Connect with us

kerala

കുട്ടികളില്‍ കോവിഡ് അപകടകാരിയാവുന്നില്ല :രോഗവാഹകരാവുന്നുവെന്ന് പഠനം

Published

on

കുട്ടികളില്‍ കോവിഡ് 19 ബാധ കൂടുന്നതായും മൂന്നില്‍ രണ്ടുപേരും ലക്ഷണങ്ങള്‍ കാണിക്കാത്തവരാണെന്നും പഠനം. പത്തുവയസിനു താഴെയുള്ള കുട്ടികളില്‍ രോഗബാധ കൂടുന്നതായി ബംഗളുരുവില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍ രോഗം അപകടാവസ്ഥയുണ്ടാക്കുന്നില്ലെന്നും ചികിത്സ ഫലപ്രദമാണെന്നും പഠനത്തില്‍ പറയുന്നു. അതേസമയം കുട്ടികള്‍ രോഗവാഹകരായി മാറുന്നുണ്ടെന്നും രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ലക്ഷണങ്ങള്‍ കാണിക്കാത്ത കുട്ടികള്‍ മുതിര്‍ന്നവരുമായി ഇടപഴകുന്നതോടെയാണ് രോഗം വ്യാപിക്കുന്നത്. വീടിനുപുറത്തിറങ്ങുന്ന ഇത്തരം കുട്ടികള്‍ കോവിഡ് വ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയ മാര്‍ച്ച് ആദ്യത്തിലാണ് രോഗികളുടെ കൂട്ടത്തില്‍ കുട്ടികളെയും കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ദിവസം ഒമ്പത് കുട്ടികളെ വരെയും പിന്നീടത് ദിവസം 40 കുട്ടികളെ വരെയും രോഗബാധിതരായി കണ്ടെത്തി. മാര്‍ച്ച് ഒന്നു മുതല്‍ 26വരെ കര്‍ണാടകയില്‍ പത്തുവയസിനു താഴെയുള്ള 472 കുട്ടികള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇവരില്‍ 244 പേര്‍ ആണ്‍കുട്ടികളും 228 പേര്‍ പെണ്‍കുട്ടികളുമാണ്. പുറത്തിറങ്ങി നടക്കുന്ന കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ വഴി മറ്റുള്ളവര്‍ക്കും രോഗം പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളില്‍ പനി, വിട്ടുമാറാത്ത ജലദോഷം, ന്യൂമോണിയ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്ക് അതത് സമയത്ത് ചികിത്സ ലഭ്യമാക്കിയതിനാല്‍ രോഗമുക്തി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാരണം ഗുരുതരാവസ്ഥയിലേക്ക് കുട്ടികള്‍ എത്തിയിട്ടില്ല. അതിനാല്‍തന്നെ ഇവരില്‍ മരണം വളരെ കുറവായാണ് റിപ്പോര്‍ട്ട് ചെയ്തത്.

പത്തുവയസിനു താഴെയുള്ള കുട്ടികളിലാണ് വൈറസ് സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്. നവജാതശിശുക്കളിലും പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും രോഗബാധ കുറവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിലൂടെ ആര്‍ജിച്ച പ്രതിരോധ ശേഷിയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ ലോക്ക്ഡൗണില്‍ വീട്ടില്‍ അടങ്ങിയിരുന്നതുകൊണ്ടാണ് രോഗബാധ കുറഞ്ഞതെന്നും നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ പുറത്തിറങ്ങിയതാണ് രോഗ വ്യാപനത്തിന് കാരണമായതെന്നും പഠനം പറയുന്നു.

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാനാവില്ല. അതേ സമയം ഇവര്‍ വഹിക്കുന്ന വൈറസുകള്‍ മറ്റുള്ളവരിലേക്ക് പരക്കാന്‍ കാരണമാവുന്നുണ്ട്. കുട്ടികളെ ലാളിക്കുമ്പോഴും പുറത്തിറങ്ങി ഇടപഴകുമ്പോഴും രോഗം പടരുന്ന സാഹചര്യമാണുള്ളത്. ഇത് തടയാന്‍ കുട്ടികളുമായി ഇടപഴകുന്നതില്‍ അകലവും ശ്രദ്ധയും പാലിക്കുക എന്നതാണ്. കോവിഡ് ജാഗ്രതാ നിയന്ത്രണങ്ങള്‍ മുതിര്‍ന്നവര്‍ക്കു പോലെ കുട്ടികള്‍ക്കും ബാധമാക്കാന്‍ ശ്രമിക്കണം. വീടിനു പുറത്തിറങ്ങാനോ പുറത്തുള്ളവരുമായി ഇടപഴകാനോ അനുവദിക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending