Connect with us

More

ഇനി എന്ത്; നെടുവീര്‍പ്പോടെ ഗെയില്‍ വിരുദ്ധ സമര നായകന്‍

Published

on

സ്വന്തം ലേഖകന്‍
മുക്കം

വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന്‍ പി.ടി.സി.’എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ… കണ്ടില്ലേ?’ മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ ഇറയത്ത് ഉഴുത് മറിക്കുന്നതിലേക്കദ്ദേഹം നെടുവീര്‍പ്പോടെ വിരല്‍ ചൂണ്ടി. വീടിനു ചുറ്റും റോഡിലും പറമ്പിലുമെല്ലാം അപ്പോഴും ഗെയിലിനു വേണ്ടി പൊലീസുകാര്‍ കാവലിരിക്കുന്നുണ്ടായിരുന്നു. വീടിന് മുന്‍വശത്തെ റോഡും കതിര്‍ കുലകള്‍ കാറ്റിലാടുന്ന നെല്‍വയലുമെല്ലാം ഹിറ്റാച്ചി ഈര്‍ഷ്യത്തോടെ ഞെരിക്കുന്നതും ഗെയില്‍ പൈപ്പുകള്‍ കൂട്ടിയിട്ടതും നെല്‍വയല്‍ മണ്ണിട്ടു നിരത്തുന്നതുമെല്ലാം കണ്ടിരിക്കാന്‍ കെല്‍പ്പില്ലാതെ ആ സമര നായകന്‍ അങ്ങുമിങ്ങും നടക്കുകയായിരുന്നു.

ഗെയില്‍ പ്രവൃത്തി കാരശേരി ചീപ്പാന്‍ കുഴിയിലെത്തുമ്പോള്‍ പി.ടി.സിക്ക് എന്ത് സംഭവിക്കും..? എന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. മലബാറിലെ ഗെയില്‍ വിരുദ്ധ സമര ചരിത്രത്തില്‍ മായാമുദ്ര പതിഞ്ഞ പേരാളിയാണ് പി.ടി.സി എന്നറിയപ്പെടുന്ന കാരശേരി പാറ തരിപ്പയില്‍ ചെറിയ മുഹമ്മദ്. ജനവാസ മേഖലയില്‍ കൂടിയുള്ള പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ 2012-ല്‍ രൂപീകരിച്ച സമര സമിതി വൈസ് ചെയര്‍മാന്‍ പി.ടി.സിയായിരുന്നു. ചെയര്‍മാന്‍ സി.പി.എം ഏരിയ സെക്രട്ടറി ജോണി എടശ്ശേരിയും. പി.ടി.സി ഇന്നും സമരമുഖത്ത് ധ്വജവാഹകനാണ്. പക്ഷേ മനസിനൊത്ത് ശരീരം വഴങ്ങുന്നില്ല. ‘ സമരം യു.ഡി.എഫ് ഭരണത്തില്‍ വന്‍ വിജയമായിരുന്നു. ഇറക്കിയ പൈപ്പുകള്‍ എടുത്തു കൊണ്ടുപോയില്ലേ… ഇത്തരം സ്ഥലങ്ങളിലെങ്കിലും മാറ്റം പ്രതീക്ഷിച്ചതായിരുന്നു. ഇവിടെ നൂറ് നൂറ്റമ്പത് മീറ്ററിനുള്ളില്‍ എന്തൊക്കെയാണുള്ളത്? സ്‌കൂള്‍, പള്ളികള്‍, മദ്രസകള്‍, അങ്ങാടി, ജലനിധി കിണര്‍, തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍, ഇവയ്ക്കിടയിലൂടെ വാഹനയോട്ടം നിലയ്ക്കാത്ത റോഡ്, നെല്‍വയല്‍ .. . ഇതൊന്നും പരിഗണിക്കാതെയല്ലേ ഇപ്പോള്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. താമസക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുഴയോരത്തുകൂടി പദ്ധതിയിട്ടിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല, ഗെയില്‍ പറഞ്ഞത് കേള്‍ക്കണം, അതായി മാറി അവസ്ഥ. അല്ലെങ്കില്‍ പൊലീസ് നടപടി. പിന്നെയെന്തു ചെയ്യും?

ഗെയില്‍ പൈപ്പിന് മുകളില്‍ കിടന്നുറങ്ങാന്‍ ധൈര്യമുണ്ടായിട്ടല്ല, എവിടേക്ക് പോകാന്‍? -വാര്‍ധക്യവും അനാരോഗ്യവും പിടിച്ചിരുത്തിയ എഴുപത്തിനാലുകാരന്‍ ദു:ഖം പങ്കിട്ടു. 1965-മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായ പി.ടി.സി, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ്. ജനതാദള്‍ (യു) ജില്ലാ കമ്മറ്റിയംഗമായ അദ്ദേഹം ഗെയില്‍ വിരുദ്ധ സമര രംഗത്തും ആത്മാര്‍ഥതയോടെ പോരാടി. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. പക്ഷേ ഇന്നദ്ദേഹം തളര്‍ന്നിരിക്കുകയാണ്. ആവേശവും ഉന്മേഷവും കെടുത്തിയത് ഗെയില്‍ തന്നെ. പാവപ്പെട്ട കുടുംബത്തിന്റെ ആകെക്കൂടിയുള്ള സ്ഥലം പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഹിറ്റാച്ചി ഉഴുതുമറിച്ചിട്ടത് കണ്ടാണിപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിക്ക് ഗെയില്‍ എന്ത് നല്‍കുമെന്നതാലോചിച്ചാല്‍ ആര്‍ക്കാണ് പിടിച്ചു നില്‍ക്കാനാവുക?.. പി.ടി.സിയുടെ നോക്കിലും വാക്കിലും ഉത്തരം കിട്ടാത്തതും ഭരണകൂടഭീകരതയുടെ നേരെ ‘മാനിഷാദ’ ഉദ്‌ഘോഷിക്കേണ്ടതുമായ ഒട്ടേറെ വസ്തുതകള്‍ ഇതിനു പുറമെയും വായിച്ചെടുക്കാനുണ്ടായിരുന്നു.

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

kerala

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി.
ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,971 രൂപയും പവന് 79,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,400 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
Continue Reading

Trending