Connect with us

kerala

കോവിഡിന്റെ അടച്ചുപൂട്ടലില്‍ ജീവിതം ലോക് ഡൗണായി ഭിന്നശേഷിക്കാര്‍

Published

on

കണക്കുകൂട്ടലുകള്‍ തെറ്റി! പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ അധ്യയന വര്‍ഷവും മഴക്കാലവും ഈ വര്‍ഷവും കോവിഡിന്റെ അടച്ചുപൂട്ടലില്‍ ആളനക്കമില്ലാതെ കടന്നു പോകുമ്പോള്‍ പ്രതീക്ഷയറ്റ്, നെഞ്ചിടിപ്പ് കൂടി, വിതുമ്പലോടെ കഴിയുന്ന ഒരു വിഭാഗമുണ്ടിവിടെ. മുച്ചക്ര വാഹനങ്ങളില്‍ ബസ്സ്റ്റാന്റുകളിലും അങ്ങാടികളിലും വിദ്യാലയങ്ങളിലുമൊക്കെയായി ജീവിതം പച്ച പിടിപ്പിച്ചിരുന്ന ഭിന്നശേഷിക്കാരാണിവര്‍. നട്ടെല്ലിനു ക്ഷതമേറ്റും കൈകാലുകള്‍ തളര്‍ന്നുമൊക്കെ വീടകങ്ങളില്‍ തളക്കപ്പെട്ടെങ്കിലും വല്ലതുമൊക്കെ നിര്‍മ്മിച്ച്, മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ച് ഇവിടങ്ങളില്‍ വിറ്റഴിച്ച് കുടുംബം പോറ്റുന്നവരാണിവര്‍. കുട നിര്‍മ്മാണമായിരുന്നു പലരുടെയും പ്രധാന ജീവിത മാര്‍ഗം. കടലാസ് പേന, ഫാന്‍സി സാധനങ്ങള്‍ എന്നിവയും നിര്‍മ്മിച്ചു വില്‍ക്കാറുണ്ട്.

പരസഹായത്താല്‍ ഇരുന്നും കിടന്നും മുച്ചക്ര വാഹനത്തിലിരുന്നുമൊക്കെ, ഏറെ പ്രയാസപ്പെട്ടാണ് നിര്‍മ്മിക്കുക. വിറ്റഴിക്കാന്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവും യാത്രക്കാരും സ്ഥാപനങ്ങളുമെല്ലാം സഹായിക്കും. പക്ഷേ, എല്ലാം നിന്നതോടെ ദുരിതം തന്നെ. മഴക്കാലമാകുമ്പോഴും സ്‌കൂളുകള്‍ തുറക്കുമ്പോഴുമുള്ള കുട വില്‍പ്പനയായിരുന്നു ഓരോ വര്‍ഷവും പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ വര്‍ഷവും പതിവുപോലെ കുടകള്‍ നിര്‍മ്മിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ കുടകള്‍ വിറ്റഴിക്കാനാവാതെ പെട്ടു. പ്രതീക്ഷയോടെ കാത്തിരുന്നു, ഫലമുണ്ടായില്ല. ഇക്കൊല്ലം അതിലേറെ ദുരവസ്ഥ.

ബാങ്കില്‍ നിന്നു ലോണെടുത്തും കടം വാങ്ങിയുമാണ് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയത്. വിറ്റ ശേഷം തിരിച്ചടക്കലാണ് പതിവ്. വില്‍പ്പന നടക്കാത്തതിനാല്‍ കടക്കെണിയിലും വീണിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷനല്ലാതെ പ്രത്യേകിച്ച് യാതൊരു സഹായവുമില്ല താനും. സൗജന്യ അരിയിലും കിറ്റുകളിലും തന്നെയാണ് ജീവിതം. കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനും ജീവിതം മുന്നോട്ടു ചലിപ്പിക്കാനും ഇനി പരസഹായം കൂടിയേ കഴിയൂ. കുടുംബാംഗങ്ങള്‍ മുഴുവന്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ചേന്ദമംഗല്ലൂരിലെ ഷമീറിനെപ്പോലുള്ളവരുമുണ്ട്. ഇവരുടെ കാര്യം ഏറെ കഷ്ടമാണ്.
ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് കുടകള്‍ ഉള്‍പ്പെടെ എത്തിച്ചു കൊടുക്കുമെന്നും, സുമനസ്സുകളുടെ വിളിയിലാണ് ഏക പ്രതീക്ഷയെന്നും ഷമീര്‍ ചേന്ദമംഗല്ലൂര്‍പറഞ്ഞു. മൊബൈല്‍:9645861715

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending