Connect with us

india

മുസ്‌ലിം യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ റാലി നാളെ കോഴിക്കോട്; പി.കെ ഫിറോസ് ഉത്ഘാടനം ചെയ്യും

വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് വഴി സി എച്ച് ഓവർ ബ്രിഡ്ജിന് സമീപത്താണ് റാലി സമാപിക്കുന്നത്

Published

on

കോഴിക്കോട് : മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ റാലി നാളെ (ചൊവ്വാഴ്ച) കോഴിക്കോട് നഗരത്തിൽ നടത്തും. വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച് മാവൂർ റോഡ് വഴി സി എച്ച് ഓവർ ബ്രിഡ്ജിന് സമീപത്താണ് റാലി സമാപിക്കുന്നത്. ഐക്യദാർഢ്യ റാലി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ മത,മാധ്യമ മേഖലകളിലെ പ്രഗൽഭർ പങ്കെടുക്കും.

നൂറു കണക്കിന് ചർച്ചുകൾ തകർക്കപ്പെട്ടു, ആയിരങ്ങൾ അഭയാർത്ഥികളായി, നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു എന്നിട്ടും ശക്തമായ നടപടികൾ സ്വീകരിച്ച് കലാപം ശമിപ്പിക്കാനുള്ള യാതൊരുവിധ സമീപനവും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപ്പിൽ വരാത്തതിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി പൊതുമധ്യത്തിൽ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന മാനവിക വിരുദ്ധമായ സംഭവങ്ങൾ വരെ മണിപ്പൂരിൽ നടന്നിട്ടും ഇന്ത്യാ മഹാരാജ്യത്തിന്റെ അഭിമാനം കളങ്കപ്പെടുത്തുന്ന ഈ അക്രമത്തിനെതിരെ ഭരണകൂടം മാന്യമായ ഒരു പ്രതിരോധ നടപടി സ്വീകരിക്കാത്തത് ഇന്ത്യക്കാർ എന്ന നിലയിൽ ഓരോ പൗരനും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തേണ്ടതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഈ പ്രതിഷേധത്തിലൂടെ ഓർമ്മപ്പെടുത്തുകയാണ്.

മണിപ്പൂർ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായി ശബ്ദമുയർത്താൻ നടത്തുന്ന കോഴിക്കോട് നഗരത്തിലെ ഐക്യദാർഢ്യ റാലിയിൽ മുഴുവൻ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, കെ എം എ റഷീദ്, സി ജാഫർ സാദിക്ക്, ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എ ഷിജിത്ത് ഖാൻ, എം പി ഷാജഹാൻ, ശുഐബ് കുന്നത്ത്, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്,ഹാരിസ് കൊത്തിക്കുടി,എം ടി സൈദ് ഫസൽ, കെ പി സുനീർ, സയ്യിദലി തങ്ങൾ, സിറാജ് ചിറ്റേടത്ത് സംസാരിച്ചു.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending