Connect with us

kerala

ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി; വീഴ്ചകള്‍ കണ്ടെത്തി തിരുത്തും

കെപിസിസി ഭാരവാഹികള്‍, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

Published

on

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പൊതു രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റ് ലഭിച്ചപ്പോള്‍ ആരും തനിക്ക് പൂച്ചെണ്ട് തന്നിട്ടില്ല. അന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ വിജയമാണ് എന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത് ക്രൂരമായിപ്പോയി. വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒട്ടേറെ പേരുണ്ടാകും. എന്നാല്‍ പരാജയം അനാഥമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടംപിടിക്കല്‍ തന്റെ രാഷ്ട്രീയ ശൈലിയല്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് ശക്തമായ ഭാഷയില്‍ നേരായി പറയുക എന്നതാണ് തന്റെ ശൈലി- മുല്ലപ്പള്ളി വ്യക്തമാക്കി.

‘ഒരു പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ക്ക് പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്വമുണ്ട്. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്തു. ഇതില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്യാന്‍ ജനുവരി ആറ്, ഏഴ് തിയ്യതികളില്‍ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. കൂടുതല്‍ ഐക്യത്തോടെയും കൂട്ടുത്തരവാദിത്വത്തോടെയും പാര്‍ട്ടി മുമ്പോട്ടു പോകും. യുഡിഎഫ് ഭരണകാലത്ത് കൊണ്ടു വന്ന ക്ഷേമ പെന്‍ഷന്‍, ആരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങള്‍ ഈ സര്‍ക്കാറിനെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്നു. പക്ഷേ, വേണ്ട വിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല

– മുല്ലപ്പള്ളി രാമചന്ദ്രന്‍
കെപിസിസി അധ്യക്ഷന്‍

അതിനിടെ, കെപിസിസി ഭാരവാഹികള്‍, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ജില്ലകളിലും സമാന യോഗങ്ങള്‍ നടക്കും. 23,24,26 തിയ്യതികളിലാണ് യോഗം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചകള്‍, സംഘടനാ ദൗര്‍ബല്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. വീഴ്ചകള്‍ പരിഹരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെയ പൂര്‍ണ സജ്ജമാക്കുകയാണ് ലക്ഷ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അഡ്മിഷന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്.

Published

on

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങള്‍ക്കായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം ഇന്നാണ് പ്ലസ് വണ്‍ അഡ്മിഷനെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ട അവസാന തീയതി.

കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലസ് വണ്‍ അഡ്മിഷന്‍ നേടാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വിട്ടയക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; പവന് 320 രൂപ കൂടി

ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസവും വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു. 72720 രൂപയായിരുന്നു പവന്‍ വില.

74320 രൂപയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. 2025 ഏപ്രില്‍ 22നായിരുന്നു സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചത്.

ഈ മാസത്തെ സ്വര്‍ണവില:
ജൂണ്‍ 1- 71,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജൂണ്‍ 2- 71600 (രാവിലെ)

ജൂണ്‍ 2- 72480 (ഉച്ച)

ജൂണ്‍ 3-72640

ജൂണ്‍ 4- 72720

ജൂണ്‍ 5- 73,040 (ഈ മാസത്തെ ഉയര്‍ന്ന വില)

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില അല്‍പം ഇടിവ് രേഖപ്പെടുത്തി. സ്?പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔണ്‍സിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

kerala

മലപ്പുറം പരാമര്‍ശം; ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയുന്നത്: സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Published

on

മലപ്പുറത്തെ കുറിച്ച് ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയും സിപിഎമ്മും പറയാന്‍ ശ്രമം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ആര്‍എസ്എസും സംഘ്പരിവാറും പ്രചരിപ്പിക്കുന്ന തരത്തില്‍ മലപ്പുറം വിരുദ്ധ നിലപാടുകള്‍ സിപിഎം നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു. നിലമ്പൂരില്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാകുമെന്നും മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കൊടിയ വര്‍ഗീയ വിഷലിപ്തമായ പ്രചാരണങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി മുഖ്യമന്ത്രി നേരിട്ട് നടത്തിയെന്നും സന്ദീപ് പറഞ്ഞു. നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Continue Reading

Trending