Connect with us

india

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ അംഗമായിരുന്ന കേരള പ്രതിനിധിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവും മുന്‍ജലവിഭവ മന്ത്രിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.”

Published

on

റിട്ട.സുപ്രിംകോടതി ചീഫ്ജസ്റ്റീസ് എ.എസ്.ആനന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെയും സമിതിഅംഗങ്ങളുടെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഇന്ന് പുറത്തിറങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. ബാബുവിന്റ ‘മുല്ലപ്പെരിയാറിന്റ കഥ’ എന്ന പുസ്തകത്തിന്റ ആമുഖ കുറിപ്പിലാണ് പ്രേമചന്ദ്രെന്റ കുറ്റപ്പെടുത്തല്‍. മൂന്നിന് തൊടുപുഴയിലെ ഇടുക്കി പ്രസ്‌ക്ലബ് ഹാളിലാണ് പുസ്തക പ്രകാശനം.

പ്രേമചന്ദ്രന്‍ എഴുതുന്നു: ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.” മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥലത്ത് അണക്കെട്ടി വെളളം തമിഴനാട്ടിലേയ്ക്ക് തിരിച്ചു വിടുന്നതിനായി തിരുവിതാംകൂറിന്റ 8100 ഏക്കര്‍ ഭൂമി പാട്ടമായി നല്‍കികൊണ്ടുളള 1886 ല്‍ ഒപ്പുവച്ച 999 വര്‍ഷത്തേക്കുളള പെരിയാര്‍ പാട്ടക്കരാര്‍ ബ്രിട്ടീഷ് ഇന്‍ഡ്യാ ഗവണ്‍മെന്റിന്റ ഭീഷണിക്ക് വഴങ്ങിയാണ് ചെയ്തതെന്ന് നിരവധി രേഖകള്‍ വ്യക്തമാക്കുന്നു. 1886 മുതല്‍ ഇങ്ങോട്ടളള ചരിത്രം കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ വഞ്ചനയുടെയും ചതിയുടെതുമായിരുന്നു.

144 അടിയായിരുന്ന അണക്കെട്ടിന്റ സംഭരണശേഷി 152 ആയി ഉയര്‍ത്തിയതും ബേബി ഡാം നിര്‍മ്മിച്ചതും, പത്ത് വെന്റുകളോടുകൂടിയ സ്പില്‍വേ വലതുകരയില്‍ നിര്‍മ്മിച്ചതും, വൈദ്യുതി ഉല്‍പാദന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതുമെല്ലാം തിരുവിതാംകൂര്‍ ഭരണകൂടം അറിയാതെയായിരുന്നു. 1941 മേയ് 12 ന് സര്‍ സി.പി രാമസ്വാമി അയ്യര്‍ കേസ് നടത്തി സമ്പാദിച്ച, പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ വെളളം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലായെന്ന ചരിത്രപ്രധാനമായ അമ്പയര്‍ വിധിപോലും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അട്ടിമറിക്കപ്പെട്ടുവെന്നത് ഏറ്റവും വലിയ ദുരൂഹതയാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം അധികാരത്തിലെത്തിയ ജനാധിപത്യ ഗവണ്‍മെന്റുകള്‍ വളരെ ലാഘവത്തോടെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തതെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടും. ബ്രിട്ടീഷ് ഭരണകൂടത്തിന്റ സമ്മര്‍ദ്ദശക്തിക്ക് മുന്നിലും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സ്വന്തം നാടിന്റ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ കാണിച്ച ജാഗ്രത പോലും ജാധിപത്യ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായില്ലായെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.
1979 ഡിസംബര്‍ 20 ന് കേന്ദ്രജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: കെ.സി. തോമസിന്റ അദ്ധ്യക്ഷതയില്‍ കേരളാ – തമിഴ്നാട് ചീഫ് എഞ്ചിനീയര്‍മാര്‍ സമ്മതിച്ച് ഒപ്പിട്ട് അംഗീകരിച്ച, നിലവിലുളള ഡാമിന് 1300 അടി താഴെയായി പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുളള തീരുമാനം പില്‍ക്കാലത്ത് എങ്ങിനെ അട്ടിമറിക്കപ്പെട്ടുവെന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇതിന്റയൊക്കെ തുടര്‍ച്ചയായിട്ടാണ് ബേബിഡാമിലെ മരങ്ങള്‍ മുറിച്ച് ഡാം ശക്തിപ്പെടുത്താന്‍ നല്‍കിയ അനുമതി. ജനാധിപത്യ ഭരണകാലയളവിലെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റ നാര്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇനിയും നമുക്ക് കഴിയുന്നില്ലായെന്നത് ഖേദകരമാണ്.
ശാസ്ത്രലോകം ഡാമുകള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ചിട്ടുണ്ട്. 999 വര്‍ഷക്കാലം ഒരു ഡാം നിലനില്‍ക്കുമെന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് നടത്തിയിട്ടുളള എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഡാം അപകടാവസ്ഥയിലാണെന്നാണ്. കേരളത്തിന്റ താല്‍പര്യ സംരക്ഷണം എന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്- ആമുഖ കുറിപ്പില്‍ പ്രേമചന്ദ്രന്‍ പറയുന്നു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending