Connect with us

india

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ അംഗമായിരുന്ന കേരള പ്രതിനിധിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവും മുന്‍ജലവിഭവ മന്ത്രിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.”

Published

on

റിട്ട.സുപ്രിംകോടതി ചീഫ്ജസ്റ്റീസ് എ.എസ്.ആനന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെയും സമിതിഅംഗങ്ങളുടെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഇന്ന് പുറത്തിറങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. ബാബുവിന്റ ‘മുല്ലപ്പെരിയാറിന്റ കഥ’ എന്ന പുസ്തകത്തിന്റ ആമുഖ കുറിപ്പിലാണ് പ്രേമചന്ദ്രെന്റ കുറ്റപ്പെടുത്തല്‍. മൂന്നിന് തൊടുപുഴയിലെ ഇടുക്കി പ്രസ്‌ക്ലബ് ഹാളിലാണ് പുസ്തക പ്രകാശനം.

പ്രേമചന്ദ്രന്‍ എഴുതുന്നു: ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.” മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥലത്ത് അണക്കെട്ടി വെളളം തമിഴനാട്ടിലേയ്ക്ക് തിരിച്ചു വിടുന്നതിനായി തിരുവിതാംകൂറിന്റ 8100 ഏക്കര്‍ ഭൂമി പാട്ടമായി നല്‍കികൊണ്ടുളള 1886 ല്‍ ഒപ്പുവച്ച 999 വര്‍ഷത്തേക്കുളള പെരിയാര്‍ പാട്ടക്കരാര്‍ ബ്രിട്ടീഷ് ഇന്‍ഡ്യാ ഗവണ്‍മെന്റിന്റ ഭീഷണിക്ക് വഴങ്ങിയാണ് ചെയ്തതെന്ന് നിരവധി രേഖകള്‍ വ്യക്തമാക്കുന്നു. 1886 മുതല്‍ ഇങ്ങോട്ടളള ചരിത്രം കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ വഞ്ചനയുടെയും ചതിയുടെതുമായിരുന്നു.

144 അടിയായിരുന്ന അണക്കെട്ടിന്റ സംഭരണശേഷി 152 ആയി ഉയര്‍ത്തിയതും ബേബി ഡാം നിര്‍മ്മിച്ചതും, പത്ത് വെന്റുകളോടുകൂടിയ സ്പില്‍വേ വലതുകരയില്‍ നിര്‍മ്മിച്ചതും, വൈദ്യുതി ഉല്‍പാദന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതുമെല്ലാം തിരുവിതാംകൂര്‍ ഭരണകൂടം അറിയാതെയായിരുന്നു. 1941 മേയ് 12 ന് സര്‍ സി.പി രാമസ്വാമി അയ്യര്‍ കേസ് നടത്തി സമ്പാദിച്ച, പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ വെളളം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലായെന്ന ചരിത്രപ്രധാനമായ അമ്പയര്‍ വിധിപോലും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അട്ടിമറിക്കപ്പെട്ടുവെന്നത് ഏറ്റവും വലിയ ദുരൂഹതയാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം അധികാരത്തിലെത്തിയ ജനാധിപത്യ ഗവണ്‍മെന്റുകള്‍ വളരെ ലാഘവത്തോടെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തതെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടും. ബ്രിട്ടീഷ് ഭരണകൂടത്തിന്റ സമ്മര്‍ദ്ദശക്തിക്ക് മുന്നിലും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സ്വന്തം നാടിന്റ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ കാണിച്ച ജാഗ്രത പോലും ജാധിപത്യ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായില്ലായെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.
1979 ഡിസംബര്‍ 20 ന് കേന്ദ്രജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: കെ.സി. തോമസിന്റ അദ്ധ്യക്ഷതയില്‍ കേരളാ – തമിഴ്നാട് ചീഫ് എഞ്ചിനീയര്‍മാര്‍ സമ്മതിച്ച് ഒപ്പിട്ട് അംഗീകരിച്ച, നിലവിലുളള ഡാമിന് 1300 അടി താഴെയായി പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുളള തീരുമാനം പില്‍ക്കാലത്ത് എങ്ങിനെ അട്ടിമറിക്കപ്പെട്ടുവെന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇതിന്റയൊക്കെ തുടര്‍ച്ചയായിട്ടാണ് ബേബിഡാമിലെ മരങ്ങള്‍ മുറിച്ച് ഡാം ശക്തിപ്പെടുത്താന്‍ നല്‍കിയ അനുമതി. ജനാധിപത്യ ഭരണകാലയളവിലെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റ നാര്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇനിയും നമുക്ക് കഴിയുന്നില്ലായെന്നത് ഖേദകരമാണ്.
ശാസ്ത്രലോകം ഡാമുകള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ചിട്ടുണ്ട്. 999 വര്‍ഷക്കാലം ഒരു ഡാം നിലനില്‍ക്കുമെന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് നടത്തിയിട്ടുളള എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഡാം അപകടാവസ്ഥയിലാണെന്നാണ്. കേരളത്തിന്റ താല്‍പര്യ സംരക്ഷണം എന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്- ആമുഖ കുറിപ്പില്‍ പ്രേമചന്ദ്രന്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?’ മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്

