Connect with us

india

യുദ്ധവിമാന അപകടം; സൈനികൻ മരണപ്പെട്ടു

മിറാഷ് വിമാനം പറത്തിയ പൈലറ്റ് വിങ് കമാന്‍ഡര്‍ ഹനുമന്ത് റാവു സാരഥിയാണ് ശനിയാഴ്ച അപകടത്തില്‍ മരിച്ചത്.

Published

on

പരിശീലനപ്പറക്കലിനിടെ മധ്യപ്രദേശില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രാജ്യത്തിന് നഷ്ടമായത് കര്‍ണാടക സ്വദേശിയായ ധീരസൈനികനെ.
മിറാഷ് വിമാനം പറത്തിയ പൈലറ്റ് വിങ് കമാന്‍ഡര്‍ ഹനുമന്ത് റാവു സാരഥിയാണ് ശനിയാഴ്ച അപകടത്തില്‍ മരിച്ചത്.

കര്‍ണാടകയിലെ ബെളഗാവി ഗണേഷ് പുര്‍ സ്വദേശിയാണ് 35കാരനായ ഇദ്ദേഹം. സുഖോയ് 30 എം.കെ.ഐ, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ കൂട്ടിയിടിച്ചത്. ഗ്വാളിയോറില്‍ വ്യോമസേനയുടെ ടാക്റ്റിക്സ് ആന്‍ഡ് എയര്‍ കോമ്ബാറ്റ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റില്‍ ഫൈറ്റര്‍ പൈലറ്റ് പരിശീലകനായിരുന്നു ഹനുമന്ത് റാവു.2009ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഭാര്യ മിമാന്‍ഷക്കും മക്കള്‍ക്കുമൊപ്പം ഗ്വാളിയോറിലായിരുന്നു താമസം. മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെയും ഒരു വയസ്സുള്ള ആണ്‍കുട്ടിയുടെയും പിതാവാണ്. മരണവിവരം അറിഞ്ഞതോടെ നാട് ദുഃഖത്തിലാഴ്ന്നു.കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നിരവധി പേരാണ് വീട്ടിലേക്കെത്തിയത്. പിതാവ് രേവണ്‍ സിദ്ദപ്പ സാരഥി സൈന്യത്തില്‍ നിന്ന് വിരമിച്ച ക്യാപ്റ്റനാണ്. സഹോദരന്‍ പ്രവീണ്‍ സാരഥി നിലവില്‍ സൈന്യത്തില്‍ ഗ്രൂപ് ക്യാപ്റ്റനാണ്. ഭൗതികശരീരം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിച്ചത്. തുടര്‍ന്ന് ബെളഗാവിയിലെ വസതിയിലെത്തിച്ച്‌ വൈകീട്ടോടെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ധീരനായ സൈനികനെയാണ് നഷ്ടമായതെന്ന് കര്‍ണാടക മുഖ്യമന്ത്രി അനുശോചിച്ചു. മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending