Connect with us

india

മോദി ബിബിസി രണ്ടാം ഭാഗത്തില്‍ പൗരത്വനിയമവും കശ്മീരും

ലോകപ്രശസ്ത സംഘടനയായ ആംനസ്റ്റിയെയാണ് ലോകത്തെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആശ്രയിക്കുന്നത്. അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

Published

on

ബിബിസിസംപ്രേഷണം ചെയ്യുന്ന മുസ്‌ലിംകള്‍ക്കെതിരായ ഇന്ത്യയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ബിബിസി പുറത്തുവിട്ടു. അതില്‍ മോദിയുടെ രണ്ടാം ഭരണകാലത്ത് നടപ്പാക്കിയ മുസ്‌ലിംകള്‍ക്കെതിരായ നിയമനിര്‍മാണങ്ങളും പശുവിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.പ്രധാനമായും ബ്രിട്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനെയാണ് വസ്തുതകള്‍ക്ക് ബിബിസി ആശ്രയിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെയും അതിന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോയെയുമാണെങ്കില്‍ രണ്ടില്‍ ആംനസ്റ്റിയെയാണ്. അതിന്റെ ഇന്ത്യന്‍ തലവനായിരുന്ന ആകാര്‍ പട്ടേലിനെ വിശദമായി ബിബിസി അഭിമുഖം ചെയ്തിട്ടുണ്ട്.
കശ്മീരിലെ മുസ്‌ലിംകള്‍ക്കെതിരായ നടപടികളും പ്രത്യേകപദവി റദ്ദാക്കിയതും സംസ്ഥാനത്തെ വെട്ടിമുറിച്ചതും ദേശീയപൗരത്വരജിസ്റ്ററും പൗരത്വഭേദഗതി നിയമവും മറ്റും മോദിയുടെ മുസ്‌ലിം വിരുദ്ധതയെ സമര്‍ത്ഥിക്കുന്നു.
അതേസമയം ബിബിസിയുടേത് മുന്‍വിധിയാണെന്ന ആരോപണത്തെയും മാധ്യമസ്ഥാപനം വിമര്‍ശിച്ചു. ലോകപ്രശസ്ത സംഘടനയായ ആംനസ്റ്റിയെയാണ് ലോകത്തെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആശ്രയിക്കുന്നത്. അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

india

ചെങ്കോട്ടയിലെ കോണ്‍ഗ്രസ് പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസ്; പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി

നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധം വിലക്കി ദില്ലി പൊലീസ്. ചെങ്കൊട്ടയ്ക്ക് മുന്നിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. മധ്യപ്രദേശില്‍ നിന്നെത്തിയ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

 

 

 

 

 

 

Continue Reading

india

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി; ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്.

Published

on

ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാര്‍ച്ച് 24നാണ് സംഭവം.

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്. അലക്കുവാനുളള വസ്ത്രങ്ങള്‍ ശേഖരിക്കുവാനായി ഫ്‌ലാറ്റിലേക്ക് എത്തിയതായിരുന്നു കുട്ടിയുടെ അമ്മ. മകന്‍ കൂടെ വന്നതറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കട്ടിങ് പ്ലയര്‍കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.

Published

on

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി.

മാര്‍ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും കട്ടിങ് പ്ലയര്‍കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്‍ പറയുന്നു.

പലരുടെയും ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Continue Reading

Trending