Connect with us

More

നാടകീയതകള്‍ക്കൊടുവില്‍ ലയണ്‍സ് വീണു; മുംബൈക്ക് അപ്രതീക്ഷ വിജയം

Published

on

 

ഐ.പി.എല്‍ പത്താം സീസണിലെ ഏറ്റവും നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ച മത്സരമായിരിക്കും ഇന്നലെ നടന്ന മുംബൈ-ഗുജറാത്ത് പോരാട്ടം. 154 എന്ന താരതമ്യേന നിസ്സാരമെന്ന് തോന്നിക്കുന്ന വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയപ്പോള്‍ കളി കണ്ടിരുന്നവര്‍ വിരസമായ ഒരു കളിയാവുമെന്ന് കരുതി. എന്നാല്‍ മത്സരം കാണികള്‍ക്ക് സമ്മാനിച്ചത് ഉദ്വേഗങ്ങള്‍ നിറഞ്ഞ കാഴ്ച വിരുന്ന്.
154 വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ 153 എത്തിക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈക്ക് വേണ്ടി ക്രീസിലിറങ്ങിയത് കീറോണ്‍ പൊള്ളാര്‍ഡും കൂട്ടാളിയും. നാടകീയതകള്‍ വീണ്ടും ബാക്കി. ഗുജറാത്തിന് വേണ്ടി ബോള്‍ ചെയ്ത ജെയിംസ് ഫോക്‌നര്‍ക്ക് ആറ് പന്ത് തികച്ചും എറിയേണ്ടി വന്നില്ല. അതിന് മുമ്പേ രണ്ട് വിക്കറ്റുകള്‍ പുറത്ത്. അതോടെ സൂപ്പര്‍ ഓവര്‍ നിയമപ്രകാരം ഒരു പന്ത് ശേഷിക്കെത്തന്നെ മുംബൈയുടെ അവസരം തീര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം.

സൂപ്പര്‍ ഓവറില്‍ ഗുജറാത്തിന് വേണ്ടി ക്രീസിലെത്തിയത് ഫിഞ്ചും ബ്രണ്ടന്‍ മക്കല്ലവും. മുംബൈക്ക് വേണ്ടി പന്തെറിയാനെത്തിയ ബൂമ്രയുടെ ആദ്യ പന്ത് തന്നെ നോ ബോള്‍. എന്നാല്‍ ഫ്രീഹിറ്റ് മുതലാക്കാമന്‍ ഫിഞ്ചിനുമായില്ല. സിംഗിള്‍ കൊണ്ട് തൃപ്്തിയടയേണ്ടി വന്നു. അടുത്തത് വൈഡ് ബോള്‍. എക്‌സ്ട്രാസ് കൊടുത്ത് കളി ജയിപ്പിക്കുമെന്ന് തോന്നിയിടത്ത് നിന്ന് വീണ്ടും ട്വിസ്റ്റ്. വളരെ ശ്രദ്ധിച്ച് പന്തെറിഞ്ഞ ബൂംമ്ര ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ അഞ്ച് റണ്‍സ് വിജയം മുംബൈയുടെ പോക്കറ്റില്‍.

നേരത്തെ ടോട്ടല്‍ സ്‌കോര്‍ സെഞ്ച്വറി കടക്കില്ലെന്ന തോന്നിച്ചിടത്ത് നിന്ന് 153 എന്ന ഭേദപ്പെട്ട സ്‌കോറില്‍ ഗുജറാത്ത് പോരാട്ടം അവസാനിപ്പിച്ചിരുന്നു. മുംബൈക്ക് പൊരുതാനുള്ള സ്‌കോര്‍ ഇല്ലെന്ന തോന്നല്‍ പതിയെപ്പതിയെ മാഞ്ഞു. 43 പന്തില്‍ 70 റണ്‍സ് നേടിയ പാര്‍ഥിവ് പോന്നതോടെ മുംബൈ തകരാന്‍ തുടങ്ങി. കൂറ്റനടി കൊണ്ട് കളി ജയിപ്പിക്കുമെന്ന തോന്നല്‍ മാത്രം അവശേഷിപ്പിച്ച് കീറോണ്‍ പൊ്ള്ളാര്‍ഡും മടങ്ങി. ശേഷം ഗുജറാത്തിന്റെ ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ റണ്‍ ഔട്ടും മറ്റുമായി കളി ആര്‍ക്കൊപ്പമെന്നറിയാതെ ആടിയുലഞ്ഞ് നീങ്ങി. അവസാനം സൂപ്പര്‍ ഓവര്‍ എന്ന അസുലഭ കാഴ്ച വിരുന്നൊരുക്കി മത്സരം സമനിലയില്‍.
സൂപ്പര്‍ ഓവറിലും ഭാഗ്യം തുണക്കാത്ത ഗുജറാത്ത വിധിക്ക് മുമ്പില്‍ തോല്‍വി സമ്മതിച്ച് കീഴടങ്ങിയതോടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഗുഡ്‌നൈറ്റ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

പവന് 46480 രൂപയായി ഉയർന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

Continue Reading

crime

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ

2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്

Published

on

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്.

എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.

എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തു വിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

kerala

കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു

Published

on

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ വ്യ്വസായി ഗോഗുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലന്‍ കൊച്ചി ഇഡി ഓഫീസിലെക്കെത്തിയത്.

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending