Connect with us

india

മെസ്സിയും എമ്പാപ്പേയും നെയ്‌മറും ഒരുമിച്ചു കളിക്കളത്തിൽ, ആവേശത്തോടെ ആയിരങ്ങൾ

Published

on

അഷ്‌റഫ് തൂണേരി

ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്‌റഫ്‌ ഹകീമി, മാകീനോസ് തുടങ്ങിയ ലോക താരങ്ങളെയും അവരുടെ പരിശീലനവും കാണാനാണ് ആരാധകർ ആവേശത്തോടെ എത്തിയത്. മുപ്പത്തിനായിരം പേരാണ് ഖലീഫ സ്റ്റേഡിയത്തിൽ എത്തിയതെന്നു പി എസ് ജി ട്വിറ്ററിൽ വ്യക്തമാക്കി. പി എസ് ജി, അര്ജന്റീന പതാകകളുമായി എത്തിയ ആരാധകർ താരങ്ങളുടെ പേര് വിളിച്ചു മുദ്രാവാക്യം വിളിച്ചു. പരിശീലനം മുഴുക്കെ ആരവങ്ങൾ മുഴക്കി. വൈകീട്ട് 7 മുതൽ 8 വരെ ഒരു മണിക്കൂറോളം നീണ്ട പരിശീലനത്തിനു പി എസ് ജി കോച്ച് ക്രിസ്റ്റോഫ് ഗൾട്ടിയ നേതൃത്വം നൽകി. റിയാദിലെ സീസണ്‍കപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള പാരീസ് സെയിന്റ് ജര്‍മ്മൈന്‍ (പി.എസ്.ജി) താരങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഖത്തർ സന്ദര്‍ശനം. സഊദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസണ്‍ കപ്പിൽ പങ്കെടുക്കാനായി താരങ്ങൾ റിയാദിലേക്ക് പറന്നു.
ഖത്തര്‍ ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ശേഷം ലോക ഫുട്‌ബോള്‍ താരങ്ങള്‍ ഒരേ ക്ലബ്ബിന്റെ ബാനറിൽ ഖത്തറിൽ എത്തുകയാണ് എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ ദിവസം കാലത്ത് പാരീസില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയിസിന്റെ പ്രത്യേക വിമാനത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരങ്ങളുമായി ഖത്തര്‍ എയര്‍വെയിസും പി.എസ്.ജി അക്കാദമിയും മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ഹിലാല്‍, അല്‍നാസര്‍ എന്നിവരേയാണ് റിയാദിൽ നേരിടുന്നത്. 19-ന് വൈകീട്ട് 8 ന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം. റൊണാൾഡോ അൽനസർ ക്ലബ് താരമായ ശേഷമുള്ള ആദ്യ അന്തർ ദേശീയ ക്ലബ്‌ മത്സരം കൂടിയാണിത്.

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

india

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകൾക്ക് ഖലിസ്ഥാൻ വാദികളുടെ ഭീഷണി

Published

on

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾ സീരത് കൗർ മാനിന് ഖലിസ്ഥാൻ വാദികളുടെ ഭീഷണിയെന്ന് പരാതി. ഭഗവന്ത് മാനിന്റെ യു.എസിൽ താമസിക്കുന്ന മകളെ ഖലിസ്ഥാൻ വാദികൾ ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതെന്ന് മാനിന്റെ അഭിഭാഷക പറഞ്ഞു.

 

Continue Reading

Trending