Video Stories
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമത്തിന് ഇനി എത്രകാലം?

ആള്‍ക്കൂട്ട അക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നാളുകളേറെയായി. ഒരു വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കരടു നിയമമുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിന്റെ കരട് ഇനിയും തയാറായിട്ടില്ല. നടപ്പു സമ്മേളനത്തില്‍ നിയമം കൊണ്ടുവരുന്നതിന് തുടക്കം കുറിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപ്പുസമ്മേളനത്തില്‍ കരട് നിയമം തയാറാക്കി അവതരിപ്പിക്കാനാകില്ലെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ആള്‍ക്കൂട്ട കൊലയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് കരട് നിയമം രൂപീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മിക്കവയും ആസൂത്രിതവും സംഘടിതവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങളെക്കാള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യുന്നവയാണ് മിക്കവയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അനുദിനം വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 30 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. മിക്കവയും ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണങ്ങളുണ്ടായില്ല. ഒരു ദേശീയ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ എല്ലാ ആള്‍ക്കൂട്ട കൊലപാതകങ്ങളും സമാനസ്വഭാവത്തിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളതെന്ന്് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്ന ഇരക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭിന്നമാകുമെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് പശുവിന്റെ പേരിലാണ്. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നിരപരാധികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെന്നതാണ് മറ്റൊരു സമാനത. പശുക്കടത്ത് മാത്രമല്ല, കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവര്‍ എന്ന ആരോപണവും കൊല്ലപ്പെടുന്നവര്‍ക്ക് നേരെ ഉയരുന്നു.
അപരിചിതമായി സ്ഥലത്ത് എത്തപ്പെടുന്നവര്‍, വഴി ചോദിക്കുന്നവര്‍, കറുത്ത നിറമുള്ളവര്‍, പ്രത്യേക വേഷം ധരിച്ചവര്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പൊലീസുകാര്‍ നോക്കുകുത്തിയായി കൊലപാതകത്തിന് സാക്ഷി നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എണ്ണബലം പൊലീസിനില്ലെന്ന ന്യായമാണ് ഇതിന് ഉന്നയിക്കപ്പെടുന്നത്. ചിലപ്പോഴെങ്കിലും പൊലീസുകാരും കൊലപാതകികള്‍ക്കൊപ്പം കൂടുന്നുവെന്ന ആക്ഷേവുമുണ്ട്. ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം ഇവിടെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഒമ്പത് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊലപാതക സമയത്ത് പൊലീസിന്റെ സാന്നിധ്യം ജാര്‍ഖണ്ഡിലുണ്ടായിരുന്നു. ത്രിപുരയിലും പൊലീസ് നോക്കിനില്‍ക്കേയാണ് ആള്‍ക്കൂട്ടം കുറ്റവിചാരണ നടത്തി നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തിലായിരുന്നു മിക്ക കൊലപാതകങ്ങളും.
അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആള്‍ക്കൂട്ട വിചാരണയും നിഷ്ഠൂരമര്‍ദ്ദനവും നിത്യസംഭവമാകുന്നു. കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കുന്ന നൂറ് കണക്കിന് ഹതഭാഗ്യരായ മനുഷ്യരുടെ കഥകള്‍ ആരുമറിയുന്നില്ല. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി പൊലീസിന് കൈമാറുന്ന സാധാരണ മനുഷ്യര്‍ ചിലപ്പോള്‍ ജയിലില്‍ വര്‍ഷങ്ങളോളം കഴിയേണ്ടിയും വരുന്നു. പിന്നാക്ക ജനവിഭാഗങ്ങളെ ഭീതിയില്‍ നിലനിര്‍ത്തുകയെന്ന ഗൂഢ അജണ്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ട്. ഫാസിസം കരാളമായി ഗ്രസിക്കുന്നതിന് മുമ്പ് ഇറ്റലിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സൂചകങ്ങളാണെങ്കില്‍ അത്യധികം ഭയാശങ്കകളോടെ മാത്രമേ ഇന്നത്തെ ഇന്ത്യയെ നോക്കി കാണാന്‍ കഴിയൂ.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് ദളിതനായ അമ്പത്തെട്ട്് വയസ്സുള്ള ഹീരാലാല്‍ ബന്‍ച്ഛഡയാണ്. മയിലിനെ കടത്തിയെന്ന പേരിലാണ് മധ്യപ്രദേശിലെ നീമച് ജില്ലയില്‍ ആള്‍കൂട്ടം ഹീരാലാലിനെ കൊലപെടുത്തിയത്. ന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിദമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ദുസ്ഥിതി പിന്നാക്ക ജനവിഭാഗങ്ങളുടെ സ്വച്ഛജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഈയിടെ നടത്തിയ അഭിപ്രായ പ്രകടനം മതേതര വിശ്വാസികളില്‍ കടുത്ത നിരാശ സൃഷ്ടിക്കുന്നതായിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നഖ്‌വിയുടെ പ്രസ്താവനയില്‍ വ്യക്തമാണ്. ”വിഭജന സമയത്ത് മുസ്‌ലിംകള്‍ പാക്കിസ്താനിലേക്ക് പോയിരുന്നുവെങ്കില്‍ ഈ ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. പോകാതിരുന്നവര്‍ ഇന്ത്യ അവരുടെ സ്വന്തം രാജ്യമെന്ന് കരുതി. ഇപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുന്നു. അവര്‍ അത് സഹിക്കണം’. മന്ത്രിസഭയിലുള്ള മുസ്‌ലിം നാമധാരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഭാവിയില്‍ ഉണ്ടാകില്ലെന്ന പരോക്ഷ സൂചന നഖ്‌വിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ശ്രദ്ധേയമാകുന്നത്. വളരെ കരുതലോടെ മതേതര സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ നിയമം ശിക്ഷയായി മാറുന്ന ദുസ്ഥിതിയായിരിക്കും സംജാതമാകുക.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala3 days ago
കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ട് മരണം
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്ന് ചുമതലയേല്‍ക്കും
-
india3 days ago
ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കും; പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
-
india3 days ago
ഭരണഘടനയില്‍ ഏതെങ്കിലും വാക്കില്‍ സ്പര്‍ശിച്ചാല്‍ കോണ്‍ഗ്രസ് പല്ലും നഖവും ഉപയോഗിച്ച് പോരാടും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
india3 days ago
മേഘവിസ്ഫോടനം, മണ്ണിടിച്ചില്‍, മരണം: ഹിമാചല്‍ പ്രദേശ് മഴക്കെടുതിയില്‍ പൊരുതുന്നു
-
kerala3 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്