Connect with us

Video Stories

നദാല്‍ ദി ഗ്രേറ്റ്

Published

on

 

ന്യൂയോര്‍ക്ക്: അത്ഭുതങ്ങള്‍ സംഭവിച്ചില്ല; റാഫേല്‍ നദാല്‍ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ന്യൂയോര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ കെവിന്‍ ആന്റേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് 16-ാം ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-3, 6-4. കന്നി ഗ്രാന്റ്സ്ലാം ഫൈനലിസ്റ്റായ ആന്റേഴ്‌സനെതിരെ കൗശലവും പരിചയ സമ്പത്തും സമന്വയിപ്പിച്ച കളിയിലൂടെ ആധികാരികമായായിരുന്നു നദാലിന്റെ വിജയം.
32-ാം റാങ്കുകാരനായ ആന്റേഴ്‌സണ് ഒന്നാം റാങ്കുകാരനായ നദാലിനെതിരെയുള്ള ഏക ആനുകൂല്യം ആറടി എട്ടിഞ്ച് എന്ന തന്റെ ഉയരമായിരുന്നു. സെമിയില്‍ പാേേബ്ലാ ബുസ്തക്കെതിരെ 22 എയ്‌സുകള്‍ പായിച്ച ദക്ഷിണാഫ്രിക്കക്കാരന്റെ സെര്‍വുകളെ ബാക്ക്ഹാന്‍ഡ് റിട്ടേണുകളിലൂടെ നിരായുധമാക്കുന്ന തന്ത്രമായിരുന്നു ഫൈനലില്‍ നദാലിന്റേത്. ആദ്യ സെറ്റില്‍ തന്നെ രണ്ട് സെര്‍വുകള്‍ ഭേദിച്ച സ്പാനിഷ് താരത്തിന് മത്സരത്തില്‍ ഒരിക്കലും ബ്രേക്ക് പോയിന്റ് നേരിടേണ്ടി വന്നില്ല. രണ്ട് മണിക്കൂര്‍ 24 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 30 വിന്നറുകള്‍ പായിച്ച നദാല്‍ 11 സ്വയംപിഴവുകളേ വരുത്തിയുള്ളൂ. 40 പിഴവുകള്‍ ആന്റേഴ്‌സന്റെ പരാജയത്തിന്റെ പ്രധാന കാരണമായി.
16-ാം ഗ്രാന്റസ്ലാം സ്വന്തമാക്കിയ നദാല്‍ ആ ഗണത്തില്‍ റോജര്‍ ഫെഡററുടെ (19) പിന്നാലെയെത്തി. മൂന്ന് യു.എസ് ഓപണ്‍ നേടിയവരുടെ ക്ലബ്ബില്‍ ഫെഡറര്‍, പീറ്റ് സാംപ്രാസ്, ജിമ്മി കോണോഴ്‌സ്, ജോണ്‍ മക്കന്റോ, ഇവാന്‍ ലെന്‍ഡില്‍ എന്നിവര്‍ക്കൊപ്പവും നദാല്‍ ഇടംനേടി.
ലോക ടെന്നിസില്‍ പഴയ തലമുറയുടെ വിജയം കൂടിയായി നദാലിന്റെ യു.എസ് ഓപണ്‍ നേട്ടം. ആന്‍ഡി മറേയും നൊവാക് ദ്യോകോവിച്ചും സ്റ്റാന്‍ വാവ്‌റിന്‍കയും പരിക്കു കാരണം പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുതിയ കളിക്കാര്‍ക്ക് അവസരമുണ്ടായിരുന്നെങ്കിലും നദാലിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ യുവാന്‍ മാര്‍ട്ടിന്‍ ദെല്‍ പോര്‍ട്ടോയെ സെമിയില്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ ടൂര്‍ണമെന്റിലുടനീളം കാര്യമായ വെല്ലുവിളി 31-കാരന് നേരിടേണ്ടി വന്നില്ല.
2003 വിംബിള്‍ഡണിനു ശേഷം നടന്ന 58 സ്ലാമുകളില്‍ 53-ഉം നേടിയത് അഞ്ച് പേര്‍ ചേര്‍ന്നാണ്: റോജര്‍ ഫെഡറര്‍ (19), നദാല്‍ (16), ദ്യോകോവിച്ച് (12), ആന്‍ഡി മറേ (3), സ്റ്റാന്‍ വാവ്‌റിന്‍ക (3) എന്നിവര്‍. 2017-ലെ നാല് സ്ലാമുകളില്‍ രണ്ട് വീതം ഫെഡററും നദാലും സ്വന്തമാക്കി എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ടെന്നിസിന്റെ ഭാവിക്കു മേലാണ് ചോദ്യചിഹ്നമുയരുന്നത്. 2016 അവസാനത്തില്‍ യഥാക്രമം 16-ഉം ഒമ്പതും റാങ്കിലുണ്ടായിരുന്ന ഫെഡററും നദാലും 2017-ല്‍ അഞ്ച് വീതം കിരീടങ്ങള്‍ നേടുകയും ചെയ്തിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending