Connect with us

kerala

എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ: ശാഖാ തലത്തില്‍ 500 പേരെ പങ്കാളികളാക്കും

വാര്‍ഡ് തലത്തില്‍ 500 പേരെ ക്യാമ്പയിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Published

on

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രവര്‍ത്തന ഫണ്ട് ശേഖരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കി. മണ്ഡലം, പഞ്ചായത്ത് തലത്തിലുള്ള നേതൃയോഗങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്നു മുതല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാവുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ. സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ക്യാമ്പയിന്‍ കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എംഎല്‍എ, പി.എം.എ. സമീര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഡ് തലത്തില്‍ 500 പേരെ ക്യാമ്പയിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഴുവന്‍ വീടുകളിലും ക്യാമ്പയിന്റ ഭാഗമായി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. മുസ്‌ലിം ലീഗ് ഉയര്‍ത്തുന്ന രാഷ്്ട്രീയ സന്ദേശം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനുവേണ്ടി കൂടിയാണ് ക്യാമ്പയിന്‍.

പാര്‍ട്ടിയെ നെഞ്ചേറ്റുന്ന പ്രവര്‍ത്തകര്‍ ഈ ക്യാമ്പയിനില്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ജില്ലാ, മണ്ഡലം, പഞ്ചായത്ത് അവലോകനങ്ങള്‍ നടന്നു. വാര്‍ഡ് തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരണം സമ്പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ നടത്തുന്നത്.

ആപ്പ് വഴി എത്ര പണം ലഭ്യമായി എന്ന് ആര്‍ക്കും പരിശോധിക്കാന്‍ കഴിയുന്നുണ്ട്. ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത സുതാര്യതയാണ് മുസ്്‌ലിം ലീഗ് ഇക്കാര്യത്തില്‍ കാണിച്ചുകൊടുക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പ്ലേസ്റ്റോറില്‍നിന്ന് ഐയുഎംഎല്‍ ഹദിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണമയക്കുമ്പോള്‍ അപ്പോള്‍ തന്നെ അയച്ചയാളുടെ മൊബൈലില്‍ റസിപ്റ്റ് ലഭ്യമാവും.

ക്യുആര്‍ കോഡ് വഴിയും നേരിട്ട് അക്കൗണ്ടിലേക്കും പണമയക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ ആപ്പുവഴി തല്‍സമയം തന്നെ റസിപ്റ്റ് ലഭിക്കുന്നതിനാല്‍ ആളുകള്‍ ഈ മാര്‍ഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആപ്പ് വഴിയുള്ള പേയ്‌മെന്റിന് സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending