Culture
ഭരിക്കാനറിയില്ലെങ്കില്‍ മോദി രാജിവെച്ചൊഴിയണം: മുജാഹിദ് സമ്മേളനം

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒത്തുകൂടിയ മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ കേരള മുസ്‌ലിംകളില്‍ നിന്നും പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ബാനറില്‍ പുനരവതരപ്പിക്കുന്നതിനെ സംഘടിതമായി നേരിടും. നവോത്ഥാന വീഥിയിലെ യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനകളെ ചിറകരിഞ്ഞ് അരുക്കാക്കാനുള്ള കുതന്ത്രങ്ങളെ ഇസ്‌ലാഹീ കേരളം ഒറ്റക്കക്കെട്ടായി ചെറുക്കുമെന്ന് സമ്മേളനം പ്രതിജ്ഞ ചെയ്തു.
വിലക്കയറ്റവും തൊളിലില്ലായ്മയും രാജ്യത്തെ ജനജീവിതം ദു:സ്സഹമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികളോടുള്ള അധരവ്യായാമം അവസാനിപ്പിച്ച് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ ഭദ്രത തകര്‍ത്തെറിഞ്ഞ മോദി സര്‍ക്കാര്‍ പ്രശ്‌ന പരിഹാരം സാധ്യമല്ലെങ്കില്‍ രാജിവെച്ചൊഴിയണം. അധികാരത്തിലേറ്റിയ ജനതയോടുള്ള ബാധ്യത നിര്‍വഹിക്കാതെ ഉലകം ചുറ്റി രാഷ്ട്രീയ പ്രസംഗം നടത്തുന്നത് പ്രധാനമന്ത്രി പദത്തോടുള്ള അവഹേളനമാണ്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി സഹിക്ക വയ്യാതെ രാജ്യത്തെ കര്‍ഷകര്‍ നാള്‍ക്കുനാള്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കെ കര്‍ഷക ദുരിതാശ്വാസത്തിന് ഒന്നും ചെയ്യാതെ ലോകത്തെമ്പാടുമുള്ള ഹൈന്ദവ മിത്തുകളുടെ പുരനുദ്ധാരണത്തിന് പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുവാനോ കര്‍ഷക ദുരിതാശ്വാസത്തിനോ പദ്ധതി വിഹിതം നീക്കിവെക്കാന്‍ തയ്യാറാകാതെ കോര്‍പ്പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടികള്‍ എഴുതിത്തള്ളുന്ന മോദി സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരക്കുകയാണ്.
പ്രത്യയ ശാസ്ത്രപരമായ വരട്ടു തത്വവാദങ്ങള്‍ അവസാനിപ്പിച്ച് ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മതേതര- ഇടതു കക്ഷികള്‍ ഐക്യപ്പെടണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അലി മദനി, ഡോ. ഫുഖാര്‍ അലി, ഇസ്മാഈല്‍ കരിയാട്, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, സല്‍മ അന്‍വാരിയ്യ, റിഹാസ് പുലാമന്തോള്‍, എം അഹ്മദ് കുട്ടി മദനി, സി അബ്ദുല്ലത്തീഫ് പ്രസംഗിച്ചു.
മതേതര പ്രതിസന്ധി-സാംസ്‌കാരിക പ്രതിരോധം എന്ന വിഷയത്തില്‍ നടന്ന സാംസ്‌കാരിക സദസ്സ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.പി സകരിയ്യ അധ്യക്ഷത വഹിച്ചു. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ വിഷയമവതരിപ്പിച്ചു. നിജേഷ് അരവിന്ദ്, സി.പി ജോണ്‍, കമാല്‍ വരദൂര്‍, സി.എം മൗലവി ആലുവ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫൈസല്‍ നന്മണ്ട, ഖദീജ നര്‍ഗീസ്, ഹാസില്‍ മുട്ടില്‍, ഡോ.ഐ.പി അബ്ദുസ്സലാം, ബി.പി.എ ഗഫൂര്‍ പ്രസംഗിച്ചു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്