Connect with us

More

കൂടെ നില്‍ക്കേണ്ടത് മതേതര സമൂഹം

Published

on

നജീബ് കാന്തപുരം
നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്‌ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ശവത്തില്‍കുത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ശത്രുവിനെ നിര്‍മ്മിക്കുകയെന്നത് ഫാഷിസത്തിന്റെ ആഗോള രീതിയാണ്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പല സമൂഹങ്ങളാണ് അതിനിരയാക്കപ്പെട്ടത്. ഇന്ത്യയില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ഉന്നംവെച്ച് നടക്കുന്ന കയ്യേറ്റങ്ങളെല്ലാം മറുപക്ഷത്ത് വിപുലമായ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ്. രാഷ്ട്രീയ കൊയ്ത്തില്‍ ഇത് വിജയം കാണുന്നുവെന്ന ആവേശമാണ് യു.പി സംഘ്പരിവാറിന് നല്‍കിയിരിക്കുന്നത്. അതിന് തൊട്ടുപിറകെ ബംഗാളില്‍ കലാപം പടര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുതിയ ആക്രോശങ്ങള്‍ ഉയരുന്നു. ഒരു സമുദായത്തെ വകവരുത്തണമെന്ന് പച്ചക്കു പറയുന്ന ജനപ്രതിനിധികള്‍ വാഴ്ത്തപ്പെടുന്നു. മുസ്‌ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും പലയിടത്തും അപകടകരമായി മാറുന്നു. വര്‍ഗീയതക്കു വേരോട്ടമില്ലാത്ത കേരളത്തിലേക്ക് അത് ഇറക്കുമതിയ ചെയ്യാന്‍ സംഘികള്‍ വെമ്പല്‍കൊള്ളുമ്പോഴാണ് സെന്‍കുമാര്‍ അതിന്റെ മൊത്തക്കച്ചവടമേറ്റെടുക്കുന്ന ദല്ലാളായി രംഗത്തുവന്നിരിക്കുന്നത്.

ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെങ്കിലും ആര്‍.എസ്.എസിന് അവരുടെ അജണ്ട നടപ്പാക്കാന്‍ ആയിരക്കണക്കിന് ബ്യൂറോക്രാറ്റുകളുണ്ടെന്ന് പറഞ്ഞത് മാര്‍ക്കണ്‌ഡേയ കട്ജുവാണ്. ഇപ്പോള്‍ സെന്‍കുമാറിന്റെ വിഷം വമിക്കുന്ന വാക്കുകള്‍ കട്ജുവിന്റെ പ്രസ്താവനയെ ശരിവെക്കുകയാണ്. സ്വാഭാവികമായും ശശികല സംസാരിക്കുന്നതും സെന്‍കുമാര്‍ സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ശശികല പറഞ്ഞതും സുരേന്ദ്രന്‍ എഴുതുന്നതും സെന്‍കുമാറിന്റെ ചുണ്ടിലൂടെ പുറത്തുവരുമ്പോള്‍ അതിന് പ്രാധാന്യവും വിശ്വാസ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ സംഘ്പരിവാറിന്റെ ഉച്ചഭാഷിണിയായി മാറുമ്പോള്‍ മറ്റുള്ളവരുടെ മനസ്സില്‍ ഈ വാക്കുകള്‍ ചലനമുണ്ടാക്കുക സ്വാഭാവികവുമാണ്. അതുതന്നെയാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും.
ഒരു സിവില്‍ സെര്‍വെന്റ് എന്ന നിലയില്‍ ജനങ്ങളുമായി ദീര്‍ഘകാലം ഇടപഴകാന്‍ അവസരമുണ്ടായ വ്യക്തിയാണ് സെന്‍കുമാര്‍. കേരളത്തിലുടനീളം സൗഹൃദങ്ങളുള്ള വിവിധ മത വിശ്വാസികളെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ അവസരമുള്ള ഒരാള്‍ കേരളത്തില്‍ ജീവിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെക്കുറിച്ച് ഇത്തരമൊരു ധാരണ മനസ്സില്‍ സൂക്ഷിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സെന്‍കുമാര്‍ ഒരു സാധാരണക്കാരനല്ല. മതത്തെക്കുറിച്ചും സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അവധാനതയുണ്ടാവേണ്ട ഒരു ഐ.പി.എസ് ഓഫീസറാണ്. അതുകൊണ്ടുതന്നെ സെന്‍കുമാറില്‍ നിന്ന് അബദ്ധംകൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ഉണ്ടായതല്ല ഈ പ്രസ്താവന. സംഘ്പരിവാറിന് പായ വിരിക്കാന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമം തന്നെയാണിത്. ശശികല തോല്‍ക്കുന്നിടത്ത് സെന്‍കുമാറിനെ പയറ്റി ജയിക്കാനാണ് ആസൂത്രിത ശ്രമം. ഇതിന്റെ പാരിതോഷികം വൈകാതെ കൈപ്പറ്റാന്‍ കാത്തിരിക്കുകയുമാകും.

തീര്‍ത്തും അവാസ്തവവും യുക്തിരഹിതവുമായ ഈ ആക്ഷേപങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല. കാരണം അത്തരമൊരു സംവാദത്തിലൂടെ മുസ്‌ലിംകളെ പഠിക്കാനോ പഠിപ്പിക്കാനോ അല്ല ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ 35 വര്‍ഷം സര്‍വീസിലിരുന്ന് നാടിന്റെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റിയ ഒരാളെന്ന നിലയില്‍ അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളുടെ ആധികാരികത പുറത്തുപറയേണ്ടതുണ്ട്. നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്‌ലിംകളാണെന്ന നിഗമനം ഏത് സ്ഥിതി വിവര കണക്കിനെ ആസ്പദമാക്കിയുള്ളതാണ്. ഇത്തരത്തില്‍ ജാതി തിരിച്ചുള്ള കണക്ക് തദ്ദേശ വകുപ്പിന് കീഴിലുണ്ടോ? 2001ലെയും 2011ലെയും സെന്‍സസ് പ്രകാരം മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കേരളത്തില്‍ കുറഞ്ഞതായാണ് വ്യക്തമാവുന്നത്. എന്നിരിക്കേ ഇത്തരത്തിലൊരു കണക്ക് ആര്‍ക്കുവേണ്ടിയാണ് സെന്‍കുമാര്‍ നിരത്തുന്നത്?

കെ. സുരേന്ദ്രന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ സാമുദായിക അനുപാതം മാറിയാല്‍ വന്‍ വിപത്താകുമെന്നും അതുകൊണ്ട് ഇത് സന്തുലിതമാക്കാന്‍ നടപടിയെടുക്കണമെന്നുമാണ്. വാദത്തിനു വേണ്ടി ചോദിക്കട്ടെ, മുസ്‌ലിം ജനസംഖ്യ ഇത്തരത്തില്‍ വര്‍ധിച്ചാല്‍ തന്നെ എന്തപടകമാണ് സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത്. സുരേന്ദ്രനെ പോലെ സെന്‍കുമാറും മുസ്‌ലിംകളെ മനുഷ്യ ബോംബുകളായാണോ കാണുന്നത്?

ജിഹാദിനെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചുമുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥമായ ഒരു കസേരയില്‍ നിന്നാണ് അദ്ദേഹം ഒരാഴ്ച മുമ്പ് എഴുന്നേറ്റത്. ലൗ ജിഹാദ് എന്ന സംവിധാനം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ജന്മഭൂമിയുടെ പരിപാടിയിലും സെന്‍കുമാര്‍ ആവര്‍ത്തിച്ചിരിക്കുന്നു. എങ്കില്‍ എത്ര കേസുകള്‍ ഇതു സംബന്ധമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു? ആരൊക്കെയാണ് പ്രതികള്‍ ? ഇങ്ങനെയൊരു ക്രൈം നടക്കുന്നുണ്ടെങ്കില്‍ ആ പ്രതികളെ പുറത്തുകൊണ്ടുവരേണ്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബാധ്യതയല്ലേ ? അത് നിര്‍വഹിക്കാതെ പദവി ഒഴിഞ്ഞ ശേഷം ആരോപിക്കുന്നത് എത്രമാത്രം ദുരുദ്ദേശ്യപരമാണ് ?

ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് ധാരണയില്ലാതെയാണ് സെന്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അപ്പോള്‍ പൊതുവേ മറ്റു സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്ന പദാവലികള്‍ കൊണ്ട് ഭയമുണ്ടാക്കുക മാത്രമാണ് സെന്‍കുമാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ എത്ര നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഒന്നിച്ചു കഴിയുന്നു. ഈ കാലഘട്ടത്തിനിടയിലെവിടെയെങ്കിലും സ്വര്‍ഗം പൂകാന്‍ മറ്റൊരു മതസ്ഥനെ വകവരുത്തിയ മുസ്‌ലിമിന്റെ കഥ സെന്‍കുമാറിന് പറയാന്‍ കഴിയുമോ? ഇതെല്ലാം ഉന്നയിക്കുമ്പോള്‍തന്നെ അത്രയും അവാസ്തവമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സെന്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഗീയ പ്രചാരണത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുമോ ? എങ്കില്‍ മാത്രമേ നിയമസഭയില്‍ അദ്ദേഹം സെന്‍കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥതയോടെയുള്ളതാണെന്ന് വിശ്വസിക്കാന്‍ കഴിയൂ.

രാഷ്ട്രീയ പൊടിക്കൈകള്‍കൊണ്ട് ഇത്തരം വിഷയങ്ങളെ തങ്ങള്‍ക്ക് ഗുണപരമാക്കുന്നതിനു പകരം ഇതുണ്ടാക്കുന്ന മുറിവുകള്‍ ഉണക്കാന്‍ അടിയന്തരവും പ്രായോഗികവും ആത്മാര്‍ത്ഥവുമായ നടപടികളാണിനി വേണ്ടത്. പേപ്പട്ടികളെപോലെ സ്വന്തം സഹോദരങ്ങളെ അടിച്ചുകൊല്ലുമ്പോഴും വാവിട്ടുകരയാന്‍ പോലും ഭയക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളുള്ളത്. അവരുടെ തൊണ്ടയില്‍ കുടുങ്ങിയ ആ നിലവിളി പുറത്തെത്തിക്കാന്‍ മതേതര സമൂഹം കൂടെയുണ്ടാകുന്നതു മാത്രമാണ് പ്രതീക്ഷ. പൊതു സമൂഹം ഇപ്പോള്‍ മുസ്‌ലിം സമുദായത്തെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തേണ്ട സന്ദര്‍ഭമാണ്. അവരുടെ ഭയാശങ്കകള്‍ മാറ്റാന്‍, അവരുടെ ആത്മവിശ്വാസം തിരിച്ചു ലഭിക്കാന്‍, അവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍. ഇന്ത്യയാകെ അങ്ങിനെയൊരു സമൂഹം മനസ്സ് തുറന്നു നില്‍ക്കുന്നുണ്ടെന്നത് തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രതീക്ഷ.

നമ്മുടെ നാട് വര്‍ഗീയതയുടെ പേരില്‍ കീറിമുറിക്കപ്പെടരുത്. ഒരേ ബെഞ്ചില്‍ ഒരേ ടിഫിന്‍ ബോക്‌സില്‍ നിന്ന് ഉച്ച ഭക്ഷണം പങ്കിട്ടു കഴിച്ചവരാണ് നമ്മള്‍. സുഖ ദുഃഖങ്ങളില്‍ ഒന്നിച്ചു പങ്കു ചേര്‍ന്ന് സ്‌നേഹത്തിന്റെ ചൂടറിഞ്ഞവരാണ് നമ്മള്‍. ആ നമുക്കിടയില്‍ വിഷം തളിയ്ക്കാന്‍ വരുന്ന വരെ അകറ്റി നിര്‍ത്താനുള്ള തന്റേടവും ഔന്നിത്യവും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായത്തിലെ സഹോദരങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.

കേരളം സമാധാനത്തിന്റെ തുരുത്താണ്. ഇങ്ങനെയൊരു പാരമ്പര്യത്തിന്റെ നാട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ പങ്കു വഹിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സമൂഹങ്ങള്‍ തമ്മിലുള്ള പാലമായി നിന്ന പാണക്കാട് കുടുംബമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്. മതേതരത്വമെന്നത് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നിറച്ച് സമുദായത്തിനകത്തെ എല്ലാ വികാര ജീവികള്‍ക്കെതിരെയും നെഞ്ചുവിരിച്ച് നിന്നാണ് മുസ്‌ലിം യൂത്ത്‌ലീഗ് മുന്നോട്ടുപോകുന്നത്. ഫാഷിസം എന്ന ഭീകരത രാജ്യത്തിനുമേല്‍ വിരിച്ച കരിമ്പടം മാറണമെങ്കില്‍ മതേതര ബോധമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവേകപൂര്‍വം ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനമാണ് മുസ്‌ലിംലീഗ് മുഴക്കുന്നത്. ശിഥിലീകരിക്കപ്പെടുന്ന മതേതര ചേരിയെ ഐക്യപ്പെടുത്താനും ഇത്തരത്തില്‍ ഭിക്ഷാംദേഹികളായി കടന്നുവരുന്ന വിലകുറഞ്ഞ വ്യക്തികളെ തിരിച്ചറിയാനും നമുക്കു സാധിക്കണം. വ്യക്തികളെയല്ല നിലപാടുകളെയാണ് പിന്തുണക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ അഴിച്ചുവിട്ട ഈ ആക്ഷേപങ്ങള്‍ അതി നിശിതമായി വിമര്‍ശിക്കുകതന്നെ വേണം. അതോടൊപ്പം ബ്യൂറോക്രസിയെ അടക്കിവാഴുന്ന സംഘി ഏജന്റുമാരെ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരാന്‍ കഴിയണം. അതാണ് പുതിയ കേരളം ആഗ്രഹിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

Trending