Connect with us

Video Stories

മുസ്ലിം ലീഗ്; ബഹുസ്വരതയും ന്യൂനപക്ഷാവകാശ സംരക്ഷണവും സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃക: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ്
വെർച്വൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

on

ഡൽഹി : ബഹുസ്വരതയും ന്യുനപക്ഷ അവകാശ സംരക്ഷണവും മനോഹരമായി സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃകയാണ് മുസ്ലിം ലീഗെന്ന് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ്
വെർച്വൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ലീഗിന്റെ വിജയകരമായ പരീക്ഷണം വിമർശകർ പോലും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പാർട്ടി ജനാധിപത്യ ഇടപെടലിന്റെ അപൂർവ്വ മാതൃകയാണ്. ഇന്ത്യയിലെ ഈ വിജയകരമായ മാതൃക ആഗോള സമൂഹം ചർച്ച ചെയ്യണം. യുദ്ധക്കൊതിയുടെ വർത്തമാന കാലത്ത് സമാധാനപരമായ സഹവർത്തിത്വത്തിന് വലിയ പ്രസക്തിയുണ്ട്.
സാംസ്കാരികമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച് തന്നെ ജനാധിപത്യം, മതേതരത്വം, തുടങ്ങിയ ആശയങ്ങളെ നേരത്തെ തന്നെ സ്വീകരിച്ചു എന്നതാണ് മുസ്ലിം ലീഗിന്റെ സവിശേഷത. മുസ്ലിം ലീഗ് എന്ന ഇന്ത്യൻ ആശയത്തെ ലോക ശ്രദ്ധയിൽ കൊണ്ട് വരാനും ചെന്നൈയിൽ നടക്കുന്ന പാർട്ടി സമ്മേളനം ലക്ഷ്യമാക്കുന്നുണ്ട്.മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പ്ളാറ്റിനം ജൂബിലി സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് യൂത്ത് ലീഗ് ഘടകങ്ങൾ ജാഗ്രത പാലിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചർച്ച ഉൽഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി ടിപി അശ്‌റഫലി സംഘടന കാര്യങ്ങൾ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ഷിബു മീരാൻ സംസ്ഥാന ഘടകങ്ങളുടെ രൂപീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. റിലീഫ് വിങ്ങിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും കൺവീനർ സികെ ശാക്കിർ വിശദീകരിച്ചു.

കേരള സംസ്ഥാന ജന:സെക്രട്ടറി പികെ ഫിറോസ് , ദേശീയ ഭാരവാഹികളായ സുബൈർ ഖാൻ (മഹാരാഷ്ട്ര), ഉമർ ഫാറൂഖ് ഇനംദർ (കർണാടക), സജ്ജാദ് ഹുസൈൻ അക്തർ (ബീഹാർ), അഡ്വ: സർഫറാസ് അഹമ്മദ് (യു പി), മുഹമ്മദ്‌ ഇല്യാസ് (തമിഴ്നാട്), തൗസീഫ് ഹുസൈൻ (അസം), പി.പി അൻവർ സാദത്ത്, സാജിദ് നടുവണ്ണൂർ (കേരളം) കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സുബൈർ (യു.പി) ജുനൈദുദീൻ ഷെയ്ഖ് (ഗുജറാത്ത്), അഡ്വ. മർസൂഖ് ബാഫഖി, ആഷിഖ് ചിലവൂർ, നിതിൻ കിഷോർ, ഇ ഷമീർ, അഡ്വ.എൻ.എ കരിം, ടി.എ ഫാസിൽ (കേരളം) മുദസ്സിർ അഹമ്മദ് , ഷഹസാദ് അബ്ബാസി(ഡൽഹി)മുഹമ്മദ്‌ ഇമ്രാൻ (ഉത്തരാഖണ്ഡ്), മുഹമ്മദ്‌ അബ്ദുൽ മജീദ് (ബംഗാൾ), അബ്ദുൽ അസീസ് (ആന്ധ്ര) എന്നിവർ സംസാരിച്ചു.
ഹസൻ സകരിയ്യ സേലം (തമിഴ്നാട്) നന്ദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending