില്‍ ഉണ്ടാകില്ലെന്ന പരോക്ഷ സൂചന നഖ്‌വിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ശ്രദ്ധേയമാകുന്നത്. വളരെ കരുതലോടെ മതേതര സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ നിയമം ശിക്ഷയായി മാറുന്ന ദുസ്ഥിതിയായിരിക്കും സംജാതമാകുക.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending