Connect with us

kerala

കുട്ടികള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനമുറിയിലേക്ക് ;ആദ്യം ചാനലില്‍ പിന്നെ ഓണ്‍ലൈന്‍

Published

on

 

പുത്തനുടുപ്പില്ല.വര്‍ണ്ണക്കുടയില്ല.കൂട്ടൂകാരോടൊപ്പം കൈകോര്‍ത്തു നടക്കാനും പറ്റില്ല. ജീവിതത്തിലെ നല്ലൊരു കാലഘട്ടം കോവിഡ് കൊണ്ടുപോയ സങ്കടത്തിലാണ് വിദ്യാര്‍ത്ഥികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും പഠനം വീടുകളില്‍ തന്നെയാണ്. മറ്റെന്നാള്‍ ക്ലാസുകള്‍ ആരംഭിക്കുമെങ്കിലും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവര്‍ ഇനിയും ജില്ലയിലുണ്ട്. പല വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകവും ലഭിച്ചിട്ടില്ല. ആശങ്കകള്‍ക്കിടയിലും ജില്ലയില്‍ നിന്ന് 6,91,411 വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. ഒന്നാം ക്ലാസിലേക്ക് ഏഴുപതിനായിരം കുട്ടികളെ പ്രതീക്ഷിച്ചിരുന്നെങ്കിലും 49000 കുട്ടികളാണ് പ്രവേശനം നേടിയത്. 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് (1,137,281) ഇനിയും പുസ്തകം ലഭിച്ചിട്ടില്ല.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പഠന രീതിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ നേരിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് വലിയൊരു വിഭാഗം കുട്ടികളിലും രക്ഷിതാക്കളിലും മടുപ്പാണുണ്ടാക്കിയത്. പല രക്ഷിതാക്കളും ഈ പഠന സംവിധാനത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ല എന്നത് കൊണ്ടുതന്നെ ഇത്തവണയും ഓണ്‍ലൈന്‍, ഡിജിറ്റല്‍ പഠന രീതിതന്നെ തുടരേണ്ട അവസ്ഥയാണ്. ക്ലാസുകള്‍ പങ്കെടുക്കാന്‍ കമ്പ്യൂട്ടര്‍, ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത 4736 കുട്ടികളാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് പൊതു പഠനകേന്ദ്രങ്ങളൊരുക്കും. വീടുകളില്‍ സൗകര്യമില്ലാത്തതും പൊതു പഠന കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ പറ്റാത്തതുമായ 5567 കുട്ടികളുമുണ്ട്. ഇവര്‍ക്ക് ബദല്‍ സൗകര്യമൊരുക്കും. ഇതോടൊപ്പം പല മേഖലയും ഇന്റര്‍നെറ്റ് കേബിള്‍ സൗകര്യമില്ലാത്തതാണ് വലിയ പ്രതിസന്ധി. മലയോര മേഖലയില്‍ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.

അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കൈറ്റ്-വിക്‌ടേഴ്സ് ചാനലിലൂടെ പഠനമാരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ജൂണ്‍ പകുതിയോടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം കാണാവുന്ന രീതിയിലേക്കും ക്ലാസുകള്‍ മാറും. ചാനലിലൂടെ മുന്‍വര്‍ഷം സംപ്രേഷണം ചെയ്ത ക്ലാസുകള്‍ ഭേദഗതി വരുത്തി ആകര്‍ഷവുമാക്കും. സ്‌കൂള്‍തലത്തില്‍ അധ്യാപകര്‍ തന്നെ ക്ലാസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് വിലയിരുത്തല്‍. അതത് ക്ലാസുകള്‍ക്ക് പ്രത്യേകം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി നോട്ട്സും സംശയങ്ങളും പങ്കുവെക്കും. മഴക്കാലത്തെ വൈദ്യുതി മുടക്കം കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ തവണ ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെ മറികടക്കാന്‍ ഒരു സംവിധാനവും നിലവില്‍ ഒരുക്കിയിട്ടില്ല.

കുട്ടികള്‍ വീണ്ടും ഓണ്‍ലൈന്‍ മുറിയിലേക്കെത്തുമ്പോള്‍ രക്ഷിതാക്കളില്‍ നിരവധി വെല്ലുവിളികളുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ കുട്ടികള്‍ മുങ്ങുന്ന രീതിയിലാണ് കാര്യമായ ആശങ്ക. ക്ലാസ് തുറന്നു വെച്ച് ഗെയിം, സിനിമ പോലെയുള്ളവയിലേക്ക് ശ്രദ്ധതിരിക്കുന്നതായി രക്ഷിതാക്കള്‍ പങ്കുവെച്ചിരുന്നു. നോട്ട്സ് എഴുതാനും മറ്റും ഫോണുപയോഗിക്കുമ്പോഴും കുട്ടികള്‍ എത്തിച്ചേരുന്നത് ഗെയിം സൈറ്റുകളില്‍ തന്നെ. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലുണ്ടാക്കിയ മാനസിക സമ്മര്‍ദവും ചെറുതല്ല. പാഠ്യപദ്ധതിക്കൊപ്പം കുട്ടികള്‍ക്ക് താല്‍പര്യമുള്ള കള്‍ച്ചറല്‍ പരിപാടികളും സ്‌കൂളുകളില്‍ നടത്തണമെന്ന രക്ഷിതാക്കളുടെ അഭിപ്രായവും ശക്തമാണ്.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending