Connect with us

india

ഇന്ത്യയില്‍ മതവിവേചനമില്ലെന്ന് മോദി; ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ബി.ജെ.പിയുടെ അധിക്ഷേപം

കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.

Published

on

അമേരിക്കയിലെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ,പ്രധാനമന്ത്രിയോട് നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകക്ക് ബി.ജെ.പി നേതാക്കളുടെ അധിക്ഷേപം. ലേഖിക സബ്രിന്‍ സിദ്ദീഖിയാണ് മോദിയോട് ഇന്ത്യയിലെ മതവിവേചനത്തിനെതിരെ ചോദ്യം ചോദിച്ചത്. എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ താങ്കളുടെ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്? കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.
ഇതിന് മറുപടിയായി മോദി പറഞ്ഞത്, ചോദ്യം തന്നെ ഞെട്ടിക്കുന്നുവെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യമായി അവസരം ലഭിക്കുന്നുണ്ടെന്നും തന്റെ സര്‍ക്കാര്‍ മതമോ ജാതിയോ വര്‍ഗമോ വര്‍ണമോ നോക്കാതെ എല്ലാവര്‍ക്കും ആനുകൂല്യം എത്തിക്കുന്നുണ്ടെന്നും മോദി മറുപടി പറഞ്ഞു. ഇതെല്ലാം കണ്ട് എന്തുകൊണ്ട് ബൈഡന്‍ മിണ്ടാതിരിക്കുന്നുവെന്നായിരുന്നു ബൈഡനോടുള്ള സബ്രീനയുടെ ചോദ്യം.
ഓരോ ചോദ്യം മാത്രമാണ് മോദിയോടും ബൈഡനോടും ചോദിക്കാന്‍ അവസരമുണ്ടായിരുന്നത.് ചോദ്യം ചോദിച്ചതോടോ ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ സബ്രീനയുടെ മതത്തെക്കുറിച്ചും പാക് ബന്ധത്തെക്കുറിച്ചുമെല്ലാം വിശദീകരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. സബ്രീന പാക്കിസ്താന്‍കാരിയും ഇസ്്‌ലാമിസ്റ്റുമാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഇതോടെ ബി.ജെ.പി, സംഘപരിവാരം അപ്പാടെ സമൂഹമാധ്യമങ്ങളില്‍ സബ്രീനയെ അധിക്ഷേപിച്ച് രംഗത്തെത്തിയിക്കുകയാണ്.
എന്നാല്‍ താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സബ്രീന തിരിച്ചടിച്ചത്. ഇന്ത്യയില്‍ ജനിച്ചയാളാണ് സബ്രീനയുടെ പിതാവ്.
്പ്രമുഖ വാര്‍ത്താചാനലായ വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖികയാണ് അവര്‍. സി.എന്‍.എന്‍, ഹഫങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയില്‍ കോളമെഴുതുന്നുമുണ്ടിവര്‍. പാക്കിസ്താന്‍കാരിയാണ് മാതാവ്. റോമില്‍ 24 ാംവയസ്സ് വരെ താമസിച്ച ഇവര്‍ 2016ല്‍ ഹിലാരി ക്ലിന്റന്റെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. 2015ല്‍ ഗാര്‍ഡിയന്‍ പത്രത്തിലും ജോലിചെയ്തിരുന്നു.
പലരും സബ്രീനയെ പ്രശംസിച്ചും രംഗത്തുവന്നിട്ടുണ്ട്. ബൈഡന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക്കിന്റെ എഴുപതോളം എം.പിമാര്‍ മോദിയോട് മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ബൈഡന്‍ ചോദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending