Connect with us

kerala

ഉപഭോക്താക്കള്‍ക്കും പ്രയാസം: പരിശോധനകള്‍ക്ക് വിലങ്ങായി റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം

Published

on

കോഴിക്കോട്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതുതായി വരുത്തിയ മാറ്റം ഉപഭോക്താക്കള്‍ക്കും പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടാക്കുന്നു. രാവിലെ 8.30 മുതല്‍ 12 മണി വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 6.30 വരെയുമാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. 12 മണി മുതല്‍ 3.30 വരെയുള്ള പകല്‍ സമയത്തെ പ്രധാന മണിക്കൂറുകള്‍ റേഷന്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. പകല്‍ 12 മണിയെന്നത് ഒരു മണി വരെയെങ്കിലും നീട്ടണമെന്നാണ് പല കോണുകളില്‍ നിന്നുമായി ആവശ്യമുയരുന്നത്. പ്രവര്‍ത്തന സമയം കുറയുന്നത് മൂലം റേഷന്‍ കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. കോവിഡ് വ്യാപനത്തിനിടയില്‍ റേഷന്‍ വാങ്ങാനും കിറ്റ് വാങ്ങാനുമായി ഉപഭോക്താക്കള്‍ പല തവണ റേഷന്‍ കടകളില്‍ എത്തുന്നുണ്ട്.

റേഷന്‍ കടകളില്‍ പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പകല്‍ സമയത്ത് മണിക്കൂറുകളോളം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. രാവിലെ 8 മണിക്ക് പരിശോധനക്കായെത്തുക ബുദ്ധിമുട്ടാണ്. ഏതാനും കടകളില്‍ മാത്രമാണ് ദിവസം പരിശോധന നടത്താന്‍ കഴിയുക. 12 മണിക്ക് അടക്കുന്നതോടെ പരിശോധനക്കായി വേണ്ടത്ര സമയം ലഭിക്കുന്നില്ല. കടകളടച്ചാല്‍ മൂന്നരക്ക് തുറക്കുന്നത് വരെ പലയിടങ്ങളിലും കാത്തുകെട്ടി നില്‍ക്കേണ്ടി വരുന്നു. പരിശോധനയിഷ്ടപ്പെടാത്ത റേഷന്‍ കടക്കാര്‍ക്ക് പുതിയ സമയം സൗകര്യമാണെങ്കിലും ക്രമക്കേടുകള്‍ തടയുന്നതിനും പുതിയ സമയം മാറ്റം തടസ്സമാണ്. രാവിലെ 8 മണി മുതല്‍ 12 മണി വരെയും 4 മുതല്‍ 8 മണി വരെയുമായിരുന്ന പ്രവര്‍ത്തന സമയത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി മാറ്റം വരുത്തിയത്.

9 മുതല്‍ 1 മണി വരെയും മൂന്ന് മുതല്‍ ഏഴ് മണി വരെയുമായാണ് മാറ്റം വരുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം വീണ്ടും മാറ്റി രാവിലെ 9 മണി മുതല്‍ 2.30 വരെ മാത്രമാക്കി. റേഷന്‍ വ്യാപാരികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഈ സമയ മാറ്റം. ഉച്ച സമയത്തെ ബ്രേക്കിന് വീട്ടില്‍ പോയി തിരിച്ചു വരാനും മറ്റും പ്രയാസമുണ്ടെന്നും ഇടവേള സമയം ഒഴിവാക്കണമെന്നുള്ള ആവശ്യം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 29 നാണ് രാവിലെ 8 മണി മുതല്‍ 12 മണി വരെയും 3.30 മുതല്‍ 6.30 വരെയുമായി പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്. അതേ സമയം റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഏത് സമയത്തൊക്കെയാണ് റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് ആകെ ആശയക്കുഴപ്പമാണ്. അധിക കടകളിലും പ്രവര്‍ത്തന സമയം പ്രദര്‍ശിപ്പിക്കുന്നുമില്ല. പരിശോധനാ ഉദ്യോഗസ്ഥര്‍ക്കും റേഷന്‍ കടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്ലിപ്തപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending