Connect with us

kerala

അഞ്ച്‌വര്‍ഷത്തെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംപി സലീം

വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Published

on

കോഴിക്കോട്: അഞ്ച് വര്‍ഷക്കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും വാര്‍ഡിലെ പാവപ്പെട്ടരുടെ ക്ഷേമത്തിന് വിനിയോഗിക്കുമെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗമായ എംപി സലീം. 15-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപി സലീം കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹി കൂടിയാണ്.

കഠിനാധ്വാനവും സ്വപ്രയത്‌നവും കൊണ്ട് ഉന്നതവിദ്യാഭ്യാസം നേടിയ സലീം യുവാക്കള്‍ക്ക് മാതൃകയായ വ്യക്തിത്വമാണ്. 1999ല്‍ പത്താം ക്ലാസില്‍ തോറ്റ് പഠനം നിര്‍ത്തിയ സലീം പാളയത്ത് ഫ്രൂട്ട്‌സ് കച്ചവടത്തിന് പോയി. 2007ല്‍ വിവാഹം കഴിഞ്ഞു. പിന്നീട് നാട്ടുകാരനും സുഹൃത്തുമായ ഡോ. മുഹമ്മദ് കോയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഠനവഴിയില്‍ തിരിച്ചെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതി. 600ല്‍ 410 മാര്‍ക്ക് നേടി വിജയിച്ചു. മികച്ച വിജയം നേടിയതോടെ കളഞ്ഞുപോയ ഊര്‍ജ്ജം തിരിച്ചുപിടിച്ച സലീം പഠനരംഗത്ത് നേട്ടങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയായിരുന്നു.

പ്രൈവറ്റായി പഠിച്ച് പ്ലസ് ടു പാസായി. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസം വഴി സോഷ്യോളജിയില്‍ ബിരുദം നേടി. പിജി എന്‍ട്രന്‍സ് എഴുതി എംഎസ്ഡബ്ലിയുവിന് സുല്‍ത്താന്‍ ബത്തേരിയിലെ യൂണിവേഴ്‌സിറ്റി സെന്ററില്‍ അഡ്മിഷന്‍ വാങ്ങിയ സലീം ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇപ്പോള്‍ കൊണ്ടോട്ടി ഇഎംഇഎ ട്രെയ്‌നിങ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥി കൂടിയാണ്.

സാമൂഹ്യപ്രവര്‍ത്തനത്തില്‍ നേടിയ ബിരുദാനന്തര ബിരുദം പ്രവര്‍ത്തനരംഗത്തും കൊണ്ടുവരണമെന്നാണ് സലീമിന്റെ ആഗ്രഹം. വയോജനങ്ങള്‍ക്കുള്ള പകല്‍വീടുകള്‍ പോലെ വ്യത്യസ്തമായ പരിപാടികളാണ് സലീം വാര്‍ഡില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ പടിയാണ് തന്റെ വേതനം കൂടി തന്നെ തെരഞ്ഞെടുത്തവരുടെ ക്ഷേമത്തിന് വിനിയോഗിക്കാനുള്ള സലീമിന്റെ തീരുമാനം.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending