Connect with us

Health

എവിടെ തുടങ്ങുമെന്നറിയാത്ത മെഡിക്കൽ കോളജിൽ കൂടുതൽ സ്‌പെഷ്യാലിറ്റി സർവ്വീസ് ആരംഭിക്കുമെന്ന് ബജറ്റ് തള്ള്

2018ൽ പ്രഖ്യാപിച്ച 625.38 കോടി രൂപ എവിടെയെന്ന് വയനാട്ടുകാർ

Published

on

എവിടെ തുടങ്ങുമെന്നോ, എന്ന് പ്രവർത്തനം ആരംഭിക്കുമെന്നോ പ്രഖ്യാപിക്കാത്ത വയനാട് സർക്കാർ മെഡിക്കൽ കോളജിനായി കൂടുതൽ സ്‌പെഷ്യാലിറ്റി സർവ്വീസുകളും ആവശ്യമായ ജീവനക്കാരെയും നിയമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചോ, മറ്റ് അടിസ്ഥാന വിവരങ്ങളോ ഇല്ലെങ്കിലും അടുത്ത കൊല്ലം തന്നെ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. 300 കോടിയും ആരോഗ്യ വകുപ്പിന് അനുവദിച്ചിട്ടുള്ള 400 തസ്തികകളിൽ പ്രഥമ മുൻഗണനയും വയനാടിനും നൽകുമെന്നും ബജറ്റിലുണ്ട്. അതേസമയം ഡി.പി.ആർ തയ്യാറാക്കി റോഡ് നിർമ്മാണവും തുടങ്ങി, 68 കോടി രൂപ അനുവദിക്കുകയും ചെയ്ത മടക്കിമലയിലെ മെഡിക്കൽ കോളജ് പദ്ധതിയും ചുണ്ടേലിൽ വിലകൊടുത്ത് ഭൂമി വാങ്ങി മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള പദ്ധതിയും ഏറ്റവുമൊടുവിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കാനുള്ള പദ്ധതിയും അട്ടിമറിച്ച ഇടതുസർക്കാരിന്റെ ഒരിക്കലും നടക്കാത്ത പ്രഖ്യാപന തട്ടിപ്പായാണ് വയനാടൻ ജനത, തെരഞ്ഞെടുപ്പ് ബജറ്റിനെയും കാണുന്നത്. 2018ൽ ഇടതുസർക്കാർ ഭരണാനുമതി നൽകിയ 625.38 കോടി രൂപ എവിടെയെന്നും വയനാട്ടുകാർ ചോദിക്കുന്നു. എവിടെയാണ് മെഡിക്കൽ കോളജ് നിർമ്മാണം തുടങ്ങുക എന്ന അടിസ്ഥാന കാര്യം പോലും പറയാത്ത ബജറ്റ് തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നാണ് പൊതുജനാഭിപ്രായം.
2015ൽ തറക്കല്ലിടുകയും നിർമ്മാണപ്രവൃത്തികൾക്കായി 68 കോടി രൂപ അനുവദിക്കുകയും ചെയ്ത വയനാട് മെഡിക്കൽ കോളജിന് മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും തറക്കല്ലിട്ടിരുന്നു. മെഡിക്കൽ കോളജ് ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിജലൻസ് അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് ഇടതു സർക്കാർ മൂന്ന് വർഷം തിരിഞ്ഞുനോക്കാതിരുന്ന അതേ സ്ഥലത്താണ് വീണ്ടും ഡി.പി.ആർ തയ്യാറാക്കുകയും 2018 ആഗസ്ത് 17ന് തറക്കല്ലിടൽ നടത്തുകയും ചെയ്തത്. നിർമ്മാണത്തിന് 625.38 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഒരുക്കങ്ങൾ ജൂലൈയിൽ തന്നെ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതി എന്ന ഒറ്റക്കാരണത്താൽ പൂർണ്ണമായും അവഗണിക്കുകയും, ഭൂമി നൽകിയ ചന്ദ്രപ്രഭ ട്രസ്റ്റുമായി കുടുംബബന്ധമുള്ള എം.പി വീരേന്ദ്രകുമാർ ഇടതുപാളയത്തിലേക്ക് മടങ്ങിയതോടെ അതേ ഭൂമിയിൽ തന്നെ നിർമ്മാണം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്ത് ഇടതുസർക്കാർ മെഡിക്കൽ കോളജ് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു അക്കാലത്ത്.
എന്നാൽ സൗജന്യമായി ലഭിച്ച ഈ ഭൂമി ഉപേക്ഷിച്ച് ചുണ്ടേലിൽ ഭൂമി വിലക്ക് വാങ്ങി മെഡിക്കൽ കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ഇടതുസർക്കാർ വീണ്ടും മലക്കം മറിഞ്ഞു. ഭൂമി വാങ്ങി ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങുമെന്ന് 2018ൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ പറഞ്ഞെങ്കിലും ഇതും എവിടെയുമെത്തിയില്ല. ഇത്തവണയും ബജറ്റിൽ വൻപ്രഖ്യാപനമുണ്ടെങ്കിലും വയനാടൻ ജനത അത് മുഖവിലക്കെടുക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. കഴിഞ്ഞ അഞ്ച് വർഷവും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുമാത്രം മെഡിക്കൽ കോളജ് നിർമ്മാണം സർക്കാർ മരവിപ്പിച്ച ഇടതുസർക്കാർ വാഹനപാകടങ്ങളിലും തീപൊള്ളലിലുമടക്കം ഗുരുതര പരിക്കേറ്റ നൂറുകണക്കിന് നിസ്സഹായരായ മനുഷ്യജീവനുകളെയാണ് റോഡിൽ ഇല്ലാതാക്കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending