Connect with us

kerala

മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് നാളെ തുടക്കം

നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

Published

on

  • ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് നാളെ തുടക്കമാവും. ശാഖാതലം തൊട്ട് സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ നാളെ രാവിലെ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനങ്ങള്‍ നടക്കും. ബന്ധപ്പെട്ട ഘടകത്തിലെ സീനിയറായ ഒരംഗത്തിന് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് എല്ലാ ഘടകങ്ങളിലും മെമ്പര്‍ഷിപ്പ്് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പാണക്കാട്ട് നിര്‍വഹിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുള്ള വെബ്‌സൈറ്റ് ലോഞ്ചിംഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ വിവിധ ഘടകങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
സമയ ബന്ധിതമായി കാമ്പയിന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. പാര്‍ട്ടിയുടെ നയവും നിലപാടുകളും അംഗീകരിക്കുകയും ആശയാദര്‍ശങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കേണ്ടതാണ്. മുസ്‌ലിംലീഗിന്റെ ചരിത്രത്തിലും വളര്‍ച്ചയിലും ഈ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വലിയ കാല്‍വെപ്പാണ്.

പൂര്‍ണമായും ഓണ്‍ലൈനിലൂടെ ഡാറ്റകള്‍ സംഭരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പുതിയ സംവിധാനത്തെ അണികള്‍ ആവേശത്തോടെ സ്വാഗതം ചെയ്യുന്നു.
സംസ്ഥാന കമ്മറ്റി ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ ഘടകങ്ങളിലേക്ക് നിരീക്ഷകരായി നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ അതത് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതാണ്.

മെമ്പര്‍ഷിപ്പ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സജ്ജമായിട്ടുണ്ട്.www.iumlmembership.com എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്സ്, പ്ലേ സ്റ്റോറില്‍ IUML kerala Membership എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഇതിനായി ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുണ്ട്. 9744678000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ഡ്/ശാഖാ കമ്മറ്റികള്‍ക്കുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും പഞ്ചായത്ത് കമ്മറ്റി മുഖേന നല്‍കുന്നതാണ്.

വാര്‍ഡ്/ശാഖകളില്‍ ഒരു അംഗത്തെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ചുമതലപ്പെടുത്തേണ്ടതും ആ അംഗംമാത്രം ആളുകളുടെ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യേണ്ടതുമാണ്. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അവസാന ദിവസം വരെ കാത്തിരിക്കാതെ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നമുറക്ക് തന്നെ അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനവും ആരംഭിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

Trending