‘ലോകത്തിലെ എല്ലാ ഗവണ്‍മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല.’

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വര്‍ഷം തികയുന്ന ചടങ്ങില്‍ വാര്‍ത്താസമ്മേളനം നടത്താത്തതിന് കോണ്‍ഗ്രസ് എംപിയും പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് കടന്നാക്രമിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് ചലഞ്ച് ചെയ്തത് സ്‌ക്രിപ്റ്റ് ഇല്ലാത്ത വാര്‍ത്താസമ്മേളനമാണെന്നും എന്നാല്‍ പകരം ബിജെപി പ്രസിഡന്റ് ജെപി നദ്ദയാണ് വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതെന്നും എക്സിലെ ഒരു പോസ്റ്റില്‍ രമേശ് പറഞ്ഞു.

11 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന വേളയില്‍ പ്രധാനമന്ത്രിയുടെ ആദ്യ എഴുത്ത് രേഖയില്ലാത്ത, ഡോക്ടര്‍ ചെയ്യാത്ത പത്രസമ്മേളനം നടത്താന്‍ ഞങ്ങള്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. ഇന്ന്, 11 വര്‍ഷത്തെ നാഴികക്കല്ല് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയെ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണാന്‍ രംഗത്തിറക്കി.

പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യുകയും ‘ഓടിപ്പോവുകയാണെന്ന്’ കുറ്റപ്പെടുത്തുകയും ചെയ്ത അദ്ദേഹം ചോദ്യോത്തരങ്ങള്‍ തയ്യാറാക്കാന്‍ സമയമെടുക്കുന്നുണ്ടോ അതോ ഭാരത് മണ്ഡപം ഇതുവരെ തയ്യാറായിട്ടില്ലേയെന്നും ചോദിച്ചു.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്? അതോ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കാനും യോഗ്യരായ ആളുകളെ കണ്ടെത്താനും സമയമെടുക്കുകയാണോ? അതോ ഭാരതമണ്ഡപം പൂര്‍ണ്ണമായും തയ്യാറായില്ലേ?’ ജയറാം രമേശ് കുറിച്ചു.

‘ലോകത്തിലെ എല്ലാ ഗവണ്‍മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദി തന്റെ മാധ്യമ ഇടപെടലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു.’ ജയറാം രമേശ് പറഞ്ഞു.

‘അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്വേഷം മറ്റെല്ലാ മാസങ്ങളിലും സ്വയമേവയുള്ള പത്രസമ്മേളനങ്ങള്‍ നടത്താറുണ്ടായിരുന്നു, അവിടെ അദ്ദേഹത്തെ നിഷ്‌കരുണം ചോദ്യം ചെയ്യുകയും ക്ഷമയോടെ ഉത്തരം നല്‍കുകയും ചെയ്യുമായിരുന്നു. അതാണ് നമ്മുടെ ജനാധിപത്യ അടിത്തറ സ്ഥാപിതമായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ 11 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ജൂണ്‍ 9 ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടുകൊണ്ട് ബിജെപി അറിയിച്ചു.

2025 ജൂണ്‍ 9 ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മോദി സര്‍ക്കാരിന്റെ 11 വര്‍ഷം പൂര്‍ത്തിയാകുന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ശ്രീ ജെ പി നദ്ദ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതായി എക്സ് പോസ്റ്റില്‍ പറയുന്നു.

Continue Reading

india

‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍

22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

Published

on

കോഴിക്കോട് ബേപ്പൂരിന് സമീപം അപകടത്തില്‍പ്പെട്ട കപ്പലില്‍ അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകുമെന്നും കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു.

കൊളമ്പോയില്‍ നിന്ന് നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് അപകടത്തില്‍ പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

ചൈനീസ്, മ്യന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവര്‍. കൂടുതല്‍ നേവി കപ്പലുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഐഎന്‍എസ് സത്ലജ് പുറപ്പെട്ടു.

ബേപ്പൂരില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.

Continue Reading

india

അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

Published

on

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില് നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending