Connect with us

india

ആഹ്ളാദത്താല്‍ കണ്ണുനിറച്ച് ആസിം; ഇന്ത്യയിലെത്താമെന്ന് ചേര്‍ത്തു നിര്‍ത്തി ഗാനിം അല്‍മുഫ്ത

ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

Published

on

അശ്റഫ് തൂണേരി

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് സിനിമാ ഇതിഹാസം മോര്‍ഗാന്‍ ഫ്രീമാനൊപ്പം പ്രത്യക്ഷപ്പെട്ട് ലോക ശ്രദ്ധനേടിയ ഗാനിം അല്‍മുഫ്തയെക്കാണാനവസരം ലഭിച്ച ആഹ്ലാദത്തിലാണ് കോഴിക്കോട് ഓമശ്ശേരിയിലെ മുഹമ്മദ് ആസിം വെളിമണ്ണ. ശരീരത്തിന്റെ മേല്‍ഭാഗമില്ലാത്ത സന്നദ്ധപ്രവര്‍ത്തകനും യൂടൂബറുമായ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഇരുപതുകാരനാണ് ഗാനിം അല്‍മുഫ്ത.

മുഹമ്മദ് ആസിം എന്ന പതിനേഴുകാരനാകട്ടെ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവുമില്ല. ഇരുകാലുകളുടെ വണ്ണവും നീളവും വ്യത്യാസമുണ്ട്. ചെവിയിലെ ദ്വാരക്കുറവു കാരണം കേള്‍വിശക്തിക്കും കുറവ്. നിവര്‍ന്നു നില്‍ക്കാനാവില്ല. നട്ടെല്ലിന്റെ വളവാണ് കാരണം. ഖത്തറില്‍ ലോകകപ്പ് കാണാന്‍ എത്തിയതാണ് ആസിം. വഖ്റയിലെ ഗാനിമിന്റെ വീട്ടില്‍ ഇരുവരും ഇന്നലെ കണ്ടു. ഖത്തര്‍ ലോകകപ്പിലെ ഗാനിമിന്റെ സാന്നിധ്യം തനിക്കുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് വലിയൊരു ഉത്തേജനമാണിതുണ്ടാക്കിയതെന്നും ആസിം ആഹ്ലാദത്താല്‍ കണ്ണുനിറഞ്ഞ് വ്യക്തമാക്കി. ഖുര്‍ആന്‍ മന:പ്പാഠമുള്ള ആസിം വിശുദ്ധഖുര്‍ആനിലെ ഏതാനും വരികള്‍ ഗാനിമിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഹൃദയപൂര്‍വ്വം ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാമെന്ന്് ഏറ്റതായി ആസിം വ്യക്തമാക്കി. ഗാനിം അല്‍മുഫ്തയെ നേരില്‍ക്കണ്ടെങ്കില്‍ എന്ന മോഹം പലരോടും പ്രകടിപ്പിച്ചു. ലോകകപ്പ് അംബാസിഡറെന്ന നിലയില്‍ ഏറെത്തിരക്കുള്ളയാണല്ലോ. ചില ചികിത്സാ കാരണങ്ങളാലും കാണാനാവില്ലെന്നായിരുന്നു അറിയാനായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല.

മലയാളിയായ പണ്ഡിതന്‍ അനസ് കൗസരിയുമായി ഗാനിമിന്റെ പിതാവ് മുഹമ്മദ് അഹമ്മദ് അലി അല്‍മുഫ്തയ്ക്ക് ബന്ധമുള്ളതിനാല്‍ അദ്ദേഹം മുഖേനയാണ് ഇത്തരമൊരു കൂടിക്കാഴ്ചക്ക് പെട്ടെന്ന് അവസരമൊരുങ്ങിയതെന്ന് പിതാവ് മുഹമ്മദ് സഈദ് ചന്ദ്രികയോട് പറഞ്ഞു. തന്നെ പോലെയുള്ള ഭിന്നശേഷിക്കാരോട് ഖത്തര്‍ സര്‍ക്കാറും അമീര്‍ ശൈഖ് തമീമും കാണിക്കുന്ന കരുതലിനെക്കുറിച്ച് ആസിമിന് പറയാന്‍ ഏറെയുണ്ട്. എല്ലാവരെയും തുല്യരായി കാണാനുള്ള സര്‍ക്കാര്‍ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നല്‍കുന്നതാണെന്നും മുഹമ്മദ് ഗാനിം തന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുവെന്നും ആസിം പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള ഞങ്ങള്‍ക്കും ഇടമുണ്ടെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ലോകരാജ്യങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് ഗാനിം അല്‍മുഫ്തയിലൂടെയാണെന്നും ആസിം വിശദീകരിച്ചു.

ശാരീരികമായ വെല്ലുവിളികള്‍ക്കപ്പുറത്ത് ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്ന രണ്ടു പ്രചോദനാത്മക ചെറുപ്പമാണ് ഇരുവരുടേതും. നീന്തല്‍ കൈമുതലായുള്ള ഗാനിം അല്‍മുഫ്ത സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈബ്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നു. പെരിയാര്‍ നദിയിലെ 800 മീറ്റര്‍ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീര്‍ത്തതിന്റെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുണ്ട് ആസിമിന്. 2021ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസിലെ ഫൈനലിസ്റ്റായതാണ് നേട്ടത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളില്‍നിന്നുള്ള 169 പ്രതിനിധികളില്‍ നിന്നാണ് ഇത് സ്വന്തമാക്കിയത്.

2017ലെ സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യം അവാര്‍ഡ്, തൊട്ടടുത്ത വര്‍ഷം എ.പി.ജെ അബ്ദുല്‍ കലാം ഫൗണ്ടേഷന്‍ ഇന്‍സ്പൈയറിംഗ് പുരസ്‌കാരം എന്നിവയും നേടി. കണ്ണൂര്‍ സ്വദേശിയായ വ്യവസായി വി മുഹമ്മദ് മുഖ്താറാണ് ആസിമിനും പിതാവിനും ഖത്തറിലേക്ക് ഹയ്യയും വിമാനടിക്കറ്റും താമസവുമെല്ലാം ഏര്‍പ്പാടാക്കിയത്.

 

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending