Connect with us

Culture

വിവാദങ്ങളുടെ താളുകളുമായി ‘ചാരവൃത്തിയുടെ ഇതിഹാസം’

Published

on

വിവാദങ്ങളുടെ താളുകളുമായി
‘ചാരവൃത്തിയുടെ ഇതിഹാസം’

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളും രഹസ്യങ്ങളും സംഭവകഥകളും പങ്കുവയ്ക്കുകയാണ് ‘ചാരവൃത്തിയുടെ ഇതിഹാസം’ (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന പുസ്തകം. സര്‍ക്കാരിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതര്‍ക്കു മാത്രം അറിയാവുന്ന രഹസ്യവിവരങ്ങളാണ് പുസ്തകത്തില്‍ . റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ)യുടെ മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മുന്‍ മേധാവി ലഫ്. ജനറല്‍ അസദ് ദുറാനി എന്നിവരുടെ സംഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍. റോ, ഐഎസ്‌ഐ മേധാവിമാര്‍ സംയുക്തമായി പുറത്തിറക്കുന്ന അപൂര്‍വ പുസ്തകം ഇതിനകം തന്നെ ചര്‍ച്ചയായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ സിന്‍ഹയാണ് പുസ്തരം തയ്യാറാക്കിയിരിക്കുന്നത്. പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ മുന്‍ മേധാവിയുടെ മകന്‍ മൂന്നുവര്‍ഷം മുമ്പ് കൊച്ചിയില്‍ ജോലി ചെയ്തിരുന്നുവെന്നും വീസാ ചട്ടം ലംഘിച്ച അയാളെ ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി റോ ഒരു പോറല്‍ പോലുമേല്‍ക്കാതെ സ്വരാജ്യത്തേക്കു മടക്കിഅയച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 2015 ല്‍ മുംബൈയില്‍ അറസ്റ്റിലായ ഉസ്മാന് സുരക്ഷിതമായി പാക്കിസ്താനില്‍ മടങ്ങിയെത്താന്‍ വഴിയൊരുക്കിയത് റോ തന്നെ. 2015 മെയ് മാസത്തില്‍ ഒരു ജര്‍മന്‍ കമ്പനിയില്‍ ‘ജോലിക്കായി’ ഉസ്മാന്‍ ദുറാനി കൊച്ചിയിലെത്തി. അധികം കഴിയുംമുമ്പ് ഉസ്മാനെ രാജ്യത്തുനിന്നും ‘എക്‌സിറ്റ്’ അടിച്ചു. വന്നവഴി തിരിച്ചു പോകണമെന്നാണു വീസാ ചട്ടം. പക്ഷേ അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തില്‍. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതര്‍ പിടിച്ചുവച്ചു. വിവരമറിഞ്ഞ അസദ് ദുറാനി പരിഭ്രമത്തിലായി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മുന്‍ ഐഎസ്‌ഐ മേധാവിയുടെ മകന്‍ അതേ നഗരത്തില്‍ എത്തിയാലുള്ള അവസ്ഥയോര്‍ത്ത് അസദ് ഭയപ്പെട്ടു.
മുംബൈ സ്‌പെഷല്‍ ബ്രാഞ്ച് ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ ഒരുങ്ങി. ഈ സമയം അമര്‍ജിത് സിങ് ദുലത്തിനെ തേടി അസദിന്റെ വിളിയെത്തി. മകനെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു. ‘നിങ്ങള്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുക, ദൈവത്തില്‍ എനിക്കും വിശ്വാസമുണ്ട്. എല്ലാം ശരിയാവും’ അസദിനോടു ദുലത് പറഞ്ഞു. അന്നത്തെ റോ മേധാവി രജീന്ദര്‍ ഖന്ന ഉള്‍പ്പെടെ ഒരുപാടു പേരെ ദുലത്തും വിളിച്ചു. 24 മണിക്കൂറിനകം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു ദിവസത്തെ കസ്റ്റഡി വാസം. ഇന്ത്യയുടെ തടവറയില്‍ കഴിയേണ്ടിയിരുന്ന ഉസ്മാന്‍ ജര്‍മനിയിലേക്കു പറന്നു. അവിടെനിന്നു പാക്കിസ്താനിലേക്ക്. അങ്ങനെ ധാരാളം രഹസ്യങ്ങളും കൗതുകങ്ങളും നിറച്ചുവെച്ച പുസ്തകമാണ് ‘ചാരവൃത്തിയുടെ ഇതിഹാസം’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാക്കിസ്ഥാന്‍ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്‍ അംഗമായിരുന്നു ഡോവല്‍. രാജ്യത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഡോവലിന് സാധിച്ചിട്ടില്ല. എന്നാല്‍ ഉരുക്കുമുഷ്ടിയോടെയാണു ഭരണമെന്ന് അസദ് ദുറാനി പറയുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് ഐഎസ്‌ഐയുടെ സൃഷ്ടിയാണെന്നും കശ്മീരില്‍ പാക്കിസ്താന് വലിയ കയ്യബദ്ധം പറ്റിയെന്നും അസദ് ദുറാനി പറയുന്നു. ആദ്യമായാണ് പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ കുറ്റസമ്മതമുണ്ടാകുന്നത്. അസദിന്റെ കാലത്ത് വിഘടനവാദികളുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള ആക്രമണങ്ങളാണു കശ്മീരിലുണ്ടായത്. അവരവരുടെ മാതൃരാജ്യത്തുവെച്ച് പരസ്പരം കണ്ടുമുട്ടാതെയാണ് രചയിതാക്കള്‍ പുസ്തകത്തിനായി സംഭാഷണം നടത്തിയത്. 1.7 ലക്ഷം വാക്കുകളുള്ള പുസ്തകത്തിലേക്കായി ഇരുവരും ഇസ്തംബുള്‍, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചകള്‍ നടത്തിയത്. രണ്ടു സുപ്രധാന രാജ്യങ്ങളുടെ ചാരത്തലവന്മാരുടെ കണ്ണുകളിലൂടെ മേഖലയിലെ രാഷ്ട്രീയത്തിലേക്കുള്ള എത്തിനോട്ടമാണ് ഉദ്ദേശിക്കുന്നതെന്ന് പുസ്തകം തയാറാക്കിയ ആദിത്യ സിന്‍ഹ പറഞ്ഞു. മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പഠാന്‍കോട്ട് ആക്രമണം നിരവധി വിഷയങ്ങള്‍ പരാമര്‍ശിക്കുന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending