Connect with us

kerala

കൊല്ലത്ത് നവവധുവിന് ക്രൂരപീഡനമെന്ന് പരാതി; ഭര്‍ത്താവിനെതിരെ കേസെടുത്തു

കല്യാണം കഴിഞ്ഞ് അഞ്ചാം നാള്‍മുതല്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നാണ് പരാതി.

Published

on

കൊല്ലം കുണ്ടറയില്‍ നവവധുവിന് ക്രൂരപീഡനമെന്ന് പരാതി. കല്യാണം കഴിഞ്ഞ് അഞ്ചാം നാള്‍മുതല്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നാണ്് പരാതി. കുണ്ടറ പൊലീസ് ഭര്‍ത്താവ് നിതിനെതിരെ കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഭര്‍ത്യ കുടുംബം നിഷേധിച്ചു. ആരോപണവിധേയനായ ഭര്‍ത്താവ് നിതിന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ആണ്. സ്വര്‍ണം നല്‍കാന്‍ വിസമ്മതിച്ചപ്പോളാണ് മര്‍ദനമുണ്ടായതെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ കൈയിലും കഴുത്തിലുമടക്കം പരിക്കുകളുണ്ട്. റൂമില്‍ വാതിലടച്ചായിരുന്നു മര്‍ദനമുണ്ടായതെന്നും നിതിന്റെ അമ്മയും, സഹോദരിയും വീട്ടില്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാൻ ഹായ് 503 കപ്പൽ അപകടം; കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, എറണാകുളം മുതല്‍ കൊല്ലം വരെ ജാഗ്രതാ നിര്‍ദേശം

കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു

Published

on

അഴീക്കൽ തുറമുഖത്തിന് സമീപമായി തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കടലിൽപോയ കണ്ടെയ്‌നറുകൾ മറ്റന്നാൾ മുതൽ കേരള തീരത്ത് അടിയാൻ സാധ്യത. 16/06/2025, 18/06/2025 തീയതികൾ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ്.

എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകള്‍ അടിഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.

കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ ചരക്ക് കപ്പലായ വാൻ ഹായ് 503 ന് തീപിടിക്കുന്നത്. കപ്പലിൽ ഉള്ളത് സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും അടങ്ങിയ വസ്തുക്കളാണ്. ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ കപ്പലിലെ തീ നിയന്തരവിധേയമാക്കാൻ കഴിഞ്ഞെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.

Continue Reading

india

ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

Published

on

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.

മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Continue Reading

kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

Published

on

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Continue Reading

Trending