Culture
കെ.എസ്.ആര്.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം കടലാസില്‍

തിരുവനന്തപുരം: പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം കടലാസില്‍ കെ.എസ്.ആര്.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസില്‍ ഉറങ്ങുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ രക്ഷപ്പെടുത്താനുള്ള അവസാനവഴിയും ഇതോടെ അടഞ്ഞിരിക്കുകയാണ്. ഇതിനിടെ കോര്‍പറേഷനെ പ്രതിസന്ധിയിലേക്ക് കരകയറ്റാന്‍ ശ്രമിച്ച സി.എം.ഡി ടോമിന് തച്ചങ്കരിയെ മാറ്റി കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന ദിനേശിനെ കൊണ്ടു വന്നതാണ് സര്‍ക്കാര്‍ ചെയ്ത ഏക നേട്ടം.
കെ.എസ്.ആര്.ടി.സിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളിലൊന്നാണ് നിലവിലുള്ള കോര്‍പറേഷനെ മൂന്നായി വിഭജിക്കണമെന്നുള്ളത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ആസ്ഥാനമായി മൂന്ന് കോര്പറേഷന് രൂപീകരിച്ച് നിലവിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാനായിരുന്നു ആലോചന. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു പാക്കേജായിട്ടായിരിക്കും ഇതെല്ലാം അവതരിപ്പിക്കുകയെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും പദ്ധതി നടപ്പായില്ല. പെന്ഷന് കൃത്യമായി നല്‍കുന്നതിന് പുതിയ സംവിധാനമുണ്ടാക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. ഒരു വര്‍ഷത്തെ പെന്‍ഷനായി 720 കോടി രൂപയാണ് കെ.എസ്.ആര്.ടി.സിക്ക് വേണ്ടത്. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭ്യമാക്കുമെന്ന് പറഞ്ഞ 3500 കോടി രൂപയുടെ താഴ്ന്ന നിരക്കിലുള്ള ദീര്‍ഘകാല വായ്പയും കിട്ടിയില്ല. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകളും പ്രധാന സഹകരണ ബാങ്കുകളും ചേര്‍ന്ന് കണ്സോര്ഷ്യമുണ്ടാക്കിയാകും പെന്‍ഷനും കുടിശ്ശികയും നല്‍കുക. പലിശ സഹിതം ആറുമാസത്തിനുള്ളില്‍ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ലഭിക്കുന്ന വായ്പ പയോഗപ്പെടുത്തി കോര്‍പറേഷന്റെ നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടക്കാനായിരുന്നു ലക്ഷ്യം. പതിമാസം 60 കോടിയുടെ ഇളവു ഇതിലൂടെ ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. കെ.എസ്.ആര്.ടി.സിയുടെ പുന:സംഘടനക്കായി 1000 കോടിയുടെ സഹായം ലഭ്യമാക്കുമെന്ന് ഈ ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷയില്ല. 1000 കോടി രൂപ ആദ്യവര്‍ഷത്തില്‍ സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രകാരം നല്‍കാമെന്ന് ഏറ്റിരുന്നു. ഇതിനകം 921 കോടി രൂപ പെന്ഷന്, ശമ്പളം, കെടിഡിഎഫ്സി തിരിച്ചടവ് എന്നീ ഇനങ്ങളിലായി ചെലവഴിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. തൊഴിലാളികളും മാനേജ്മെന്റും യോജിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ 2019-20ല്‍ കെ.എസ്.ആര്.ടി.സി ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്